-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
സ്തെഫാനൊസ് . . . ഫിലിപ്പോസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമെനാസ് . . . നിക്കൊലാവൊസ്: ഇവ ഏഴും ഗ്രീക്ക് പേരുകളാണ്. അതു സൂചിപ്പിക്കുന്നത്, അപ്പോസ്തലന്മാർ യരുശലേംസഭയിലെ യോഗ്യതയുള്ള പുരുഷന്മാരിൽനിന്ന് ഗ്രീക്ക് സംസാരിക്കുന്നവരെ പ്രത്യേകം തിരഞ്ഞെടുത്തു എന്നാണ്. അക്കൂട്ടത്തിൽ ജൂതന്മാരും ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരും ഉണ്ടായിരുന്നിരിക്കാം. എന്നാൽ ആ ഏഴു പേരിൽ നിക്കൊലാവൊസിനെ മാത്രം ജൂതമതം സ്വീകരിച്ച അന്ത്യോക്യക്കാരൻ എന്നു വിളിച്ചിരിക്കുന്നതുകൊണ്ട് അവരിൽ അദ്ദേഹം മാത്രമായിരിക്കാം ജന്മംകൊണ്ട് ജൂതനല്ലാതിരുന്നയാൾ. മറ്റ് ആറു പേരും ജൂതവംശത്തിൽ പിറന്നവരായിരിക്കാം. ജൂതവംശജർക്കും ഗ്രീക്ക് പേരുകൾ നൽകുന്നത് അക്കാലത്ത് സാധാരണമായിരുന്നു. അന്നൊരു ഭരണസംഘമായി പ്രവർത്തിച്ച അപ്പോസ്തലന്മാർ ഗ്രീക്ക് ഭാഷക്കാരായ ഈ പുരുഷന്മാരെ പ്രത്യേകം തിരഞ്ഞെടുത്തതു ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാരോടുള്ള പരിഗണന കാരണമായിരിക്കാം.—പ്രവൃ 6:1-6.
അന്ത്യോക്യ: ബൈബിളിൽ ഇവിടെയാണ് ഈ നഗരത്തെക്കുറിച്ച് ആദ്യമായി കാണുന്നത്. യരുശലേമിന് ഏതാണ്ട് 500 കി.മീ. വടക്കായി സ്ഥിതി ചെയ്തിരുന്ന അന്ത്യോക്യ ബി.സി. 64-ൽ സിറിയ എന്ന റോമൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും റോമൻ സാമ്രാജ്യത്തിലെ നഗരങ്ങളിൽ റോമും അലക്സാൻഡ്രിയയും കഴിഞ്ഞാൽ ഏറ്റവും വലുത് അന്ത്യോക്യയായിരുന്നു. മനോഹാരിതയ്ക്കു പേരുകേട്ട ഈ സിറിയൻ നഗരത്തിന്റെ രാഷ്ട്രീയ-വാണിജ്യ-സാംസ്കാരിക സ്വാധീനം വളരെ വലുതായിരുന്നെങ്കിലും അതു ധാർമികമായി വളരെ അധഃപതിച്ചുപോയിരുന്നു. ആ നഗരത്തിൽ ധാരാളമായുണ്ടായിരുന്ന ജൂതന്മാർ ഗ്രീക്കുഭാഷക്കാരായ അനേകരെ ജൂതമതത്തിൽ ചേർത്തതായി കരുതപ്പെടുന്നു. അങ്ങനെ ജൂതമതം സ്വീകരിച്ച ഒരാളായിരുന്നു നിക്കൊലാവൊസ്. അദ്ദേഹം പിന്നീട് ക്രിസ്ത്യാനിയായിത്തീർന്നു. ബർന്നബാസും പൗലോസ് അപ്പോസ്തലനും ഒരു വർഷത്തോളം അന്ത്യോക്യയിൽ താമസിച്ച് ആളുകളെ പഠിപ്പിച്ചു. പൗലോസ് തന്റെ മിഷനറി യാത്രകളെല്ലാം ആരംഭിച്ചതും ഈ നഗരത്തിൽനിന്നായിരുന്നു. ക്രിസ്തുശിഷ്യരെ “അന്ത്യോക്യയിൽവെച്ചാണു ദൈവഹിതമനുസരിച്ച് . . . ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.” (പ്രവൃ 11:26-ന്റെ പഠനക്കുറിപ്പുകൾ കാണുക.) ഈ അന്ത്യോക്യയും പ്രവൃ 13:14-ൽ കാണുന്ന പിസിദ്യയിലെ അന്ത്യോക്യയും ഒന്നല്ല.—പ്രവൃ 13:14-ന്റെ പഠനക്കുറിപ്പു കാണുക.
-