-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യഹോവേ: ഇപ്പോഴുള്ള ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ ഇവിടെ “കർത്താവ്” (കിരിയോസ്) എന്ന പദമാണു കാണുന്നത്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ സ്ഥാനപ്പേരിനു സന്ദർഭമനുസരിച്ച് ദൈവമായ യഹോവയെയോ യേശുക്രിസ്തുവിനെയോ കുറിക്കാനാകും. എന്നാൽ ഇവിടെ അതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു പറയാൻ ന്യായമായ കാരണങ്ങളുണ്ട്. അവ ഇതാണ്: സ്തെഫാനൊസിന്റെ വാക്കുകൾക്കു “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് അറിയില്ലാത്തതുകൊണ്ട് ഇവരോടു ക്ഷമിക്കേണമേ” (ലൂക്ക 23:34) എന്ന യേശുവിന്റെ വാക്കുകളോടു സമാനതയുണ്ട്; യേശുവിന്റെ ആ വാക്കുകളാകട്ടെ പിതാവായ യഹോവയോടുള്ളതായിരുന്നു. ഇനി, പ്രവൃ 7:2-53-ലെ സ്തെഫാനൊസിന്റെ പ്രസംഗത്തിൽ കിരിയോസ് എന്ന പദം ഉപയോഗിച്ചിരിക്കുന്ന മൂന്നു സന്ദർഭങ്ങളിലും അദ്ദേഹം ഉദ്ധരിക്കുകയോ പരാമർശിക്കുകയോ ചെയ്തതു ദൈവത്തെക്കുറിച്ച് പറയുന്ന എബ്രായതിരുവെഴുത്തുഭാഗങ്ങളാണ്. (പ്രവൃ 7:31, 33, 49 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഈ വാക്യങ്ങളിലെല്ലാം കിരിയോസ് യഹോവയെയാണു കുറിക്കുന്നതെന്നു പല പണ്ഡിതന്മാരും പരിഭാഷകരും സമ്മതിക്കുന്നുമുണ്ട്. (അനു. സി കാണുക.) എന്നാൽ പ്രവൃ 7:59-ലും കിരിയോസ് എന്ന പദം കാണുന്നുണ്ടെങ്കിലും അവിടെ സ്തെഫാനൊസ് വിളിക്കുന്നതു “കർത്താവായ യേശുവേ” എന്നായതുകൊണ്ട് ആ കിരിയോസ് യേശുവാണെന്നു വ്യക്തം. ഇതുവെച്ച് പ്രവൃ 7:60-ൽ കിരിയോസ് എന്ന് അഭിസംബോധന ചെയ്തിരിക്കുന്നതും യേശുവിനെയാണെന്നു ചിലർ പറയുന്നുണ്ടെങ്കിലും ആ വാദം ശരിയല്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? 59-ാം വാക്യത്തിൽ സ്തെഫാനൊസ് പറഞ്ഞ വാക്കുകളുടെ തുടർച്ചയല്ല 60-ാം വാക്യത്തിൽ കാണുന്നത്. കാരണം അത്രയും നേരം നിന്നുകൊണ്ട് സംസാരിക്കുകയായിരുന്ന സ്തെഫാനൊസ് ഇപ്പോൾ മുട്ടുകുത്തി നിന്നതായി 60-ാം വാക്യം പറയുന്നു. യഹോവയോടു പ്രാർഥിക്കാനായിരിക്കാം സ്തെഫാനൊസ് ശത്രുക്കളുടെ മുന്നിൽവെച്ച് അങ്ങനെ ചെയ്തത്. (മുട്ടുകുത്തി നിൽക്കുന്നതിനെ ദൈവത്തോടുള്ള പ്രാർഥനയുമായി ബന്ധിപ്പിച്ചിരിക്കുന്ന ലൂക്ക 22:41; പ്രവൃ 9:40; 20:36; 21:5 എന്നിവ താരതമ്യം ചെയ്യുക.) അതുകൊണ്ട് സാധ്യതയനുസരിച്ച് സ്തെഫാനൊസ് പറഞ്ഞ അവസാനവാക്കുകൾ സർവശക്തനാം ദൈവമായ യഹോവയോടുള്ള പ്രാർഥനയായിരുന്നു. കൂടാതെ, “ആകാശങ്ങൾ തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുന്നതും” സ്തെഫാനൊസ് കണ്ടതായി പ്രവൃ 7:56-ൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ സ്തെഫാനൊസ് യേശുവിനോടും (59-ാം വാക്യം) യഹോവയോടും വെവ്വേറെ സംസാരിച്ചതിൽ (60-ാം വാക്യം) അതിശയിക്കാനില്ല. ഇനി, ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ പല എബ്രായപരിഭാഷകളും (അനു. സി4-ൽ J17, 18, 22, 23 എന്നു സൂചിപ്പിച്ചിരിക്കുന്നു.) 60-ാം വാക്യത്തിൽ ദൈവനാമം (ചതുരക്ഷരി) ഉപയോഗിച്ചിട്ടുണ്ടെങ്കിലും 59-ാം വാക്യത്തിൽ (“കർത്താവായ യേശുവേ” എന്നു കാണുന്നിടത്ത്) അത് ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.—അനു. സി കാണുക.
മരിച്ചു: അക്ഷ. “ഉറങ്ങി.” തിരുവെഴുത്തുകളിൽ “ഉറക്കം,” “നിദ്ര” എന്നീ പദങ്ങൾ അക്ഷരാർഥത്തിലുള്ള ഉറക്കത്തെയോ (മത്ത 28:13; ലൂക്ക 22:45; യോഹ 11:12; പ്രവൃ 12:6) മരണമെന്ന ഉറക്കത്തെയോ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. (യോഹ 11:11; പ്രവൃ 7:60, അടിക്കുറിപ്പ്; 13:36, അടിക്കുറിപ്പ്; 1കൊ 7:39, അടിക്കുറിപ്പ്; 15:6, അടിക്കുറിപ്പ്; 15:51; 2പത്ര 3:4, അടിക്കുറിപ്പ്) ഈ പദങ്ങൾ ശരിക്കും മരണത്തെ കുറിക്കുന്ന സന്ദർഭങ്ങളിൽ, വായനക്കാർക്കു കാര്യം കൃത്യമായി മനസ്സിലാകാൻ ബൈബിൾപരിഭാഷകർ അതിനെ ‘മരണത്തിൽ നിദ്രകൊണ്ടു’ എന്നോ “മരിച്ചു” എന്നോ ആണ് പരിഭാഷപ്പെടുത്താറുള്ളത്. “ഉറക്കം” എന്ന പദം ബൈബിളിൽ ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, ആദാമിൽനിന്ന് പാപവും മരണവും കൈമാറിക്കിട്ടിയതിന്റെ ഫലമായി മരിക്കുന്നവരെക്കുറിച്ച് പറയുമ്പോഴാണ്.—മർ 5:39; യോഹ 11:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
-