-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്: തന്നെ സ്തംഭത്തിലേറ്റി വധിക്കുന്നതിനെ, പണ്ട് വിജനഭൂമിയിൽവെച്ച് താമ്ര സർപ്പത്തെ സ്തംഭത്തിൽ സ്ഥാപിച്ചതിനോടു യേശു താരതമ്യപ്പെടുത്തുകയായിരുന്നു. വിഷപ്പാമ്പിന്റെ കടിയേറ്റാലും മരിക്കാതിരിക്കണമെങ്കിൽ ഇസ്രായേല്യർ മോശ സ്ഥാപിച്ച താമ്രസർപ്പത്തെ നോക്കേണ്ടിയിരുന്നു. സമാനമായി, പാപികളായ മനുഷ്യർക്കു നിത്യജീവൻ ലഭിക്കണമെങ്കിൽ അവർ യേശുവിലേക്കുതന്നെ നോക്കണം; അതായത്, അവർ യേശുവിൽ വിശ്വാസം അർപ്പിക്കണം. (സംഖ 21:4-9; എബ്ര 12:2) യേശുവിനെ ഒരു സ്തംഭത്തിലേറ്റി വധിച്ചതുകൊണ്ട് പലരുടെയും നോട്ടത്തിൽ യേശു ഒരു ദുഷ്പ്രവൃത്തിക്കാരനും പാപിയും ഒക്കെയായി. ഒരാളെ സ്തംഭത്തിൽ തൂക്കിയാൽ മോശയുടെ നിയമം അയാളെ ശപിക്കപ്പെട്ടവനായാണു കണക്കാക്കിയിരുന്നത്. (ആവ 21:22, 23) യേശുവിനെ സ്തംഭത്തിലേറ്റിയതിനെക്കുറിച്ച് പറഞ്ഞപ്പോൾ പൗലോസും നിയമത്തിലെ ഈ ഭാഗം ഉദ്ധരിച്ചു. ‘നിയമത്തിന്റെ ശാപത്തിൽനിന്ന് ജൂതന്മാരെ വിടുവിക്കാൻവേണ്ടിയാണ്’ യേശുവിനു സ്തംഭത്തിലേറേണ്ടിവന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. അങ്ങനെ ‘ക്രിസ്തു അവർക്കു പകരം ഒരു ശാപമായി.’—ഗല 3:13; 1പത്ര 2:24.
-