അടിക്കുറിപ്പ്
a ക്രിസ്റ്റഫർ മാർലോയുടെ സ്വാധീനം ആദിമ ഷേക്സ്പിയർ നാടകങ്ങളിൽ വ്യക്തമാണ്. എന്നാൽ, അദ്ദേഹം 1593-ൽ 29-ാം വയസ്സിൽ മൃതിയടഞ്ഞു. ഒരു മദ്യശാലയിലുണ്ടായ വഴക്കിൽ കൊല്ലപ്പെട്ടു എന്നതു വസ്തുത മറച്ചുപിടിക്കാനുള്ള ശ്രമഫലമായിരുന്നെന്നും അദ്ദേഹം ഇറ്റലിയിലേക്കു പോയി തന്റെ രചന തുടർന്നുവെന്നുമാണ് ചിലരുടെ മതം. അദ്ദേഹത്തിന്റെ ശവസംസ്കാര ശുശ്രൂഷയെ കുറിച്ചോ ശവമടക്കിനെ കുറിച്ചോ യാതൊരു രേഖയുമില്ല.
സാക്ഷരതയും യശസ്സും
ലഭ്യമായ നാലു രേഖകളിൽ വില്യം ഷേക്സ്പിയർ സാധ്യതയനുസരിച്ച് ആറു തവണ ഒപ്പിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് അതിൽ അത്ര വ്യക്തമല്ല, പല പദവിന്യാസങ്ങളാണ് പേരിൽ ഉപയോഗിച്ചിരിക്കുന്നത്. അഭിഭാഷകർ ഷേക്സ്പിയറിനു വേണ്ടി വിൽപ്പത്രത്തിൽ ഒപ്പിട്ടിരിക്കാം എന്നാണു ചില വിദഗ്ധരുടെ അഭിപ്രായം. എന്നാൽ അതു ശ്രദ്ധേയമായ ഒരു ചോദ്യം ഉന്നയിക്കുന്നു: വില്യം ഷേക്സ്പിയറിന് അക്ഷരാഭ്യാസം ഉണ്ടായിരുന്നോ? അദ്ദേഹമെഴുതിയ ഒറ്റ കയ്യെഴുത്തുപ്രതിയും ലഭ്യമല്ല. അദ്ദേഹത്തിന്റെ പുത്രിയായ സൂസന്നയ്ക്ക് ഒപ്പിടാൻ അറിയാമായിരുന്നു എന്നതിൽ കവിഞ്ഞ് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നതായി യാതൊരു തെളിവുമില്ല. ഷേക്സ്പിയറിന്റെ മറ്റൊരു മകളായിരുന്ന ജൂഡിത്ത് പിതാവുമായി വലിയ അടുപ്പം പുലർത്തിയിരുന്നു. അവളുടെ ഒപ്പ് വെറുമൊരു അടയാളമായിരുന്നു. അവൾക്കു തെല്ലും അക്ഷരാഭ്യാസമില്ലായിരുന്നു. തന്റെ മക്കൾ സാഹിത്യത്തിന്റെ അമൂല്യ പ്രയോജനങ്ങൾ ആസ്വദിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൽ ഷേക്സ്പിയർ പരാജയമടഞ്ഞതിന്റെ കാരണം ആർക്കും അറിഞ്ഞുകൂടാ.