-
ആർ ഭൂമിയെ അവകാശമാക്കും?ഉണരുക!—1990 | ഫെബ്രുവരി 8
-
-
ആർ ഭൂമിയെ അവകാശമാക്കും?
യേശു തന്റെ ഗിരിപ്രഭാഷണത്തിങ്കൽ ഈ ചോദ്യത്തിന് ഉത്തരം നൽകി: ‘സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും.’ നൂററാണ്ടുകൾ മുമ്പ് സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പറഞ്ഞു: ‘സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും.’ യഹോവയാം ദൈവത്തെക്കുറിച്ചു ഇങ്ങനെ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു: “ഭൂമിയെ അവൻ മനുഷ്യപുത്രൻമാർക്കു നൽകിയിരിക്കുന്നു.”—മത്തായി 5:5; സങ്കീർത്തനം 37:11; 115:16.
-
-
ആർ ഭൂമിയെ അവകാശമാക്കും?ഉണരുക!—1990 | ഫെബ്രുവരി 8
-
-
ദൈവം മനുഷ്യനാവശ്യമായ വഴികാട്ടിയെ നൽകുന്നു: “നിന്റെ വചനം എന്റെ പാദത്തിന് വിളക്കും എന്റെ നടപ്പാതക്ക് വെളിച്ചവുമാകുന്നു.” (സങ്കീർത്തനം 119:105) അത് സന്തുഷ്ടിയിലേക്കു നയിക്കുന്നു. “യഹോവ, ഞാൻ, നിന്റെ ദൈവമാകുന്നു, നിന്റെ സ്വന്ത പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുന്നവൻ, നീ നടക്കേണ്ടുന്ന പാതയിൽ നീ ചരിക്കാൻ ഇടയാക്കുന്നവൻ. ഓ, നീ എന്റെ കൽപ്പനകൾക്ക് ഒന്ന്, യഥാർത്ഥമായി ചെവി ചായിച്ചിരുന്നെങ്കിൽ! അപ്പോൾ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരകൾ പോലെയും ആകുമായിരുന്നു.”—യെശയ്യാവ് 48:17, 18.
എന്നാൽ മനുഷ്യവർഗ്ഗത്തിൽ ബഹുഭൂരിപക്ഷത്തിനും ദിവ്യമാർഗ്ഗദർശനം സ്വീകരിക്കാനും തദ്വാരാ അതിന്റെ പ്രയോജനങ്ങൾ കൊയ്യാനുമുള്ള സൗമ്യത ഇല്ല. അവർക്ക് അവരുടെ സ്വാതന്ത്ര്യം സംസ്ഥാപിക്കണം നാശത്തിലേക്കുള്ള നടപ്പാതയിലൂടെ തന്നെ നടക്കുകയും വേണം. “ജീവനിലേക്ക് നയിക്കുന്ന പാത” സൗമ്യർ മാത്രമെ കണ്ടെത്തുകയുള്ളു.—മത്തായി 7:13, 14.
മനുഷ്യർ ഇന്ന് അയോഗ്യരായിത്തീർന്നിരിക്കുന്നു. ആദ്യമെ അവർ ധാർമ്മികമായി തങ്ങളെത്തന്നെ മലിനീകരിക്കുന്നു, പിന്നെ അക്ഷരീയമായി ഭൂമിയെ മലിനീകരിക്കുന്നു. ഈ ധാർമ്മിക മലിനീകരണമാണ് ഭൂമിയെ അവകാശമാക്കാൻ ദൈവദൃഷ്ടിയിൽ അവരെ അയോഗ്യരാക്കുന്നത്. തുടർന്ന് വരുന്ന ലേഖനം ആളുകളുടെ അധാർമ്മികത നിവാസദേശത്തെ അവർ അതിൽ നിന്നും നീക്കം ചെയ്യപ്പെടത്തക്കവണ്ണം എങ്ങനെ മലിനീകരിച്ചുവെന്നുള്ളതിന്റെ രണ്ടു ദൃഷ്ടാന്തങ്ങൾ നൽകുന്നു. രണ്ടു സംഭവങ്ങളും പുരാതന ചരിത്രത്തിന്റെ ഏടുകളിലേക്ക് പിൻചെല്ലുന്നു. (g89 1/22)
-