വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 മാർച്ച്‌ പേ. 7
  • “എപ്പോഴും ഉണർന്നിരിക്കുക”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “എപ്പോഴും ഉണർന്നിരിക്കുക”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • നിങ്ങൾ ‘സദാ ജാഗരൂകരായിരിക്കുമോ?’
    2015 വീക്ഷാഗോപുരം
  • ജാഗ്രതയെക്കുറിച്ചുള്ള ഒരു പാഠം—കന്യകമാർ
    യേശു—വഴിയും സത്യവും ജീവനും
  • നിങ്ങൾ മുന്നറിയിപ്പുകൾക്കു ചെവി കൊടുക്കുന്നുണ്ടോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • ‘വിശ്വസ്‌ത അടിമ’ പരിശോധനയിൽ വിജയിക്കുന്നു!
    2004 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 മാർച്ച്‌ പേ. 7
യേശുവിന്റെ ദൃഷ്ടാന്തത്തിലെ പത്തു കന്യകമാർ

ദൈവവചനത്തിലെ നിധികൾ | മത്തായി 25

“എപ്പോഴും ഉണർന്നിരിക്കുക”

25:1-12

അഭിഷിക്തക്രിസ്‌ത്യാനികളെ ഉദ്ദേശിച്ചാണു പത്തു കന്യകമാരുടെ ദൃഷ്ടാന്തം യേശു പറഞ്ഞതെങ്കിലും അതിലെ അടിസ്ഥാനസന്ദേശം എല്ലാ ക്രിസ്‌ത്യാനികൾക്കും ബാധകമാണ്‌. (w15 3/15 12-16) “അതുകൊണ്ട്‌ എപ്പോഴും ഉണർന്നിരിക്കുക. കാരണം ആ ദിവസമോ മണിക്കൂറോ നിങ്ങൾക്ക്‌ അറിയില്ലല്ലോ.” (മത്ത 25:13) നിങ്ങൾക്കു യേശുവിന്റെ ദൃഷ്ടാന്തം വിശദീകരിക്കാനാകുമോ?

  • മണവാളൻ (1-ാം വാക്യം)—യേശു

  • വിവേകമതികളായ തയ്യാറായിരുന്ന കന്യകമാർ (2-ാം വാക്യം)—അവസാനംവരെ തങ്ങളുടെ നിയമനം വിശ്വസ്‌തമായി ചെയ്യുകയും ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുകയും ചെയ്യുന്ന അഭിഷിക്തക്രിസ്‌ത്യാനികൾ (ഫിലി 2:15)

  • “ഇതാ, മണവാളൻ വരുന്നു!” എന്നു വിളിച്ചുപറയുന്നത്‌ (6-ാം വാക്യം)—യേശുവിന്റെ സാന്നിധ്യത്തിന്റെ തെളിവുകൾ

  • വിവേകമില്ലാത്ത കന്യകമാർ (8-ാം വാക്യം)—മണവാളനെ കാണാൻ പുറപ്പെടുകയും എന്നാൽ വേണ്ടത്ര ജാഗ്രത കാണിക്കാതിരിക്കുകയും വിശ്വസ്‌തത കാത്തുസൂക്ഷിക്കാതിരിക്കുകയും ചെയ്യുന്ന അഭിഷിക്തക്രിസ്‌ത്യാനികൾ

  • വിവേകമുള്ള കന്യകമാർ എണ്ണ പങ്കുവെക്കാൻ വിസമ്മതിക്കുന്നു (9-ാം വാക്യം)—അന്തിമമുദ്രയിടലിനു ശേഷം, വിശ്വസ്‌തരായ അഭിഷിക്തക്രിസ്‌ത്യാനികൾക്ക്‌ അവിശ്വസ്‌തരായിത്തീർന്നവരെ സഹായിക്കാനുള്ള സമയം കടന്നുപോയിരിക്കും

  • “മണവാളൻ എത്തി” (10-ാം വാക്യം)—മഹാകഷ്ടത്തിന്റെ അവസാനത്തോടടുത്ത്‌ ന്യായം വിധിക്കാനായി യേശു വരുന്നു

  • വിവേകമതികളായ കന്യകമാർ വിവാഹവിരുന്നിനു മണവാളനോടൊപ്പം അകത്ത്‌ പ്രവേശിച്ചു, വാതിൽ അടച്ചു (10-ാം വാക്യം)—യേശു തന്റെ വിശ്വസ്‌തരായ അഭിഷിക്തരെ സ്വർഗത്തിലേക്കു കൂട്ടിച്ചേർക്കും. എന്നാൽ അവിശ്വസ്‌തരായവർക്കു സ്വർഗീയപ്രതിഫലം നഷ്ടമാകും

അഭിഷിക്തരിൽ ഒരുപാടു പേർ അവിശ്വസ്‌തരാകുമെന്നും അവർക്കു പകരക്കാരെ കണ്ടെത്തേണ്ടിവരുമെന്നും അല്ല ഈ ദൃഷ്ടാന്തം പഠിപ്പിക്കുന്നത്‌. പകരം ഇത്‌ ഓരോ അഭിഷിക്തക്രിസ്‌ത്യാനികൾക്കുമുള്ള ഒരു മുന്നറിയിപ്പാണ്‌. ഓരോ അഭിഷിക്തക്രിസ്‌ത്യാനിയും തയ്യാറായിരിക്കാനും ജാഗ്രതയോടെയിരിക്കാനും സ്വയം തീരുമാനിക്കണം. ആരെങ്കിലും ഇങ്ങനെ ചെയ്‌തില്ലെങ്കിൽ ആ വ്യക്തി വിവേകമില്ലാത്തവനും അവിശ്വസ്‌തനും ആയിത്തീർന്നേക്കാം. യേശു ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: ‘നിങ്ങൾ ഒരുങ്ങിയിരിക്കുക.’ (മത്ത 24:44) നമ്മുടെ പ്രത്യാശ ഏതാണെങ്കിലും, വിശ്വസ്‌തമായി യഹോവയെ സേവിക്കുന്നതിനു നമ്മുടെ ഹൃദയത്തെ ഒരുക്കാനും ജാഗ്രതയോടെയിരിക്കാനും യേശു പ്രതീക്ഷിക്കുന്നു.

ഞാൻ ജാഗ്രതയോടെയിരിക്കുന്നെന്ന്‌ എനിക്ക്‌ എങ്ങനെ തെളിയിക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക