വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 7:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 എന്നിൽ വിശ്വസിക്കുന്നവന്റെ കാര്യത്തിൽ തിരുവെഴുത്തു പറയുന്നതു സത്യമാകും: ‘അവന്റെ ഉള്ളിൽനിന്ന്‌ ജീവജലത്തിന്റെ അരുവികൾ ഒഴുകും.’”+

  • യോഹന്നാൻ
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 7:38

      വഴിയും സത്യവും, പേ. 160-161

  • യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 7:38

      തിരുവെഴുത്തു പറയുന്നതു സത്യമാകും: സാധ്യതയനുസരിച്ച്‌ യേശു ഇവിടെ ഒരു തിരുവെഴുത്ത്‌ നേരിട്ട്‌ ഉദ്ധരിക്കുകയായിരുന്നില്ല. എന്നാൽ ഇതു പറഞ്ഞപ്പോൾ, യശ 44:3; 58:11; സെഖ 14:8 മുതലായ വാക്യങ്ങൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം. ഏതാണ്ട്‌ രണ്ടു വർഷം മുമ്പ്‌ ശമര്യക്കാരി സ്‌ത്രീയോടു ജീവജലത്തെക്കുറിച്ച്‌ സംസാരിച്ചപ്പോൾ യേശു ഊന്നൽ നൽകിയത്‌ ആ ജലം സ്വീകരിച്ചാലുള്ള പ്രയോജനങ്ങൾക്കാണ്‌. (യോഹ 4:10, 14) എന്നാൽ തന്നിൽ വിശ്വസിക്കുന്ന തന്റെ അനുഗാമികൾ മറ്റുള്ളവരുമായി ആ ‘ജീവജലം’ പങ്കുവെക്കുമ്പോൾ അത്‌ അവരിൽനിന്ന്‌ ഒഴുകും എന്ന്‌ യേശു ഈ വാക്യത്തിൽ സൂചിപ്പിച്ചു. (യോഹ 7:37-39) യേശുവിന്റെ അനുഗാമികൾക്ക്‌ എ.ഡി. 33-ലെ പെന്തിക്കോസ്‌തിൽ പരിശുദ്ധാത്മാവ്‌ ലഭിച്ചതോടെ, മറ്റുള്ളവർക്കു ജീവജലം പകർന്നുകൊടുക്കാൻ അവർക്കു പ്രചോദനം തോന്നി. ശ്രദ്ധിക്കാൻ മനസ്സുള്ള എല്ലാവർക്കും അവർ അതു പകർന്നുകൊടുത്തതിനെക്കുറിച്ച്‌ ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പലയിടത്തും പറയുന്നുണ്ട്‌.—പ്രവൃ 5:28; കൊലോ 1:23.

      ജീവജലത്തിന്റെ അരുവികൾ ഒഴുകും: ഇതു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്‌, കൂടാരോത്സവവുമായി ബന്ധപ്പെട്ട ഒരു ആചാരമായിരിക്കാം. ശിലോഹാം കുളത്തിൽനിന്ന്‌ ഒരു സ്വർണപാത്രത്തിൽ വെള്ളം കൊണ്ടുവന്ന്‌, രാവിലെ ബലിയർപ്പണത്തിന്റെ സമയത്ത്‌ വീഞ്ഞിനോടൊപ്പം യാഗപീഠത്തിൽ ഒഴിക്കുന്നതായിരുന്നു ഈ ആചാരം. (യോഹ 7:2-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “കൂടാരോത്സവം” എന്നതും അനു. ബി15-ഉം കാണുക.) എബ്രായതിരുവെഴുത്തുകളിൽ എവിടെയും പറഞ്ഞിട്ടില്ലാത്ത ഈ അനുഷ്‌ഠാനം പിൽക്കാലത്ത്‌ കൂട്ടിച്ചേർത്തതായിരുന്നെങ്കിലും കൂടാരോത്സവത്തിന്റെ ഏഴു ദിവസവും ഇതു നടന്നുപോന്നതായി പല പണ്ഡിതന്മാരും പറയുന്നു. എന്നാൽ വിശുദ്ധസമ്മേളനമായി ആചരിച്ചിരുന്ന എട്ടാം ദിവസം ഈ ആചരണം നടത്തിയിരുന്നില്ലത്രേ. ഉത്സവത്തിന്റെ ആദ്യദിവസമായ ശബത്തിൽ പുരോഹിതൻ യാഗപീഠത്തിൽ ഒഴിച്ചിരുന്ന വെള്ളം ശിലോഹാം കുളത്തിൽനിന്ന്‌ തലേദിവസം കൊണ്ടുവന്നുവെച്ചിരുന്ന വെള്ളമാണ്‌. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ആ പുരോഹിതൻ നേരിട്ട്‌ ശിലോഹാം കുളത്തിൽ ചെന്ന്‌ സ്വർണപാത്രത്തിൽ വെള്ളം കൊണ്ടുവരുന്നതായിരുന്നു രീതി. പുരോഹിതന്മാർ ബലിമൃഗത്തെ യാഗപീഠത്തിൽ വെക്കുന്നതിനു തൊട്ടുമുമ്പ്‌ അദ്ദേഹം വെള്ളവുമായി അവിടെ എത്തും. അദ്ദേഹം ജലകവാടത്തിലൂടെ പുരോഹിതന്മാരുടെ മുറ്റത്ത്‌ പ്രവേശിക്കുമ്പോൾ, പുരോഹിതന്മാർ അവരുടെ കാഹളം മൂന്നു തവണ ഊതി ആ വരവ്‌ അറിയിക്കും. തുടർന്ന്‌, പുരോഹിതൻ കൊണ്ടുവരുന്ന ആ വെള്ളം യാഗപീഠത്തിൽ വെച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക്‌ ഒഴിക്കും. ആ സമയത്തുതന്നെ മറ്റൊരു പാത്രത്തിലേക്കു വീഞ്ഞും ഒഴിക്കും. ആ വെള്ളവും വീഞ്ഞും പതിയെ യാഗപീഠത്തിന്റെ ചുവട്ടിലേക്ക്‌ ഒഴുകിയെത്തും. തുടർന്ന്‌, ആലയസംഗീതത്തിന്റെ അകമ്പടിയോടെ ഹല്ലേൽ സങ്കീർത്തനങ്ങൾ (സങ്ക 113-118) ആലപിക്കും. അപ്പോൾ ആരാധകർ യാഗപീഠത്തിന്റെ നേരെ ഈന്തപ്പനയുടെ ഓലകൾ വീശും. ആളുകൾ സന്തോഷത്തോടെ ഈ ഉത്സവം കൊണ്ടാടുമ്പോൾ, “രക്ഷയുടെ നീരുറവകളിൽനിന്ന്‌ ആഹ്ലാദത്തോടെ നീ വെള്ളം കോരും” എന്ന യശയ്യയുടെ പ്രാവചനികവാക്കുകൾ അവരുടെ മനസ്സിലേക്കു വന്നിട്ടുണ്ടാകണം.—യശ 12:3.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക