വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w17 ഫെബ്രുവരി പേ. 3-7
  • യഹോവയുടെ ഉദ്ദേശ്യം ഉറപ്പായും നടപ്പാകും!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ ഉദ്ദേശ്യം ഉറപ്പായും നടപ്പാകും!
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്തായിരുന്നു സ്രഷ്ടാവിന്റെ ഉദ്ദേശ്യം?
  • എവിടെയാണു താളം തെറ്റിയത്‌?
  • മോചനവില ഒരു വിടവ്‌ നികത്തുന്നു
  • നമുക്കു തിരിച്ചുവരാനുള്ള വാതിൽ യഹോവ തുറന്നുതന്നു
  • അവസാന ശത്രുവായിട്ട്‌ മരണത്തെ നീക്കം ചെയ്യുന്നു
    2014 വീക്ഷാഗോപുരം
  • മോചനവില—ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനം
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • “ദൈവം നമ്മെ ഇങ്ങനെ സ്‌നേഹിച്ചു”
    വീക്ഷാഗോപുരം—1997
  • മറുവില—ദൈവത്തിന്റെ ഏറ്റവും വലിയ ദാനം
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
w17 ഫെബ്രുവരി പേ. 3-7
ആദാമും ഹവ്വയും ഏദെൻ തോട്ടത്തിൽ; സർപ്പം ഹവ്വയോടു സംസാരിക്കുന്നു, ഹവ്വ പഴം തിന്നുന്നു, ആദാമിനും കൊടുക്കുന്നു

യഹോവയുടെ ഉദ്ദേശ്യം ഉറപ്പായും നടപ്പാകും!

“ഞാൻ പറഞ്ഞിരിക്കുന്നു, ഞാൻ അങ്ങനെതന്നെ ചെയ്യും. ഞാൻ തീരുമാനിച്ചിരിക്കുന്നു, ഞാൻ അതു നടപ്പിലാക്കും.”—യശ. 46:11.

ഗീതം: 147, 149

നിങ്ങൾ എന്ത്‌ ഉത്തരം പറയും?

  • മനുഷ്യരെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം എന്താണ്‌?

  • ധിക്കാരപരമായ ഏതു പ്രവൃത്തികൾ യഹോവയുടെ ഉദ്ദേശ്യത്തിനു തടസ്സമായില്ല?

  • യഹോവയുടെ ഉദ്ദേശ്യം എങ്ങനെ നടപ്പാകും?

1, 2. (എ) യഹോവ നമുക്ക്‌ എന്തു വെളിപ്പെടുത്തിത്തന്നിരിക്കുന്നു? (ബി) യശയ്യ 46:10, 11; 55:11 എന്നീ വാക്യങ്ങളിൽ നമുക്ക്‌ എന്ത്‌ ഉറപ്പു കാണാനാകും?

“ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉൽപ. 1:1) ബൈബിളിലെ ആദ്യവാക്കുകളാണ്‌ ഇവ. ലളിതവും അതേസമയം അർഥസമ്പുഷ്ടവും ആയ ഒരു പ്രസ്‌താവന! എന്നാൽ ശൂന്യാകാശം, വെളിച്ചം, ഗുരുത്വാകർഷണം എന്നിവപോലെ ദൈവം ഉണ്ടാക്കിയ പലതിനെക്കുറിച്ചും നമുക്കു പരിമിതമായ അറിവേ ഉള്ളൂ. പ്രപഞ്ചത്തിന്റെ ഒരു ചെറിയ ഭാഗമേ നമ്മൾ കണ്ടിട്ടുള്ളൂ. (സഭാ. 3:11) എങ്കിലും ഭൂമിയെയും മനുഷ്യരെയും കുറിച്ച്‌ എന്താണു താൻ ഉദ്ദേശിച്ചിരിക്കുന്നതെന്ന്‌ യഹോവ വെളിപ്പെടുത്തിയിട്ടുണ്ട്‌. ദൈവത്തിന്റെ ഛായയിൽ സൃഷ്ടിച്ച മനുഷ്യർക്ക്‌ അനുയോജ്യമായ ഒരു ഭവനമായാണ്‌ യഹോവ ഭൂമിയെ ഒരുക്കിയത്‌. (ഉൽപ. 1:26) യഹോവ മനുഷ്യർക്കു പിതാവും അവർ യഹോവയ്‌ക്കു മക്കളും ആയിരിക്കുമായിരുന്നു.

2 ഉൽപത്തി പുസ്‌തകം മൂന്നാം അധ്യായം വിശദീകരിക്കുന്നതുപോലെ യഹോവയുടെ ആ ഉദ്ദേശ്യത്തിന്‌ എതിരെ ഒരു വെല്ലുവിളി ഉയർന്നുവന്നു. (ഉൽപ. 3:1-7) പക്ഷേ അത്‌ യഹോവയ്‌ക്കു മറികടക്കാനാകാത്ത ഒരു പ്രതിബന്ധമല്ലായിരുന്നു. യഹോവയുടെ വഴി തടയാൻ ആർക്കുമാകില്ല. (യശ. 46:10, 11; 55:11) അതുകൊണ്ട്‌ ഒന്ന്‌ ഉറപ്പാണ്‌: യഹോവ എന്താണോ ഉദ്ദേശിച്ചത്‌ അതു തീർച്ചയായും നടപ്പാകും—നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ!

3. (എ) ബൈബിളിന്റെ സന്ദേശം മനസ്സിലാക്കുന്നതിന്‌ ഏത്‌ അടിസ്ഥാനസത്യങ്ങൾ അറിഞ്ഞിരിക്കണം? (ബി) ആ പഠിപ്പിക്കലുകളെക്കുറിച്ച്‌ നമ്മൾ ഇപ്പോൾ വിശകലനം ചെയ്യുന്നത്‌ എന്തുകൊണ്ട്‌? (സി) നമ്മൾ ഏതു ചോദ്യങ്ങൾ ചിന്തിക്കും?

3 ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെയും ആ ഉദ്ദേശ്യം നടപ്പാക്കുന്നതിൽ യേശുക്രിസ്‌തുവിനുള്ള മുഖ്യപങ്കിനെയും പറ്റിയുള്ള ബൈബിൾസത്യങ്ങൾ നമുക്കു നന്നായി അറിയാം. നമ്മൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനസത്യങ്ങളാണ്‌ അവ. ദൈവവചനം പഠിച്ചുതുടങ്ങിയ കാലത്തുതന്നെ ആ സത്യങ്ങൾ നമ്മൾ മനസ്സിലാക്കിയിട്ടുണ്ടാകും. ആ സുപ്രധാനസത്യങ്ങൾ ആത്മാർഥതയുള്ള മറ്റുള്ളവരുമായി പങ്കുവെക്കാനും നമ്മൾ ആഗ്രഹിക്കുന്നു. ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാചരണത്തിനു കൂടിവരാൻ പരമാവധി ആളുകളെ നമ്മൾ ഇപ്പോൾ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്‌. (ലൂക്കോ. 22:19, 20) അവിടെ കൂടിവരുന്നവർ ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച്‌ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കും. സ്‌മാരകാചരണത്തിന്‌ ഇനി കുറച്ച്‌ ദിവസങ്ങളേ ബാക്കിയുള്ളൂ. പ്രധാനപ്പെട്ട ഈ പരിപാടിക്കു വരുന്നതിനു ബൈബിൾവിദ്യാർഥികളെയും താത്‌പര്യക്കാരെയും എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും? അതിനു നമ്മളെ സഹായിക്കുന്ന മൂന്നു ചോദ്യങ്ങൾ നമുക്കു ചിന്തിക്കാം: ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു? എന്നാൽ പിന്നീട്‌ എന്തു സംഭവിച്ചു? യേശുവിന്റെ ബലിമരണം ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാക്കാനുള്ള താക്കോലായിരിക്കുന്നത്‌ എങ്ങനെ?

എന്തായിരുന്നു സ്രഷ്ടാവിന്റെ ഉദ്ദേശ്യം?

4. സൃഷ്ടി യഹോവയുടെ മഹത്ത്വം വിളിച്ചോതുന്നത്‌ എങ്ങനെ?

4 യഹോവ ഭയാദരവ്‌ ഉണർത്തുന്ന സ്രഷ്ടാവാണ്‌. ഏറ്റവും ഉന്നതമായ നിലവാരത്തിലാണു ദൈവം എല്ലാം സൃഷ്ടിച്ചത്‌. (ഉൽപ. 1:31; യിരെ. 10:12) സൃഷ്ടിയിലെ മനോഹാരിതയും ചിട്ടയും നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌? സൃഷ്ടികളെ നിരീക്ഷിച്ചാൽ നമുക്ക്‌ ഒരു കാര്യം മനസ്സിലാകും: യഹോവയുടെ സൃഷ്ടികളിൽ ഒന്നുപോലും, അതു ചെറുതാണെങ്കിലും വലുതാണെങ്കിലും, ഉപയോഗമില്ലാത്തതല്ല. മനുഷ്യകോശത്തിന്റെ സങ്കീർണത, ഒരു നവജാതശിശുവിന്റെ ഓമനത്തം, മനോഹരമായ സൂര്യാസ്‌തമയത്തിന്റെ പകിട്ട്‌—ഇതിലൊക്കെ അത്ഭുതം കൂറാത്തവർ ആരുണ്ട്‌! സൗന്ദര്യം ആസ്വദിക്കാനുള്ള ജന്മസിദ്ധമായ കഴിവുള്ളതുകൊണ്ടാണ്‌ ഇവയുടെയൊക്കെ മഹത്ത്വം കാണാൻ നമുക്കു കഴിയുന്നത്‌.—സങ്കീർത്തനം 19:1; 104:24 വായിക്കുക.

5. സൃഷ്ടികളെല്ലാം ഒരുമയോടെ പ്രവർത്തിക്കുന്നെന്ന്‌ യഹോവ ഉറപ്പുവരുത്തുന്നത്‌ എങ്ങനെ?

5 യഹോവ സ്‌നേഹപൂർവം അതിർവരമ്പുകൾ വെച്ചിരിക്കുന്നെന്ന കാര്യവും സൃഷ്ടികളിൽ കാണാനാകും. എല്ലാം യോജിപ്പോടെ, കൈകോർത്ത്‌ നീങ്ങുന്നതിനുവേണ്ടി യഹോവ പ്രകൃതിനിയമങ്ങളും ധാർമികനിയമങ്ങളും സ്ഥാപിച്ചിരിക്കുന്നു. (സങ്കീ. 19:7-9) ഈ പ്രപഞ്ചത്തിലുള്ള സകലതിനും ദൈവത്തിന്റെ ഉദ്ദേശ്യത്തിൽ ഒരു പങ്കുണ്ട്‌; ഓരോന്നിനും നിയമിച്ചുകിട്ടിയിരിക്കുന്ന ഒരു സ്ഥാനവും ധർമവും ഉണ്ട്‌. സൃഷ്ടികളെല്ലാം യോജിപ്പോടെ എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ മാനദണ്ഡം യഹോവ നിശ്ചയിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, ഗുരുത്വാകർഷണം അന്തരീക്ഷത്തെ ഭൂമിയോടു ചേർത്തുനിറുത്തുന്നു, വേലിയേറ്റ-വേലിയിറക്കങ്ങളെയും സമുദ്രങ്ങളെയും നിയന്ത്രിക്കുന്നു. ഗുരുത്വാകർഷണമില്ലെങ്കിൽ ഭൂമിയിൽ ജീവൻ നിലനിൽക്കില്ല. യഹോവ വെച്ചിരിക്കുന്ന ഇത്തരം അതിർവരമ്പുകളില്ലെങ്കിൽ പ്രപഞ്ചത്തിന്‌ ഒരു അടുക്കും ചിട്ടയും ഉണ്ടാകില്ല. മനുഷ്യർ അടക്കം എല്ലാ സൃഷ്ടികളും ഈ അതിർവരമ്പുകൾക്കുള്ളിലാണു ചലിക്കുകയും അവയുടെ ധർമം നിറവേറ്റുകയും ചെയ്യുന്നത്‌. ദൈവത്തിനു ഭൂമിയെയും മനുഷ്യരെയും കുറിച്ച്‌ ഒരു ഉദ്ദേശ്യമുണ്ടെന്ന വസ്‌തുതയ്‌ക്കു സൃഷ്ടിയിലെ ഈ ക്രമം അടിവരയിടുന്നു. ശുശ്രൂഷയിലായിരിക്കുമ്പോൾ നമുക്ക്‌, അതുല്യമായ ഈ സംഘാടനം സാധ്യമാക്കുന്ന ദൈവത്തിലേക്ക്‌ ആളുകളുടെ ശ്രദ്ധ തിരിക്കാനാകുമോ?—വെളി. 4:11.

6, 7. യഹോവ ആദാമിനും ഹവ്വയ്‌ക്കും കൊടുത്ത ചില സമ്മാനങ്ങൾ ഏവ?

6 മനുഷ്യരെല്ലാം ഈ ഭൂമിയിൽ എന്നെന്നും ജീവിക്കണം എന്നാണു മനുഷ്യനെ സൃഷ്ടിച്ചപ്പോൾ യഹോവ ഉദ്ദേശിച്ചത്‌. (ഉൽപ. 1:28; സങ്കീ. 37:29) ആദാമിനും ഹവ്വയ്‌ക്കും ജീവിതം ആസ്വദിക്കാൻ ആവശ്യമായ വൈവിധ്യമാർന്ന ഒരുപാടു സമ്മാനങ്ങൾ ദൈവം കൊടുത്തിരുന്നു. (യാക്കോബ്‌ 1:17 വായിക്കുക.) അവർക്കു തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യവും ചിന്തിക്കാനുള്ള പ്രാപ്‌തിയും സ്‌നേഹിക്കാനും സുഹൃദ്‌ബന്ധം ആസ്വദിക്കാനും ഉള്ള കഴിവും കൊടുത്തു. സ്രഷ്ടാവായ ദൈവം ആദാമിനോടു സംസാരിക്കുകയും തന്നെ അനുസരിക്കേണ്ടത്‌ എങ്ങനെയാണെന്നു പറഞ്ഞുകൊടുക്കുകയും ചെയ്‌തു. സ്വന്തം കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്നും മൃഗങ്ങളെയും ഭൂമിയെയും എങ്ങനെ പരിപാലിക്കണമെന്നും ആദാം പഠിച്ചു. (ഉൽപ. 2:15-17, 19, 20) സ്‌പർശിക്കാനും കാണാനും കേൾക്കാനും ഗന്ധം അറിയാനും രുചി അറിയാനും ഉള്ള ഇന്ദ്രിയങ്ങൾ നൽകിയാണ്‌ യഹോവ ആദ്യമനുഷ്യജോടികളെ സൃഷ്ടിച്ചത്‌. പറുദീസയെന്ന ആ ഉദ്യാനഭവനത്തിന്റെ സൗന്ദര്യം പൂർണമായി നുകരാനും അതിൽ ഉണ്ടാകുന്നതെല്ലാം ആസ്വദിക്കാനും അവർക്കു കഴിയുമായിരുന്നു. സംതൃപ്‌തി നൽകുന്ന ജോലി ചെയ്യാനും അതു പൂർത്തിയാക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാനും പുതിയപുതിയ കാര്യങ്ങൾ കണ്ടെത്താനും ഉള്ള സാധ്യതകൾ അവരുടെ മുന്നിൽ എന്നും തുറന്നുകിടന്നിരുന്നു.

7 ദൈവത്തിന്റെ ഉദ്ദേശ്യത്തിൽ മറ്റ്‌ എന്തുകൂടെയുണ്ടായിരുന്നു? പൂർണതയുള്ള കുട്ടികളെ ജനിപ്പിക്കാനുള്ള പ്രാപ്‌തിയോടെയാണ്‌ യഹോവ ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചത്‌. ആ കുട്ടികൾ വളർന്നുവലുതായി അവർക്കും കുട്ടികൾ ഉണ്ടാകണമെന്നും അങ്ങനെ ഭൂമി മനുഷ്യരെക്കൊണ്ട്‌ നിറയണമെന്നും ദൈവം ഉദ്ദേശിച്ചു. ആദ്യമനുഷ്യമക്കളായ ആദാമിനെയും ഹവ്വയെയും താൻ സ്‌നേഹിച്ചതുപോലെ, അവരും തുടർന്നുവരുന്ന എല്ലാ മാതാപിതാക്കളും സ്വന്തം മക്കളെ സ്‌നേഹിക്കണമെന്ന്‌ യഹോവ ആഗ്രഹിച്ചു. എല്ലാ പ്രകൃതിവിഭവങ്ങളും ആസ്വദിച്ച്‌ അവർക്ക്‌ ഈ ഭൂമിയിൽ എക്കാലവും ജീവിക്കാൻ കഴിയുമായിരുന്നു.—സങ്കീ. 115:16.

എവിടെയാണു താളം തെറ്റിയത്‌?

8. ഉൽപത്തി 2:16, 17-ൽ കാണുന്ന നിയമം എന്തിനുവേണ്ടിയാണു കൊടുത്തത്‌?

8 തുടക്കത്തിൽ കാര്യങ്ങൾ നീങ്ങിയതു ദൈവം ഉദ്ദേശിച്ചതുപോലെയായിരുന്നില്ല. എന്താണു സംഭവിച്ചത്‌? ആദാമും ഹവ്വയും അവരുടെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ തിരിച്ചറിയുന്നതിനുവേണ്ടി യഹോവ അവർക്കു ലളിതമായ ഒരു നിയമം കൊടുത്തു. യഹോവ പറഞ്ഞു: “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും തൃപ്‌തിയാകുവോളം നിനക്കു തിന്നാം. എന്നാൽ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന്‌ തിന്നരുത്‌, അതിൽനിന്ന്‌ തിന്നുന്ന ദിവസം നീ നിശ്ചയമായും മരിക്കും.” (ഉൽപ. 2:16, 17) ഈ നിയമം മനസ്സിലാക്കാൻ ആദാമിനും ഹവ്വയ്‌ക്കും ബുദ്ധിമുട്ടില്ലായിരുന്നു, അത്‌ അനുസരിക്കുന്നതും പ്രയാസമുള്ള കാര്യമല്ലായിരുന്നു. യഥാർഥത്തിൽ, അവർക്കു കഴിക്കാനാകുന്നതിലും അധികം ആഹാരം അവിടെ ലഭ്യമായിരുന്നു.

9, 10. (എ) സാത്താൻ യഹോവയ്‌ക്കെതിരെ എന്ത്‌ ആരോപണമാണ്‌ ഉന്നയിച്ചത്‌? (ബി) ആദാമിന്റെയും ഹവ്വയുടെയും തീരുമാനം എന്തായിരുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

9 സാത്താൻ ഒരു സർപ്പത്തെ ഉപയോഗിച്ച്‌, പിതാവായ യഹോവയോട്‌ അനുസരണക്കേടു കാണിക്കാൻ ഹവ്വയെ പ്രലോഭിപ്പിച്ചു. (ഉൽപത്തി 3:1-5 വായിക്കുക; വെളി. 12:9) ദൈവത്തിന്റെ മക്കളായ മനുഷ്യർക്കു “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും” തിന്നാൻ അനുവാദമില്ലെന്ന വസ്‌തുതയെ സാത്താൻ ഒരു വിഷയമാക്കി. ഒരർഥത്തിൽ സാത്താൻ ഇങ്ങനെ പറയുകയായിരുന്നു: ‘ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ നിങ്ങൾക്കു പറ്റില്ല എന്നാണോ പറഞ്ഞുവരുന്നത്‌?’ അവൻ കല്ലുവെച്ച ഒരു നുണയും പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്‌!” പിന്നെ സാത്താൻ ഇങ്ങനെ പറഞ്ഞു: ‘അതിൽനിന്ന്‌ തിന്നുന്ന ആ ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നു ദൈവത്തിന്‌ അറിയാം.’ സാത്താൻ ഉദ്ദേശിച്ചത്‌ ഇതാണ്‌: ‘ആ പഴം നിങ്ങളെ അറിവുള്ളവരാക്കുമെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം; അതുകൊണ്ടാണ്‌ അതു കഴിക്കരുതെന്ന്‌ യഹോവ പറഞ്ഞത്‌.’ യഹോവ പറയുന്നത്‌ അനുസരിക്കേണ്ടതില്ലെന്നു ഹവ്വയെ ബോധ്യപ്പെടുത്താനായിരുന്നു സാത്താന്റെ ശ്രമം. ഒരിക്കലും നടക്കില്ലാത്ത ഒരു ഉറപ്പും സാത്താൻ കൊടുത്തു: ‘നിങ്ങൾ ശരിയും തെറ്റും അറിയുന്നവരായി ദൈവത്തെപ്പോലെയാകും.’

10 ആദാമും ഹവ്വയും ഒരു തീരുമാനമെടുക്കണമായിരുന്നു. യഹോവയെ അനുസരിക്കണോ സർപ്പം പറഞ്ഞതു കേൾക്കണോ? ദൈവത്തോട്‌ അനുസരണക്കേടു കാണിക്കാനായിരുന്നു അവരുടെ തീരുമാനം. അങ്ങനെ അവർ സാത്താന്റെ ധിക്കാരത്തിൽ പങ്കുചേർന്നു. അവർ പിതാവെന്ന സ്ഥാനത്തുനിന്ന്‌ യഹോവയെ തള്ളിക്കളയുകയും ദൈവത്തിന്റെ ഭരണം നൽകിയ സംരക്ഷണത്തണലിൽനിന്ന്‌ അകന്നുമാറുകയും ചെയ്‌തു.—ഉൽപ. 3:6-13.

11. യഹോവ ധിക്കാരം വെച്ചുപൊറുപ്പിക്കാത്തത്‌ എന്തുകൊണ്ട്‌?

11 യഹോവയോട്‌ അനുസരണക്കേടു കാണിച്ചുകൊണ്ട്‌ ആദാമും ഹവ്വയും പൂർണത നഷ്ടപ്പെടുത്തി. അവരുടെ ധിക്കാരം യഹോവയിൽനിന്ന്‌ അവരെ അകറ്റി. കാരണം ‘ദോഷത്തെ നോക്കാൻ യഹോവയ്‌ക്കാകില്ല. അത്ര വിശുദ്ധമാണ്‌ യഹോവയുടെ കണ്ണുകൾ.’ അതെ, യഹോവയ്‌ക്കു ‘ദുഷ്ടത അസഹ്യമാണ്‌.’ (ഹബ. 1:13) അവരുടെ ധിക്കാരം യഹോവ അനുവദിച്ചുകൊടുത്തിരുന്നെങ്കിൽ സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാ ജീവജാലങ്ങളെയും അതു മോശമായി ബാധിച്ചേനേ. അതിലും പ്രധാനമായി, ഏദെനിലെ പാപം യഹോവ കണ്ടില്ലെന്നുവെച്ചിരുന്നെങ്കിൽ യഹോവയുടെ വാക്കു വിശ്വസിക്കാനാകുമോ എന്നൊരു ചോദ്യം ഉയർന്നുവരുമായിരുന്നു. എന്നാൽ തന്റെ നിലവാരങ്ങളോട്‌ എന്നും വിശ്വസ്‌തത പാലിക്കുന്നവനാണ്‌ യഹോവ, ഒരിക്കലും യഹോവ അവ ലംഘിക്കില്ല. (സങ്കീ. 119:142) അതുകൊണ്ട്‌ ആദാമിനും ഹവ്വയ്‌ക്കും കിട്ടിയ, തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവനിയമങ്ങൾ ലംഘിക്കാനുള്ള സ്വാതന്ത്ര്യമല്ലായിരുന്നു. ദൈവത്തോടു ധിക്കാരം കാണിച്ചതിന്റെ ഫലമായി അവർ മരിച്ചു, അവരെ എടുത്ത പൊടിയിൽ അവർ തിരികെ ചേർന്നു.—ഉൽപ. 3:19.

12. ആദാമിന്റെ മക്കൾക്ക്‌ എന്തു സംഭവിച്ചു?

12 ആ പഴം കഴിച്ചുകൊണ്ട്‌ ആദാമും ഹവ്വയും ദൈവകുടുംബത്തിന്റെ ഭാഗമായി തുടരാനുള്ള പദവി നഷ്ടപ്പെടുത്തി. അങ്ങനെ ദൈവം അവരെ ഏദെൻ തോട്ടത്തിൽനിന്ന്‌ പുറത്താക്കി. പിന്നീട്‌ ഒരിക്കലും അവർക്ക്‌ അവിടേക്കു തിരിച്ചുപോകാൻ കഴിയുമായിരുന്നില്ല. (ഉൽപ. 3:23, 24) അങ്ങനെ അവരുടെ തെറ്റായ തീരുമാനത്തിന്റെ ഫലം അവർ അനുഭവിക്കാൻ യഹോവ ഇടയാക്കി. (ആവർത്തനം 32:4, 5 വായിക്കുക.) അപൂർണരായിത്തീർന്ന മനുഷ്യർക്കു ദൈവത്തിന്റെ ഗുണങ്ങൾ പൂർണമായി പ്രതിഫലിപ്പിക്കാൻ കഴിയുമായിരുന്നില്ല. ആദാം തനിക്കു ലഭിക്കുമായിരുന്ന ശോഭനമായ ഒരു ഭാവി നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, മക്കൾക്ക്‌ അപൂർണതയും പാപവും മരണവും കൈമാറിക്കൊടുക്കുകയും ചെയ്‌തു. (റോമ. 5:12) നിത്യമായി ജീവിക്കാനുള്ള പ്രത്യാശ ആദാം തന്റെ സന്തതികളിൽനിന്ന്‌ തട്ടിത്തെറിപ്പിച്ചു. പൂർണതയുള്ള ഒരു കുട്ടിക്കു ജന്മം കൊടുക്കാനുള്ള പ്രാപ്‌തി ആദാമിനും ഹവ്വയ്‌ക്കും നഷ്ടമായി. അവരുടെ മക്കൾക്കും അതിനു കഴിയുമായിരുന്നില്ല. ആദാമിനെയും ഹവ്വയെയും യഹോവയിൽനിന്ന്‌ അകറ്റിയ പിശാചായ സാത്താൻ ഇന്നോളം മനുഷ്യരെ വഴിതെറ്റിക്കുന്നതിൽ തുടർന്നിരിക്കുന്നു.—യോഹ. 8:44.

മോചനവില ഒരു വിടവ്‌ നികത്തുന്നു

13. മനുഷ്യർക്ക്‌ എന്തിനുള്ള അവസരം ലഭിക്കണമെന്നാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌?

13 ആദാമും ഹവ്വയും ധിക്കാരം കാണിച്ചെങ്കിലും മനുഷ്യരോടുള്ള ദൈവത്തിന്റെ സ്‌നേഹം നിലച്ചുപോയില്ല. മനുഷ്യർക്കു താനുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. ആരും മരിച്ചുപോകാൻ യഹോവ ഇഷ്ടപ്പെടുന്നില്ല. (2 പത്രോ. 3:9) അതുകൊണ്ട്‌ ഏദെനിലെ സംഭവം കഴിഞ്ഞ്‌ ഉടനടി, താനുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാൻ മനുഷ്യരെ സഹായിക്കുന്നതിനുവേണ്ട ക്രമീകരണങ്ങൾ ദൈവം ചെയ്‌തു. തന്റെ നീതിയുള്ള നിലവാരങ്ങളിൽ വിട്ടുവീഴ്‌ച വരുത്താതെതന്നെ ഇതു ചെയ്യാൻ യഹോവയ്‌ക്കു കഴിഞ്ഞത്‌ എങ്ങനെയാണ്‌?

14. (എ) യോഹന്നാൻ 3:16 അനുസരിച്ച്‌ മനുഷ്യർക്കുവേണ്ടി ദൈവം എന്തു ക്രമീകരണമാണു ചെയ്‌തത്‌? (ബി) ഏതു ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ നമുക്കു താത്‌പര്യക്കാരെ സഹായിക്കാം?

14 യോഹന്നാൻ 3:16 വായിക്കുക. സ്‌മാരകാചരണത്തിനു നമ്മൾ ക്ഷണിക്കുന്ന പലർക്കും ഈ വാക്യം അറിയാമായിരിക്കും. പക്ഷേ ചോദ്യം ഇതാണ്‌: എങ്ങനെയാണു യേശുവിന്റെ ബലി നിത്യജീവൻ നേടിത്തരുന്നത്‌? ആ സുപ്രധാനചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ സത്യാന്വേഷികളെ സഹായിക്കാനുള്ള അവസരങ്ങൾ നമുക്കുണ്ട്‌. സ്‌മാരകാചരണത്തിനു മുമ്പുള്ള പ്രചാരണപരിപാടിയിലൂടെയും സ്‌മാരകാചരണത്തിലൂടെയും അതിനു കൂടിവരുന്നവർക്കു നമ്മൾ നടത്തുന്ന മടക്കസന്ദർശനങ്ങളിലൂടെയും അവർക്ക്‌ അതിനുള്ള ഉത്തരം ലഭിക്കും. മോചനവിലയെന്ന ക്രമീകരണം എങ്ങനെയാണ്‌ യഹോവയുടെ സ്‌നേഹവും ജ്ഞാനവും വിളിച്ചോതുന്നതെന്നു കൂടുതൽക്കൂടുതൽ വ്യക്തമാകുമ്പോൾ അവരിൽ മതിപ്പുളവാകും. മോചനവിലയുടെ ഏതൊക്കെ സവിശേഷതകൾ നമുക്ക്‌ എടുത്തുകാണിക്കാനാകും?

15. യേശു എന്ന മനുഷ്യൻ ആദാം എന്ന മനുഷ്യനിൽനിന്ന്‌ വ്യത്യസ്‌തനായിരുന്നത്‌ എങ്ങനെ?

15 മോചനവില പ്രദാനം ചെയ്യാൻ യഹോവ പൂർണതയുള്ള ഒരു മനുഷ്യനെ നൽകി. ആ മനുഷ്യൻ യഹോവയോടു വിശ്വസ്‌തനായി നിൽക്കണമായിരുന്നു; പ്രത്യാശ നഷ്ടപ്പെട്ട മനുഷ്യർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കാൻ മനസ്സു കാണിക്കണമായിരുന്നു. (റോമ. 5:17-19) യഹോവ ചെയ്‌തത്‌ ഇതാണ്‌: ആദ്യസൃഷ്ടിയായ യേശുവിന്റെ ജീവൻ സ്വർഗത്തിൽനിന്ന്‌ ഭൂമിയിലേക്കു മാറ്റി. (യോഹ. 1:14) യേശു അങ്ങനെ പൂർണതയുള്ള ഒരു മനുഷ്യനായി, ആദാം എങ്ങനെയായിരുന്നോ അങ്ങനെതന്നെ. എന്നാൽ യേശു ജീവിച്ച വിധം വ്യത്യസ്‌തമായിരുന്നു. ഒരു പൂർണമനുഷ്യനിൽനിന്ന്‌ യഹോവ പ്രതീക്ഷിക്കുന്ന നിലവാരത്തിനു ചേർച്ചയിൽ യേശു ജീവിച്ചു. അങ്ങേയറ്റം കഠിനമായ പരിശോധനകളിൽപ്പോലും യേശു പാപം ചെയ്യുകയോ ദൈവത്തിന്റെ ഏതെങ്കിലും നിയമം ലംഘിക്കുകയോ ചെയ്‌തില്ല.

16. മോചനവില അമൂല്യമായ ഒരു സമ്മാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

16 പൂർണമനുഷ്യനായ യേശുവിനു മറ്റു മനുഷ്യർക്കുവേണ്ടി മരിച്ചുകൊണ്ട്‌ അവരെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാൻ കഴിയുമായിരുന്നു. ആദാം എങ്ങനെയായിരിക്കാനാണോ ദൈവം ഉദ്ദേശിച്ചത്‌ അതെല്ലാമായിരുന്നു യേശു. ദൈവത്തോടു തികഞ്ഞ വിശ്വസ്‌തതയും അനുസരണവും ഉള്ള ഒരു പൂർണമനുഷ്യനായി യേശു ജീവിച്ചു. (1 തിമൊ. 2:6) മോചനവില നൽകിയതിലൂടെ യേശു “അനേകർക്ക്‌”—പുരുഷന്മാർക്കും സ്‌ത്രീകൾക്കും കുട്ടികൾക്കും—നിത്യജീവനിലേക്കു വഴി തുറന്നുകൊടുത്തു. (മത്താ. 20:28) ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാക്കുന്നതിനുള്ള ഒരു താക്കോലാണു മോചനവിലയെന്ന ക്രമീകരണം. (2 കൊരി. 1:19, 20) വിശ്വസ്‌തരായ എല്ലാ മനുഷ്യർക്കും അതു നിത്യം ജീവിക്കാനുള്ള പ്രത്യാശ തുറന്നുകൊടുക്കുന്നു.

നമുക്കു തിരിച്ചുവരാനുള്ള വാതിൽ യഹോവ തുറന്നുതന്നു

17. മോചനവില എന്തു സാധ്യമാക്കുന്നു?

17 തനിക്കുതന്നെ വലിയ നഷ്ടം വരുത്തിവെച്ചുകൊണ്ടാണ്‌ യഹോവ മോചനവില നൽകിയത്‌. (1 പത്രോ. 1:19) മനുഷ്യർക്കു വളരെ വില കല്‌പിക്കുന്നതുകൊണ്ട്‌, ഏകജാതനായ മകനെ നമുക്കുവേണ്ടി മരിക്കാനായി വിട്ടുതരാൻ യഹോവയ്‌ക്കു മനസ്സായിരുന്നു. (1 യോഹ. 4:9, 10) ഒരർഥത്തിൽ യേശു നമ്മുടെ ആദ്യപിതാവായ ആദാമിന്റെ സ്ഥാനത്ത്‌ വന്നു. (1 കൊരി. 15:45) അതുവഴി യേശു നമുക്കു ജീവൻ തിരികെ തരുന്നതിലും അധികം ചെയ്‌തു. ദൈവത്തിന്റെ കുടുംബത്തിലേക്കു മടങ്ങിച്ചെല്ലാനുള്ള അവസരമാണു യേശു തന്നത്‌. യേശുവിന്റെ മോചനവിലയുടെ അടിസ്ഥാനത്തിൽ, യഹോവയ്‌ക്കു സ്വന്തം നീതിനിലവാരങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതെതന്നെ മനുഷ്യരെ തന്റെ കുടുംബത്തിലേക്കു തിരികെ സ്വീകരിക്കാൻ കഴിയും. വിശ്വസ്‌തരായ എല്ലാ മനുഷ്യരും പൂർണരായിത്തീരുന്ന ആ സമയത്തെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. സ്വർഗത്തിലുള്ളവരും ഭൂമിയിലുള്ളവരും ആയ ദൈവകുടുംബത്തിലെ എല്ലാവരും അന്നു തികഞ്ഞ ഐക്യത്തിലായിരിക്കും. എല്ലാ അർഥത്തിലും നമ്മൾ ദൈവത്തിന്റെ മക്കളായിരിക്കുന്ന ആ കാലം എത്ര രസകരമായിരിക്കും!—റോമ. 8:21.

18. എപ്പോഴാണ്‌ യഹോവ ‘എല്ലാവർക്കും എല്ലാമായിത്തീരുന്നത്‌?’

18 സാത്താന്റെ ധിക്കാരം മനുഷ്യരോടു സ്‌നേഹം കാണിക്കുന്നതിൽനിന്ന്‌ യഹോവയെ തടഞ്ഞില്ല. അപൂർണരായ മനുഷ്യർക്ക്‌ യഹോവയോടു വിശ്വസ്‌തത കാണിക്കുന്നതിനും അതൊരു തടസ്സമായില്ല. ദൈവമക്കൾ എല്ലാവരും പൂർണമായും നീതിമാന്മാരാകാൻ മോചനവിലയെന്ന ക്രമീകരണത്തിലൂടെ യഹോവ സഹായിക്കും. “പുത്രനെ അംഗീകരിച്ച്‌ അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും” നിത്യജീവൻ കിട്ടുന്ന ആ സമയം ഒന്നു ഭാവനയിൽ കണ്ടുനോക്കുക. (യോഹ. 6:40) സ്‌നേഹവാനും ജ്ഞാനിയും ആയ യഹോവ മാനവകുടുംബത്തെ പൂർണതയിലേക്കു കൊണ്ടുവരും. അങ്ങനെ ദൈവം ആരംഭത്തിൽ ഉദ്ദേശിച്ചിരുന്നത്‌ എന്താണോ അതു നടപ്പാകും. അന്നു നമ്മുടെ പിതാവായ യഹോവ ‘എല്ലാവർക്കും എല്ലാമായിത്തീരും.’—1 കൊരി. 15:28.

19. (എ) മോചനവിലയോടുള്ള നന്ദി എന്തു ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കണം? (“അർഹതയുള്ളവരെ അന്വേഷിക്കുന്നതിൽ നമുക്കു തുടരാം” എന്ന ചതുരം കാണുക.) (ബി) മോചനവിലയുടെ ഏതു വശം നമ്മൾ അടുത്ത ലേഖനത്തിൽ പഠിക്കും?

19 അമൂല്യമായ ഈ സമ്മാനത്തിൽനിന്ന്‌ പ്രയോജനം നേടാൻ എല്ലാവർക്കും കഴിയുമെന്നു മറ്റുള്ളവർക്കു പഠിപ്പിച്ചുകൊടുക്കാൻ മോചനവിലയോടുള്ള നന്ദി നമ്മളെ പ്രേരിപ്പിക്കട്ടെ! മോചനവിലയെന്ന സ്‌നേഹസമ്മാനത്തിലൂടെയാണു സകല മനുഷ്യർക്കും യഹോവ നിത്യം ജീവിക്കാനുള്ള അവസരം നൽകുന്നതെന്ന്‌ ആളുകളെ അറിയിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ചെയ്യണം. എന്നാൽ മോചനവിലയുടെ പ്രയോജനങ്ങൾ ഇതിൽ മാത്രം ഒതുങ്ങുന്നില്ല. ഏദെൻ തോട്ടത്തിൽവെച്ച്‌ സാത്താൻ ഉന്നയിച്ച ആരോപണങ്ങൾക്കു യേശുവിന്റെ ബലി ഉത്തരം കൊടുക്കുന്നത്‌ എങ്ങനെയെന്ന്‌ അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.

യഹോവയുടെ സാക്ഷിയായ ഒരാൾ സ്‌മാരകക്ഷണക്കത്ത്‌ കൊടുക്കുന്നു

അർഹതയുള്ളവരെ അന്വേഷിക്കുന്നതിൽ നമുക്കു തുടരാം

നമ്മൾ അച്ചടിക്കുന്നതിൽവെച്ച്‌ ഏറ്റവും അധികം വിതരണം ചെയ്യപ്പെടുന്ന പ്രസിദ്ധീകരണങ്ങളിൽ ഒന്നാണു സ്‌മാരകക്ഷണക്കത്ത്‌. കഴിഞ്ഞ വർഷം 530-ലധികം ഭാഷകളിലായി ഏകദേശം 44 കോടി ക്ഷണക്കത്തുകളാണു നമ്മൾ അച്ചടിച്ചത്‌. ഈ വർഷത്തെ ക്ഷണക്കത്തിന്റെ കോപ്പികൾ ഇനിയും നിങ്ങളുടെ കൈവശമുണ്ടോ? അവ പെട്ടെന്നു കൊടുത്തുതീർക്കുക. അതിലൊന്ന്‌ എത്തിച്ചേരുന്നതു സ്‌മാരകാചരണത്തിനു ഹാജരാകാൻ അർഹതയുള്ള ഒരാളുടെ പക്കലായിരിക്കുമോ? ആർക്ക്‌ അറിയാം!—മത്താ. 10:11.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക