വീടുതോറും പ്രസംഗിക്കുന്നു
എ.ഡി. 33-ലെ പെന്തിക്കോസ്തിനു ശേഷം, യേശുവിന്റെ ശിഷ്യന്മാർ കൂടുതൽ ഉത്സാഹത്തോടെ ആളുകളുടെ വീടുകളിൽ ചെന്ന് സന്തോഷവാർത്ത അറിയിച്ചു. മേലാൽ ഇങ്ങനെ “സംസാരിക്കരുതെന്ന്” ശിഷ്യന്മാരെ വിലക്കിയിരുന്നെങ്കിലും “അവർ ദിവസവും ദേവാലയത്തിലും വീടുതോറും ക്രിസ്തുവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത നിറുത്താതെ പഠിപ്പിക്കുകയും അറിയിക്കുകയും ചെയ്തു” എന്നാണു ദൈവപ്രചോദിതമായ രേഖ പറയുന്നത്. (പ്രവൃ 5:40-42) ഏതാണ്ട് എ.ഡി. 56-ൽ അപ്പോസ്തലനായ പൗലോസ് എഫെസൊസിലെ മൂപ്പന്മാരോട് ഇങ്ങനെ പറഞ്ഞു: “പ്രയോജനമുള്ളതൊന്നും മറച്ചുവെക്കാതെ . . . പരസ്യമായും വീടുതോറും (ഞാൻ) നിങ്ങളെ പഠിപ്പിച്ചു.” (പ്രവൃ 20:20) പൗലോസ് ഇവിടെ പറയുന്നത്, അവർ വിശ്വാസികളാകുന്നതിനു മുമ്പ് അവരോടു പ്രസംഗിക്കാൻ താൻ ചെയ്ത ശ്രമങ്ങളെക്കുറിച്ചാണ്. ‘മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയേണ്ടതിനെക്കുറിച്ചോ കർത്താവായ യേശുവിൽ വിശ്വസിക്കേണ്ടതിനെക്കുറിച്ചോ’ അവർക്ക് അറിയാത്ത ഒരു സമയമായിരുന്നു അത്. (പ്രവൃ 20:21) ആത്മീയകാര്യങ്ങളോടു താത്പര്യമുള്ളവരെ കണ്ടെത്തിയപ്പോൾ അവരെ കൂടുതലായി പഠിപ്പിക്കാൻ പൗലോസ് എന്തായാലും അവരുടെ വീടുകളിൽ മടങ്ങിച്ചെന്നിട്ടുമുണ്ടാകും. ഇനി, അവർ ക്രിസ്ത്യാനികളായിത്തീർന്നശേഷവും അവരെ വിശ്വാസത്തിൽ ബലപ്പെടുത്താൻവേണ്ടി പൗലോസ് അവരുടെ വീടുകൾ വീണ്ടും സന്ദർശിച്ചിരിക്കാം.—പ്രവൃ 5:42; 20:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ബന്ധപ്പെട്ട തിരുവെഴുത്ത്: