-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ശവക്കുഴി: അതായത്, മനുഷ്യവർഗത്തിന്റെ ശവക്കുഴി.—പ്രവൃ 2:27-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ശവക്കുഴി” എന്നതും കാണുക.
ക്രിസ്തുവിന്റെ ശരീരം ജീർണിക്കില്ല: യേശുവിനെ മുൻനിഴലാക്കിയ മോശയുടെയും ദാവീദിന്റെയും ശരീരങ്ങൾ ജീർണിച്ച് മണ്ണോടു ചേർന്നെങ്കിലും യേശുവിന്റെ ഭൗതികശരീരം ജീർണിച്ചുപോകാൻ യഹോവ അനുവദിച്ചില്ല. (ആവ 34:5, 6; പ്രവൃ 2:27; 13:35, 36) യേശുവിന് “അവസാനത്തെ ആദാം” ആകാൻ കഴിയണമെങ്കിൽ (1കൊ 15:45) യേശുവിന്റെ ഭൗതികശരീരം ഒരു യഥാർഥ മനുഷ്യശരീരം ആയിരിക്കണമായിരുന്നു. അത്തരം ഒരു ശരീരമുണ്ടെങ്കിലേ മനുഷ്യകുലത്തിനുവേണ്ടി “തത്തുല്യമായ ഒരു മോചനവില” നൽകാനും (1തിമ 2:5, 6; മത്ത 20:28) യേശുവിനു കഴിയുമായിരുന്നുള്ളൂ. ആദാം നഷ്ടപ്പെടുത്തിയതു തിരികെ വാങ്ങാനുള്ള വിലയായി അത് യഹോവയ്ക്കു സമർപ്പിക്കേണ്ടിയിരുന്നതുകൊണ്ട് അതിനു കുറവുകളൊന്നും ഉണ്ടായിരിക്കാനും പാടില്ലായിരുന്നു. (എബ്ര 9:14; 1പത്ര 1:18, 19) ആദാമിന്റെ അപൂർണരായ പിൻതലമുറക്കാർക്കൊന്നും ആ മോചനവില നൽകാൻ സാധിക്കുമായിരുന്നില്ല. (സങ്ക 49:7-9) അതുകൊണ്ടുതന്നെ യേശുവിന്റെ ജീവൻ ഗർഭത്തിൽ ഉരുവായതു സാധാരണരീതിയിലല്ല, മറിച്ച് യഹോവ യേശുവിനായി ‘ഒരു ശരീരം ഒരുക്കുകയായിരുന്നു.’ (എബ്ര 10:5) ബലിയായി നൽകാനുള്ള തന്റെ പൂർണമനുഷ്യശരീരത്തെക്കുറിച്ചുള്ള ഈ വാക്കുകൾ തന്റെ സ്നാനസമയത്തായിരിക്കാം യേശു പിതാവിനോടു പറഞ്ഞത്. യേശുവിന്റെ മരണശേഷം ശവക്കല്ലറയിൽ ചെന്ന ശിഷ്യന്മാർ യേശുവിന്റെ ശരീരം അപ്രത്യക്ഷമായതായി മനസ്സിലാക്കി. എങ്കിലും ശരീരം പൊതിഞ്ഞിരുന്ന ലിനൻതുണികൾ അവിടെ കിടക്കുന്നത് അവർ കണ്ടു. തന്റെ പ്രിയപുത്രന്റെ ഭൗതികശരീരം ജീർണിച്ചുതുടങ്ങുന്നതിനു മുമ്പേ യഹോവ അത് ഇല്ലാതാക്കിയിരിക്കാം.—ലൂക്ക 24:3-6; യോഹ 20:2-9.
-