അടിക്കുറിപ്പ്
a ഈ കാലഘട്ടത്തോടെ ഇസ്രയേലിലെ മഹാപുരോഹിതൻമാർ ഒരു വർഷത്തിൽ ഒരിക്കൽ എന്ന കണക്കിൽ റോമൻ ഏജൻറൻമാരാൽ നിയമിക്കപ്പെടുകയും നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നു എന്ന് ഒന്നാം നൂററാണ്ടിലെ യഹൂദ ചരിത്രകാരനായ ജോസഫ് ബെൻ മത്തിയാസ് (ഫെവ്ളിയസ് ജോസീഫസ്) രേഖപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ മുഖ്യപൗരോഹിത്യ പദവി സമൂഹത്തിലെ ഏററവും നികൃഷ്ടമായ ഘടകങ്ങളെ ആകർഷിച്ച, കൂലിക്കുവേണ്ടി ചെയ്യുന്ന ഒരു സ്ഥാനമായി അധഃപതിച്ചുകഴിഞ്ഞിരുന്നു. ഈ മഹാപുരോഹിതൻമാരിൽ ചിലരുടെ ധാർമിക അഴിഞ്ഞാട്ടത്തെ ദ ബാബിലോനിയൻ തൽമൂദ് ആധികാരികമായി രേഖപ്പെടുത്തുന്നു. (പെസാഹിം 57എ) അതുപോലെതന്നെ പരീശൻമാരുടെ കപടഭക്തിയിലേക്കുള്ള ചായ്വിനെ തൽമൂദ് കുറിക്കൊള്ളുന്നുമുണ്ട്. (സോററാ 22ബി)