നിലം ഉഴുന്നു
മിക്കപ്പോഴും ശരത്കാലത്താണു നിലം ഉഴുതിരുന്നത്. വേനൽക്കാലസൂര്യന്റെ ചൂടേറ്റ് വരണ്ടുണങ്ങി, ഉറച്ചുകിടക്കുന്ന മണ്ണ് അപ്പോഴേക്കും മഴയിൽ കുതിർന്നിട്ടുണ്ടാകും. (അനു. ബി15 കാണുക.) ചില കലപ്പകളിൽ, നിലം ഉഴാൻ കലപ്പത്തണ്ടിൽ പിടിപ്പിച്ച കൂർത്ത ഒരു തടി മാത്രമായിരിക്കും ഉണ്ടാകുക. ചിലപ്പോൾ അറ്റത്ത് ലോഹം പിടിപ്പിക്കുന്ന രീതിയുമുണ്ടായിരുന്നു. ഒന്നോ അതിലധികമോ മൃഗങ്ങൾ ആ കലപ്പ വലിക്കും. ഇത്തരത്തിൽ നിലം ഉഴുതിട്ടാണു വിത്തു വിതയ്ക്കുക. ആളുകൾക്കു സുപരിചിതമായിരുന്ന ഈ ജോലിയെക്കുറിച്ച് എബ്രായതിരുവെഴുത്തുകളിലെ പല ദൃഷ്ടാന്തങ്ങളിലും പരാമർശമുണ്ട്. (ന്യായ 14:18; യശ 2:4; യിര 4:3; മീഖ 4:3) പ്രധാനപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കാൻ യേശുവും കൃഷിപ്പണിയുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങൾ ധാരാളമായി ഉപയോഗിച്ചു. ഉദാഹരണത്തിന്, ഒരു ശിഷ്യൻ മുഴുഹൃദയത്തോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയാൻ യേശു നിലം ഉഴുന്ന ജോലിയെക്കുറിച്ച് പരാമർശിച്ചു. (ലൂക്ക 9:62) നിലം ഉഴുന്നതിനിടെ കൃഷിക്കാരന്റെ ശ്രദ്ധ പതറിയാൽ ഉഴവുചാൽ വളഞ്ഞുപുളഞ്ഞുപോകുമായിരുന്നു. സമാനമായി, തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽനിന്ന് ശ്രദ്ധ വ്യതിചലിക്കുകയോ അവ വെച്ചൊഴിയുകയോ ചെയ്യുന്ന ഒരു ക്രിസ്തുശിഷ്യൻ ദൈവരാജ്യത്തിനു യോഗ്യനല്ലാതാകുമായിരുന്നു.
ബന്ധപ്പെട്ട തിരുവെഴുത്ത്: