അടിക്കുറിപ്പ്
a “യഹോവയുടെ മുള” എന്ന പദപ്രയോഗം മിശിഹായെ—യെരൂശലേമിന്റെ പുനഃസ്ഥാപനത്തിനു ശേഷമേ അവൻ പ്രത്യക്ഷപ്പെടുകയുള്ളൂ—പരാമർശിക്കുന്നുവെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എബ്രായ തിരുവെഴുത്തുകളുടെ അരമായ ഭാഷാന്തരങ്ങളിൽ ഈ പദപ്രയോഗത്തെ പരാവർത്തനം ചെയ്യുന്നത് “യഹോവയുടെ മിശിഹാ [ക്രിസ്തു]” എന്നാണ്. യഹോവ ദാവീദിന് ഉത്ഭവിപ്പിക്കുന്ന “നീതിയുള്ളോരു മുള”യായ മിശിഹായെ കുറിച്ചു പറയുമ്പോൾ യിരെമ്യാവ് അതേ എബ്രായ നാമപദംതന്നെ (റ്റ്സെമാച്ച്) ഉപയോഗിക്കുന്നു എന്നതു രസാവഹമാണ്.—യിരെമ്യാവു 23:5; 33:15.