-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അവന്റെ മേൽവിചാരകസ്ഥാനം: അഥവാ “മേൽവിചാരകനായുള്ള അവന്റെ നിയമനം.” എപീസ്കൊപെ എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. “മേൽവിചാരകൻ” എന്നതിന്റെ ഗ്രീക്കുപദമായ എപീസ്കൊപൊസ് എന്ന നാമപദത്തോടും എബ്ര 12:15-ൽ “ഉറപ്പു വരുത്തുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എപീസ്കൊപെയോ എന്ന ഗ്രീക്ക് ക്രിയാപദത്തോടും ബന്ധമുള്ള ഒരു പദമാണ് ഇത്. അവിശ്വസ്തനായിത്തീർന്ന യൂദാസിന്റെ സ്ഥാനത്തേക്കു മറ്റൊരാൾ വരണമെന്ന തന്റെ നിർദേശത്തെ പിന്തുണയ്ക്കാൻ പത്രോസ് ഇവിടെ സങ്ക 109:8-ൽനിന്ന് ഉദ്ധരിക്കുകയായിരുന്നു. ആ തിരുവെഴുത്തിന്റെ എബ്രായപാഠത്തിൽ കാണുന്നതു പെക്യുഡാ എന്ന വാക്കാണ്. ആ പദത്തെ “മേൽവിചാരകസ്ഥാനം; മേൽവിചാരണ; മേൽവിചാരകന്മാർ” എന്നൊക്കെ തർജമ ചെയ്യാനാകും. (സംഖ 4:16; യശ 60:17) സങ്ക 109:8-ന്റെ സെപ്റ്റുവജിന്റ് പരിഭാഷയിൽ (108:8, LXX) ആ എബ്രായപദത്തിന്റെ സ്ഥാനത്ത്, പ്രവൃ 1:20-ൽ ലൂക്കോസ് ഉപയോഗിച്ചിരിക്കുന്ന അതേ ഗ്രീക്കുപദം കാണാം. ദൈവപ്രചോദിതനായി പത്രോസ് നടത്തിയ ഈ പ്രസ്താവനയിൽനിന്ന്, ഓരോ അപ്പോസ്തലനും മേൽവിചാരകൻ എന്ന സ്ഥാനം, അഥവാ നിയമനം, ഉണ്ടായിരുന്നെന്നു വ്യക്തമാണ്. അവരെ യേശു നേരിട്ട് നിയമിക്കുകയായിരുന്നു. (മർ 3:14) അതുകൊണ്ടുതന്നെ എ.ഡി. 33-ലെ പെന്തിക്കോസ്തിൽ ക്രിസ്തീയസഭ സ്ഥാപിതമായപ്പോൾ അതിനു 12 മേൽവിചാരകന്മാരാണ് ഉണ്ടായിരുന്നത്. ആ ഒരൊറ്റ ദിവസംകൊണ്ട് സഭയുടെ അംഗസംഖ്യ ഏതാണ്ട് 120-ൽനിന്ന് 3,000-ത്തോളം ആയി ഉയർന്നു. (പ്രവൃ 1:15; 2:41) അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സഭയെ പരിപാലിക്കുന്നതിനുവേണ്ടി തുടർന്ന് മറ്റുള്ളവരെയും മേൽവിചാരകന്മാരായി നിയമിച്ചു. എങ്കിലും അപ്പോസ്തലന്മാരുടെ മേൽവിചാരകസ്ഥാനത്തിന് അപ്പോഴും ഒരു പ്രത്യേകതയുണ്ടായിരുന്നു. കാരണം ഭാവിയിൽ പുതിയ യരുശലേമിന്റെ ‘12 അടിസ്ഥാനശിലകളാകേണ്ടത്’ ഈ 12 അപ്പോസ്തലന്മാരായിരിക്കണം എന്നതായിരുന്നു സാധ്യതയനുസരിച്ച് യഹോവയുടെ ഉദ്ദേശ്യം.—വെളി 21:14; പ്രവൃ 20:28-ന്റെ പഠനക്കുറിപ്പു കാണുക.
-