ഗീതം 153
നിങ്ങൾക്ക് എന്തു തോന്നുന്നു?
രാജ്യത്തിൻ ദൂതുമായ്
പഠിപ്പിക്കാൻ ദൈവേഷ്ടം
നൽഹൃദയരെ തേടുമ്പോളെന്തു
തോന്നുന്നു?
ആവോളം ചെയ്തെന്നും
ഇനി ദൈവം ചെയ്വെന്നും
അറിയുമ്പോൾ ഹാ,
നിങ്ങളെത്ര സന്തോഷിക്കും!
(കോറസ്)
ആനന്ദിപ്പൂ! സന്തോഷിപ്പൂ!
അർപ്പിച്ചിടാം നാം സർവവും,
ഹൃദയം, സ്വരം, മാനസം,
ജീവിക്കും നാൾവരെ.
എന്നെന്നും ജീവിക്കാൻ
യോഗ്യമാം ഹൃദയങ്ങൾ
നിങ്ങളെ ശ്രദ്ധിച്ചീടുമ്പോളെന്തു
തോന്നുന്നു?
തള്ളിക്കളയുന്നു
ചിലരാ നൽസന്ദേശം.
എങ്കിലും ഘോഷിക്കും നാം
രാജ്യത്തിൻ ദൂതെങ്ങും.
(കോറസ്)
ആനന്ദിപ്പൂ! സന്തോഷിപ്പൂ!
അർപ്പിച്ചിടാം നാം സർവവും,
ഹൃദയം, സ്വരം, മാനസം,
ജീവിക്കും നാൾവരെ.
നാം പ്രസംഗിച്ചീടാൻ
നമ്മെയേൽപ്പിച്ചീ ദൗത്യം.
ദൈവം താൻ തുണയെന്നറിവെന്തു
തോന്നുന്നു?
ഹൃദ്യമായ് ഘോഷിപ്പൂ,
തിരയുന്നു യോഗ്യരെ,
എത്ര വേഗം ഈ വേല
തീർന്നിടും, നിശ്ചയം!
(കോറസ്)
ആനന്ദിപ്പൂ! സന്തോഷിപ്പൂ!
അർപ്പിച്ചിടാം നാം സർവവും,
ഹൃദയം, സ്വരം, മാനസം,
ജീവിക്കും നാൾവരെ.
(പ്രവൃ. 13:48; 1 തെസ്സ. 2:4; 1 തിമൊ. 1:11 എന്നിവയും കാണുക.)