-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നറുക്കിട്ടു: ക്രിസ്തുവിനു മുമ്പുള്ള കാലങ്ങളിൽ ദൈവദാസന്മാർ തീരുമാനങ്ങളെടുക്കുമ്പോൾ യഹോവയുടെ ഇഷ്ടം എന്താണെന്ന് ഉറപ്പുവരുത്താൻ പലപ്പോഴും നറുക്കിടാറുണ്ടായിരുന്നു. (ലേവ 16:8; സംഖ 33:54; 1ദിന 25:8; സുഭ 16:33; 18:18; പദാവലിയിൽ “നറുക്ക്” കാണുക.) യേശുവിന്റെ അനുഗാമികൾ ഇത്തരത്തിൽ നറുക്കിട്ടതിനെക്കുറിച്ച് ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ ഒരൊറ്റ തവണയേ പറഞ്ഞിട്ടുള്ളൂ. യൂദാസ് ഈസ്കര്യോത്തിനു പകരം നിയമിക്കാനായി നിർദേശിക്കപ്പെട്ട രണ്ടു പേരിൽ ആരെ തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാനാണു ശിഷ്യന്മാർ നറുക്കിട്ടത്. ഇക്കാര്യത്തിൽ യഹോവയുടെ മാർഗനിർദേശം തങ്ങൾക്ക് ആവശ്യമാണെന്ന് അവർക്ക് അറിയാമായിരുന്നു. 12 അപ്പോസ്തലന്മാരിൽ ഓരോരുത്തരെയും യേശുപോലും നിയമിച്ചത് ഒരു രാത്രി മുഴുവൻ പിതാവിനോടു പ്രാർഥിച്ചശേഷമാണ്. (ലൂക്ക 6:12, 13) അതുകൊണ്ടുതന്നെ ‘നറുക്ക് മത്ഥിയാസിനു വീഴുന്നതിനു’ മുമ്പായി ശിഷ്യന്മാർ പല തിരുവെഴുത്തുകളും പരിശോധിക്കുകയും യഹോവ ആരെയാണു തിരഞ്ഞെടുത്തിരിക്കുന്നതെന്നു ‘കാണിച്ചുതരാൻ’ പ്രത്യേകമായി പ്രാർഥിക്കുകയും ചെയ്തു എന്നതു ശ്രദ്ധേയമാണ്. (പ്രവൃ 1:20, 23-25) എന്നാൽ എ.ഡി. 33-ലെ പെന്തിക്കോസ്തിനു ശേഷം ഒരിക്കൽപ്പോലും മേൽവിചാരകന്മാരെയും അവരുടെ സഹായികളെയും തിരഞ്ഞെടുക്കുന്നതിനോ സുപ്രധാനകാര്യങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനോ നറുക്കിട്ടതായി ബൈബിളിൽ രേഖയില്ല. ക്രിസ്തീയസഭയുടെ മേൽ പരിശുദ്ധാത്മാവ് സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഇങ്ങനെ നറുക്കിടേണ്ട ആവശ്യമില്ലാതായി. (പ്രവൃ 6:2-6; 13:2; 20:28; 2തിമ 3:16, 17) അതിനു ശേഷം മേൽവിചാരകന്മാരെ നിയമിച്ചിരുന്നതു നറുക്കിട്ടല്ല, ജീവിതത്തിൽ അവർ പരിശുദ്ധാത്മാവിന്റെ ഫലം പ്രകടിപ്പിക്കുന്നുണ്ടോ എന്നു നോക്കിയാണ്. (1തിമ 3:1-13; തീത്ത 1:5-9) നറുക്കിടുന്ന രീതി മറ്റു സംസ്കാരങ്ങളിലും ഉണ്ടായിരുന്നു. (എസ്ഥ 3:7; യോവ 3:3; ഓബ 11) ഉദാഹരണത്തിന്, സങ്ക 22:18-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ റോമൻ പടയാളികൾ യേശുവിന്റെ വസ്ത്രത്തിനുവേണ്ടി നറുക്കിട്ടു. എന്നാൽ അവർ അതു ചെയ്തതു ബൈബിൾപ്രവചനം നിറവേറ്റാനായിരുന്നില്ല, പകരം സ്വന്തം നേട്ടത്തിനുവേണ്ടിയായിരുന്നു.—യോഹ 19:24; മത്ത 27:35-ന്റെ പഠനക്കുറിപ്പു കാണുക.
അപ്പോസ്തലന്മാരുടെകൂടെ കൂട്ടി: അഥവാ “അപ്പോസ്തലന്മാരുടെകൂടെ എണ്ണി.” അതായത്, മറ്റ് 11 അപ്പോസ്തലന്മാരെപ്പോലെതന്നെ കണക്കാക്കി. അതുകൊണ്ടുതന്നെ പെന്തിക്കോസ്ത് ഉത്സവത്തിന്റെ സമയമായപ്പോൾ ആത്മീയ ഇസ്രായേലിന്റെ അടിസ്ഥാനമാകാൻ അപ്പോസ്തലന്മാരായി 12 പേരുണ്ടായിരുന്നു. പുനരുത്ഥാനശേഷം യേശു ആളുകൾക്കു പ്രത്യക്ഷപ്പെട്ട സന്ദർഭങ്ങളിൽ സന്നിഹിതരായിരുന്ന ‘12 അപ്പോസ്തലന്മാരിൽ’ ഒരാൾ മത്ഥിയാസായിരുന്നിരിക്കാം. (1കൊ 15:4-8, അടിക്കുറിപ്പ്) ഇനി, ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാർക്കിടയിലുണ്ടായ പ്രശ്നം പരിഹരിക്കുന്നതിലും മത്ഥിയാസ് മറ്റ് അപ്പോസ്തലന്മാരോടൊപ്പം ഉണ്ടായിരുന്നിരിക്കണം.—പ്രവൃ 6:1, 2.
-