ഉത്തമഗീതം
6 “സ്ത്രീകളിൽ അതിസുന്ദരീ,
നിന്റെ പ്രിയൻ എവിടെ പോയി?
ഏതു വഴിക്കാണു നിന്റെ പ്രിയൻ പോയത്?
നിന്നോടൊപ്പം ഞങ്ങളും അവനെ അന്വേഷിക്കാം.”
2 “എന്റെ പ്രിയൻ തന്റെ തോട്ടത്തിലേക്ക്,
സുഗന്ധവ്യഞ്ജനച്ചെടികളുടെ തടത്തിലേക്ക്, പോയിരിക്കുന്നു.
തോട്ടങ്ങളിൽ ആടു മേയ്ക്കാനും
ലില്ലിപ്പൂക്കൾ ഇറുത്തെടുക്കാനും പോയതാണ് അവൻ.+
അവൻ ലില്ലികൾക്കിടയിൽ ആടു മേയ്ക്കുന്നു.”+
4 “എന്റെ പ്രിയേ,+ നീ തിർസയോളം*+ സുന്ദരി,
യരുശലേമിനോളം മനോഹരി.+
തങ്ങളുടെ കൊടികൾക്കു ചുറ്റും നിരന്നിട്ടുള്ള സൈന്യംപോലെ ഹൃദയഹാരി.+
ഗിലെയാദുമലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന
കോലാട്ടിൻപറ്റംപോലെയാണു നിന്റെ മുടി.+
6 നിന്റെ പല്ലുകൾ, കുളിപ്പിച്ച് കൊണ്ടുവരുന്ന
ചെമ്മരിയാട്ടിൻപറ്റംപോലെ.
അവയെല്ലാം ഇരട്ട പ്രസവിക്കുന്നു.
ഒന്നിനും കുഞ്ഞിനെ നഷ്ടമായിട്ടില്ല.
9 ഒരുവൾ മാത്രമാണ് എന്റെ പ്രാവ്,+ എന്റെ കളങ്കമറ്റവൾ.
അവൾ അമ്മയുടെ ഒരേ ഒരു മകൾ,
പെറ്റമ്മയുടെ പൊന്നോമന.*
അവളെ കാണുന്ന പെൺകൊടികൾ അവൾ സന്തോഷവതിയെന്നു പറയുന്നു.
രാജ്ഞിമാരും ഉപപത്നിമാരും അവളെ പ്രശംസിക്കുന്നു.
10 ‘പ്രഭാതംപോലെ ശോഭിക്കുന്ന* ഇവൾ ആരാണ്?
പൂർണചന്ദ്രന്റെ ഭംഗിയുള്ള, സൂര്യകിരണത്തിന്റെ പരിശുദ്ധിയുള്ള,
കൊടിക്കു ചുറ്റും നിരന്നിട്ടുള്ള സൈന്യംപോലെ ഹൃദയഹാരിയായ,
ഇവൾ ആരാണ്?’”+
11 “താഴ്വരയിലെ* പുതുനാമ്പുകൾ കാണാൻ,
മുന്തിരിവള്ളി തളിർത്തോ* എന്നു നോക്കാൻ,
മാതളനാരകം പൂവിട്ടോ എന്ന് അറിയാൻ
12 എന്നാൽ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകുംമുമ്പേ
എന്റെ ആ ആഗ്രഹം എന്നെ
എന്റെ ജനത്തിൻപ്രധാനികളുടെ* രഥങ്ങൾക്കരികെ എത്തിച്ചു.”
13 “മടങ്ങിവരൂ, മടങ്ങിവരൂ ശൂലേംകന്യേ,
ഞങ്ങൾ നിന്നെയൊന്നു കാണട്ടെ!
മടങ്ങിവരൂ, മടങ്ങിവരൂ.”
“നിങ്ങൾ എന്തിനാണു ശൂലേംകന്യകയെ നോക്കിനിൽക്കുന്നത്?”+
“രണ്ടു സംഘങ്ങൾ ചേർന്നാടുന്ന നൃത്തംപോലെയാണ്* അവൾ!”