വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 6/15 പേ. 32
  • നിങ്ങൾ ഓർക്കുന്നുവോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ഓർക്കുന്നുവോ?
  • 2015 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ‘യഹോവയുടെ ഉപദേശത്തിനായി’ ജനതകളെ ഒരുക്കുന്നു
    2015 വീക്ഷാഗോപുരം
  • സമൃദ്ധിയുടെ ഒരു കാലത്ത്‌ മരണകരമായ ക്ഷാമം
    വീക്ഷാഗോപുരം—1988
  • യോസേഫിനെ തടവിലാക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • നിങ്ങൾ ഓർമിക്കുന്നുവോ?
    2014 വീക്ഷാഗോപുരം
കൂടുതൽ കാണുക
2015 വീക്ഷാഗോപുരം
w15 6/15 പേ. 32

നിങ്ങൾ ഓർക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തിടെ വന്ന ലക്കങ്ങൾ നിങ്ങൾ വായിച്ചുകാണുമല്ലോ? അങ്ങനെയെങ്കിൽ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാനാകുമോ എന്നൊന്ന്‌ ശ്രമിച്ചുനോക്കുക:

വിവേകബുദ്ധി ഉള്ളതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്‌?

വിവേകബുദ്ധി അഥവാ ഉൾക്കാഴ്‌ച എന്നത്‌ കാര്യങ്ങൾ ആഴത്തിൽ വിലയിരുത്താനുള്ള കഴിവാണ്‌. (സദൃ. 19:11) മറ്റുള്ളവർ മുറിപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുമ്പോൾ ഉൾക്കാഴ്‌ചയുള്ള വ്യക്തി പെട്ടെന്ന്‌ ദേഷ്യപ്പെടില്ല. കാരണം ആ വ്യക്തി പുറമേ മാത്രം നോക്കാതെ അതിന്റെ ഉള്ളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ നോക്കുന്നു.—1/1, പേജ്‌ 12-13.

യേശുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാൻ ഓരോ വർഷവും നമുക്ക്‌ എന്ത്‌ ചെയ്യാനാകും?

സ്‌മാരകകാല ബൈബിൾവായനാപ്പട്ടിക പിൻപറ്റുക എന്നതാണ്‌ നമുക്ക്‌ ചെയ്യാനാകുന്ന ഒരു കാര്യം. ഈ സമയത്ത്‌ ശുശ്രൂഷയിലെ പങ്ക്‌ വർധിപ്പിക്കാനും നമുക്ക്‌ ശ്രമിക്കാം. ദൈവദത്ത പ്രത്യാശയെക്കുറിച്ച്‌ പ്രാർഥനാപൂർവം ചിന്തിക്കാനും നമുക്കാകും.—1/15, പേജ്‌ 14-16.

ജപ്പാനിലെ സഹോദരങ്ങൾക്ക്‌ ഓർക്കാപ്പുറത്ത്‌ കിട്ടിയ സമ്മാനം എന്താണ്‌?

പുതിയ ലോക ഭാഷാന്തരം ബൈബിളിലെ, മത്തായിയുടെ സുവിശേഷം, ചെറുപുസ്‌തകരൂപത്തിൽ അവർക്ക്‌ ലഭിച്ചു. ശുശ്രൂഷയിൽ കണ്ടുമുട്ടിയ താത്‌പര്യക്കാർക്ക്‌ അവർ അത്‌ നൽകി. ബൈബിൾ പരിചിതമല്ലായിരുന്നെങ്കിലും അനേകരും അത്‌ സ്വീകരിച്ചു.—2/15, പേജ്‌ 3.

ഒന്നാം നൂറ്റാണ്ടിലെ ഏതെല്ലാം സാഹചര്യങ്ങളാണ്‌ സുവാർത്തയുടെ വ്യാപനം എളുപ്പമാക്കിത്തീർത്തത്‌?

റോമൻ സമാധാനകാലഘട്ടം (ലത്തീൻ ഭാഷയിൽ പാക്‌സ്‌ റൊമാന) നീണ്ടുനിന്നതിനാൽ പൊതുവേ ഒരു സമാധാനാന്തരീക്ഷം അവിടെയുണ്ടായിരുന്നു. ധാരാളം നല്ല റോഡുകളുണ്ടായിരുന്നതിനാൽ ആദ്യകാലശിഷ്യന്മാർക്ക്‌ യഥേഷ്ടം സഞ്ചരിക്കാമായിരുന്നു. ഗ്രീക്ക്‌ ഭാഷ വ്യാപകമായി ഉപയോഗിച്ചിരുന്നതിനാൽ സുവാർത്ത അറിയിക്കുന്നത്‌ ഏറെ എളുപ്പമായിത്തീർന്നു; റോമാസാമ്രാജ്യത്തിൽ അങ്ങോളമിങ്ങോളം താമസിച്ചിരുന്ന യഹൂദന്മാരിലേക്കുപോലും സുവാർത്ത എത്തി. ശിഷ്യന്മാർക്ക്‌ റോമൻനിയമങ്ങൾ ഉപയോഗിച്ച്‌ സുവിശേഷത്തിനുവേണ്ടി പ്രതിവാദം നടത്താനാകുമായിരുന്നു.—2/15, പേജ്‌ 20-23.

അടുത്ത കാലത്തായി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ മാതൃകയെയും പ്രതിമാതൃകയെയും കുറിച്ചുള്ള പരാമർശങ്ങൾ വിരളമായി മാത്രം കാണുന്നത്‌ എന്തുകൊണ്ടാണ്‌?

ചില വ്യക്തികൾ വരാനുള്ളവയുടെ മാതൃകയായിരുന്നെന്ന്‌ ബൈബിൾ പറയുന്നു. ഗലാത്യർ 4:21-31-ൽ അതിന്‌ ഒരു ഉദാഹരണം കാണാനാകും. എന്നാൽ അങ്ങനെ പറയാത്ത സാഹചര്യങ്ങളിൽ, മാതൃക-പ്രതിമാതൃകാ ബന്ധങ്ങളുണ്ടെന്ന്‌ നമ്മൾ കല്‌പിച്ചുണ്ടാക്കുന്നതോ നിഗമനം ചെയ്യുന്നതോ ഉചിതമായിരിക്കില്ല. എന്നിരുന്നാലും ബൈബിളിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളിൽനിന്നും സംഭവങ്ങളിൽനിന്നും ഗുണപാഠങ്ങൾ കണ്ടെത്താൻ നമുക്കാകും. (റോമ. 15:4)—3/15,പേജ്‌ 17-18.

ക്രിസ്‌ത്യാനികൾ യേശുക്രിസ്‌തുവിനോട്‌ പ്രാർഥിക്കണമോ?

വേണ്ട. യഹോവയോട്‌ പ്രാർഥിക്കാനാണ്‌ യേശു പഠിപ്പിച്ചത്‌. പിതാവിനോട്‌ പ്രാർഥിച്ചുകൊണ്ട്‌ യേശുതന്നെ അതിന്‌ മാതൃകവെക്കുകയും ചെയ്‌തു. (മത്താ. 6:6-9; യോഹ. 11:41; 16:23) അതനുസരിച്ച്‌ ആദ്യകാലക്രിസ്‌ത്യാനികൾ പ്രാർഥിച്ചത്‌ ദൈവത്തോടായിരുന്നു; അല്ലാതെ, യേശുവിനോടല്ല. (പ്രവൃ. 4:24, 30; കൊലോ. 1:3)—4/1, പേജ്‌ 14.

മൂപ്പന്മാർക്ക്‌ മറ്റുള്ളവരെ എങ്ങനെ പരിശീലിപ്പിക്കാം?

ദയാനിധികളായ മൂപ്പന്മാർ പഠിതാക്കളായ സഹോദരന്മാരെ തങ്ങളുടെ പദവിക്ക്‌ ഒരു ഭീഷണിയായിട്ടല്ല, പകരം സഭയുടെ ആവശ്യങ്ങൾക്കായി കരുതാൻ തങ്ങളെ സഹായിക്കുന്ന അമൂല്യരായ “കൂട്ടുവേലക്കാരാ”യാണ്‌ കാണുന്നത്‌. (2 കൊരി. 1:24) ഒരു മികച്ച അധ്യാപകന്‌ മറ്റുള്ളവരെ പരിശീലിപ്പിക്കാൻ താത്‌പര്യമുണ്ടായിരുന്നാൽ മാത്രം പോരാ, മറിച്ച്‌ അദ്ദേഹം പഠിതാവിനെ സ്‌നേഹിക്കുന്ന ഒരാളായിരിക്കുകയും വേണം. (സദൃ. 17:17; യോഹ. 15:15)—4/15, പേജ്‌ 6-7.

യഹോവ നമ്മളോട്‌ സംസാരിക്കുന്നത്‌ എങ്ങനെ?

ദിവസവും ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ, വായിക്കുന്നതിനെക്കുറിച്ച്‌ നമുക്ക്‌ എന്തു തോന്നുന്നു എന്നതിന്‌ അടുത്ത ശ്രദ്ധ നൽകുകയും പഠിച്ച കാര്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയും ചെയ്യുമ്പോൾ തന്റെ വചനത്തിലൂടെ നമ്മളോട്‌ സംസാരിക്കാൻ നമ്മൾ യഹോവയെ അനുവദിക്കുകയാണ്‌. അങ്ങനെ, നിങ്ങൾ ദൈവത്തോട്‌ കൂടുതൽ അടുക്കും. (എബ്രാ. 4:12; യാക്കോ. 1:23-25)—4/15, പേജ്‌ 20.

അനുതാപമില്ലാത്ത തെറ്റുകാരനെ പുറത്താക്കുന്നത്‌ സ്‌നേഹപുരസ്സരമായ ഒരു ക്രമീകരണമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

പുറത്താക്കൽ എന്നത്‌ ഗൗരവമുള്ള ഒരു നടപടിയാണെങ്കിലും അതിന്‌ പല പ്രയോജനങ്ങളും കൈവരുത്താനാകും എന്ന്‌ ബൈബിൾ പറയുന്നു. (1 കൊരി. 5:11-13) അത്‌ ദൈവനാമത്തിന്‌ മഹത്ത്വം കൈവരുത്തുകയും സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ അത്‌ ദുഷ്‌പ്രവൃത്തിക്കാരനെ സുബോധത്തിലേക്ക്‌ നയിക്കുകയും ചെയ്‌തേക്കാം.—4/15, പേജ്‌ 29-30.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക