യോശുവ
15 കുടുംബമനുസരിച്ച് യഹൂദാഗോത്രത്തിനു കൊടുത്ത*+ ദേശം ഏദോമിന്റെ+ അതിരായ സീൻവിജനഭൂമിവരെയും നെഗെബിന്റെ തെക്കേ അറ്റംവരെയും ആയിരുന്നു. 2 അവരുടെ തെക്കേ അതിർ ഉപ്പുകടലിന്റെ*+ അറ്റംമുതൽ, അതായത് അതിന്റെ തെക്കേ ഉൾക്കടൽമുതൽ, 3 തെക്കോട്ട് അക്രബ്ബീംകയറ്റംവരെ+ ചെന്ന് സീനിലേക്കു കടന്നു. പിന്നെ തെക്കുനിന്ന് കാദേശ്-ബർന്നേയയിലേക്കു+ കയറി ഹെസ്രോനിലേക്കു കടന്ന് ആദാരിലേക്കു കയറി അവിടെനിന്ന് ചുറ്റിവളഞ്ഞ് കാർക്കയ്ക്കു നേരെ ചെന്നു. 4 പിന്നെ അത് അസ്മോനിലേക്കു+ കടന്ന് ഈജിപ്ത് നീർച്ചാൽ*+ വരെ എത്തി. ഈ അതിർ കടലിൽ* അവസാനിച്ചു. ഇതായിരുന്നു അവരുടെ തെക്കേ അതിർ.
5 കിഴക്കേ അതിർ യോർദാന്റെ നദീമുഖംവരെ ഉപ്പുകടൽ.* അതിരിന്റെ വടക്കേ കോൺ യോർദാന്റെ നദീമുഖത്തെ ഉൾക്കടലായിരുന്നു.+ 6 ഈ അതിർ ബേത്ത്-ഹൊഗ്ലയിലേക്കു+ കയറി ബേത്ത്-അരാബയുടെ+ വടക്കുകൂടി കടന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ചെന്നു.+ 7 അത് ആഖോർ താഴ്വരയിലെ+ ദബീരിലേക്കു കയറി വടക്കോട്ട്, നീർച്ചാലിന്റെ തെക്കുള്ള അദുമ്മീംകയറ്റത്തിന്റെ മുന്നിലുള്ള ഗിൽഗാലിലേക്ക്,+ തിരിഞ്ഞു. പിന്നെ അത് ഏൻ-ശേമെശ്നീരുറവിലേക്കു+ കടന്ന് ഏൻ-രോഗേലിൽ+ അവസാനിച്ചു. 8 അതു ബൻ-ഹിന്നോം താഴ്വരയിലൂടെ,*+ അതായത് യരുശലേം+ എന്ന യബൂസ്യനഗരത്തിന്റെ+ തെക്കേ ചെരിവിലൂടെ, കയറി ഹിന്നോം താഴ്വരയുടെ പടിഞ്ഞാറും രഫായീം താഴ്വരയുടെ വടക്കേ അറ്റത്തും ആയി സ്ഥിതിചെയ്യുന്ന മലമുകളിലേക്കു കയറി. 9 അതു മലമുകളിൽനിന്ന് നെപ്തോഹനീരുറവുവരെയും+ എഫ്രോൻ പർവതത്തിലെ നഗരങ്ങൾവരെയും കിര്യത്ത്-യയാരീം എന്നു പേരുള്ള ബാല വരെയും ചെന്നു.+ 10 അതു ബാലയിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് സേയീർ പർവതം വരെ എത്തി. അവിടെനിന്ന് അത് യയാരീം പർവതത്തിന്റെ വടക്കേ ചെരിവിലേക്ക്, അതായത് കെസാലോനിലേക്ക്, കടന്നു. പിന്നെ, അതു ബേത്ത്-ശേമെശിലേക്ക്+ ഇറങ്ങി തിമ്നയിൽ+ എത്തി. 11 അവിടെനിന്ന് അത് എക്രോന്റെ+ വടക്കേ ചെരിവുവരെയും തുടർന്ന് ശിക്രോൻ വരെയും ചെന്ന് ബാല പർവതത്തിലേക്കു കടന്ന് യബ്നേൽ വരെ എത്തി. ഈ അതിർ കടലിൽ അവസാനിച്ചു.
12 പടിഞ്ഞാറേ അതിർ മഹാസമുദ്രത്തിന്റെ* തീരം.+ ഇതായിരുന്നു യഹൂദയുടെ വംശജർക്കു കുലമനുസരിച്ച് കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ.
13 യഹോവയുടെ ആജ്ഞയനുസരിച്ച് യോശുവ യഫുന്നയുടെ മകനായ കാലേബിന്+ യഹൂദാമക്കൾക്കിടയിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ (അനാക്കിന്റെ അപ്പനായിരുന്നു അർബ.) ഓഹരിയായി കൊടുത്തു. 14 അവിടെനിന്ന് കാലേബ് അനാക്കിന്റെ+ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി+ എന്നീ മൂന്ന് അനാക്യരെ ഓടിച്ചുകളഞ്ഞു. 15 പിന്നെ അവിടെനിന്ന് ദബീരിലെ (ദബീരിന്റെ പേര് മുമ്പ് കിര്യത്ത്-സേഫെർ എന്നായിരുന്നു.) ആളുകളുടെ നേരെ ചെന്നു.+ 16 അപ്പോൾ കാലേബ് പറഞ്ഞു: “കിര്യത്ത്-സേഫെരിനെ ആക്രമിച്ച് അതു പിടിച്ചടക്കുന്നയാൾക്കു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും.” 17 കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ+ ഒത്നീയേൽ+ അതു പിടിച്ചടക്കി. കാലേബ് മകളായ അക്സയെ+ ഒത്നീയേലിനു ഭാര്യയായി കൊടുത്തു. 18 ഭർത്തൃഗൃഹത്തിലേക്കു പോകുമ്പോൾ, തന്റെ അപ്പനോട് ഒരു സ്ഥലം ചോദിച്ചുവാങ്ങാൻ അക്സ ഭർത്താവിനെ നിർബന്ധിച്ചു. അക്സ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ* കാലേബ് അക്സയോട്, “നിനക്ക് എന്താണു വേണ്ടത്” എന്നു ചോദിച്ചു.+ 19 അക്സ പറഞ്ഞു: “എനിക്ക് ഒരു അനുഗ്രഹം തരണേ. തെക്കുള്ള* ഒരു തുണ്ടു നിലമാണല്ലോ അപ്പൻ എനിക്കു തന്നത്. ഗുല്ലോത്ത്-മയിമുംകൂടെ* എനിക്കു തരുമോ?” അതുകൊണ്ട്, കാലേബ് മേലേ-ഗുല്ലോത്തും താഴേ-ഗുല്ലോത്തും അക്സയ്ക്കു കൊടുത്തു.
20 കുലമനുസരിച്ച് യഹൂദാഗോത്രത്തിനു കിട്ടിയ അവകാശം ഇതായിരുന്നു.
21 യഹൂദാഗോത്രത്തിനു കിട്ടിയ പ്രദേശത്തിന്റെ തെക്കേ അറ്റത്ത് ഏദോമിന്റെ+ അതിരിനോടു ചേർന്നുള്ള നഗരങ്ങൾ ഇവയായിരുന്നു: കെബ്സെയേൽ, ഏദെർ, യാഗൂർ, 22 കീന, ദിമോന, അദാദ, 23 കേദെശ്, ഹാസോർ, യിത്നാൻ, 24 സീഫ്, തേലെം, ബയാലോത്ത്, 25 ഹാസോർ-ഹദത്ഥ, ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ, 26 അമാം, ശേമ, മോലാദ,+ 27 ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്ത്,+ 28 ഹസർ-ശൂവാൽ, ബേർ-ശേബ,+ ബിസോത്യ, 29 ബാല, ഇയ്യീം, ഏസെം, 30 എൽതോലദ്, കെസീൽ, ഹോർമ,+ 31 സിക്ലാഗ്,+ മദ്മന്ന, സൻസന്ന, 32 ലബായോത്ത്, ശിൽഹീം, അയീൻ, രിമ്മോൻ.+ അങ്ങനെ ആകെ 29 നഗരവും അവയുടെ ഗ്രാമങ്ങളും.
33 ഷെഫേലയിലുള്ളവ+ ഇവയായിരുന്നു: എസ്തായോൽ, സൊര,+ അശ്ന, 34 സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, 35 യർമൂത്ത്, അദുല്ലാം,+ സോഖൊ, അസേക്ക,+ 36 ശാരയീം,+ അദീഥയീം, ഗദേരയും ഗദെരോഥയീമും*—ഇങ്ങനെ 14 നഗരവും അവയുടെ ഗ്രാമങ്ങളും.
37 സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്, 38 ദിലാൻ, മിസ്പെ, യൊക്തെയേൽ, 39 ലാഖീശ്,+ ബൊസ്കത്ത്, എഗ്ലോൻ, 40 കബ്ബോൻ, ലഹ്മാം, കിത്ലീശ്, 41 ഗദേരോത്ത്, ബേത്ത്-ദാഗോൻ, നയമ, മക്കേദ+ എന്നിങ്ങനെ 16 നഗരവും അവയുടെ ഗ്രാമങ്ങളും.
42 ലിബ്ന,+ ഏഥെർ, ആഷാൻ,+ 43 യിപ്താഹ്, അശ്ന, നെസീബ്, 44 കെയില, അക്കസീബ്, മാരേശ എന്നിങ്ങനെ ഒൻപതു നഗരവും അവയുടെ ഗ്രാമങ്ങളും.
45 എക്രോനും അതിന്റെ ആശ്രിതപട്ടണങ്ങളും* ഗ്രാമങ്ങളും; 46 എക്രോനു പടിഞ്ഞാറോട്ട് അസ്തോദിനോടു ചേർന്നുള്ള എല്ലാ സ്ഥലങ്ങളും അവയുടെ ഗ്രാമങ്ങളും.
47 അസ്തോദും+ അതിന്റെ ആശ്രിതപട്ടണങ്ങളും ഗ്രാമങ്ങളും; ഗസ്സയും+ ഈജിപ്ത് നീർച്ചാൽ, മഹാസമുദ്രം,* അതിന്റെ തീരപ്രദേശം എന്നിവവരെയുള്ള അതിന്റെ ആശ്രിതപട്ടണങ്ങളും ഗ്രാമങ്ങളും.+
48 മലനാട്ടിലുള്ളവ ഇവയായിരുന്നു: ശാമീർ, യത്ഥീർ,+ സോഖൊ, 49 ദന്ന, ദബീർ എന്ന കിര്യത്ത്-സന്ന, 50 അനാബ്, എസ്തെമൊ,+ ആനീം, 51 ഗോശെൻ,+ ഹോലോൻ, ഗീലൊ+ എന്നിങ്ങനെ 11 നഗരവും അവയുടെ ഗ്രാമങ്ങളും.
52 അരാബ്, ദൂമ, എശാൻ, 53 യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, 54 ഹൂമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ,+ സീയോർ എന്നിങ്ങനെ ഒൻപതു നഗരവും അവയുടെ ഗ്രാമങ്ങളും.
55 മാവോൻ,+ കർമേൽ, സീഫ്,+ യൂത, 56 ജസ്രീൽ, യോക്ക്ദെയാം, സനോഹ, 57 കെയീൻ, ഗിബെയ, തിമ്ന+ എന്നിങ്ങനെ പത്തു നഗരവും അവയുടെ ഗ്രാമങ്ങളും.
58 ഹൽഹൂൽ, ബേത്ത്-സൂർ, ഗദോർ, 59 മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ എന്നിങ്ങനെ ആറു നഗരവും അവയുടെ ഗ്രാമങ്ങളും.
60 കിര്യത്ത്-യയാരീം+ എന്ന കിര്യത്ത്-ബാൽ, രബ്ബ എന്നിങ്ങനെ രണ്ടു നഗരവും അവയുടെ ഗ്രാമങ്ങളും.
61 വിജനഭൂമിയിലുള്ളവ ഇവയായിരുന്നു: ബേത്ത്-അരാബ,+ മിദ്ദീൻ, സെഖാഖ, 62 നിബ്ശാൻ, ഉപ്പുനഗരം, ഏൻ-ഗദി+ എന്നിങ്ങനെ ആറു നഗരവും അവയുടെ ഗ്രാമങ്ങളും.
63 പക്ഷേ, യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരെ+ തുരത്താൻ യഹൂദാഗോത്രക്കാർക്കു കഴിഞ്ഞില്ല.+ അതുകൊണ്ട്, യബൂസ്യർ ഇന്നും യരുശലേമിൽ അവരോടൊപ്പം താമസിക്കുന്നു.