-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അധികമൊന്നും വേണ്ടാ. അല്ല, ഒന്നായാലും മതി: ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇതിന്റെ ഹ്രസ്വമായ രൂപമാണു കാണുന്നത്. “ഒന്നേ ആവശ്യമുള്ളൂ” എന്ന് അതു പരിഭാഷപ്പെടുത്താം. ഈ പരിഭാഷയാണു ചില ബൈബിൾഭാഷാന്തരങ്ങളിൽ കാണുന്നത്. എന്നാൽ “അധികമൊന്നും വേണ്ടാ. അല്ല, ഒന്നായാലും മതി” എന്ന പരിഭാഷയെ ധാരാളം കൈയെഴുത്തുപ്രതികൾ പിന്താങ്ങുന്നുണ്ട്. ഇതിൽ സ്വീകാര്യമായത് ഏതാണെങ്കിലും യേശു പറഞ്ഞതിന്റെ ആകമാനസന്ദേശം ഒന്നുതന്നെയാണ്: ആത്മീയകാര്യങ്ങൾ ഒന്നാമതു വെക്കുക. ആത്മീയകാര്യങ്ങൾക്കു മുൻഗണന നൽകിക്കൊണ്ട് “നല്ല പങ്കു” തിരഞ്ഞെടുത്ത മറിയയെ യേശു തുടർന്ന് അഭിനന്ദിക്കുന്നുമുണ്ട്.
നല്ല പങ്ക്: അഥവാ “ഏറ്റവും വിശിഷ്ടമായ പങ്ക്.” ഇവിടെ “പങ്ക്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മെറിസ് എന്ന ഗ്രീക്കുപദം, ആഹാരത്തിന്റെ പങ്കിനെയോ ഓഹരിയെയോ കുറിക്കാനും (ഉൽ 43:34; ആവ 18:8) ആത്മീയാർഥത്തിലുള്ള ഒരു ‘പങ്കിനെ’ കുറിക്കാനും (സങ്ക 16:5; 119:57) സെപ്റ്റുവജിന്റിൽ ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ, മറിയ തിരഞ്ഞെടുത്ത “നല്ല പങ്ക്” ദൈവപുത്രനിൽനിന്നുള്ള ആത്മീയപോഷണമായിരുന്നു.
-