അടിക്കുറിപ്പ്
b മോശയുടെ നിയമം അനുസരിച്ച്, മൃതശരീരം തൊടുന്ന ഒരാൾ അശുദ്ധനാകുമായിരുന്നു. (ലേവ്യ 21:1; സംഖ്യ 19:16) ഉപമയിലെ യാത്രികൻ മരിച്ചതുപോലെ കാണപ്പെട്ടതുകൊണ്ട് അയാളെ തൊട്ടാൽ തങ്ങൾ അശുദ്ധരാകുമെന്നും അങ്ങനെ ആലയശുശ്രൂഷയ്ക്കു ഭംഗം വരുമെന്നും കരുതിയിട്ടാകണം ആ പുരോഹിതനും ലേവ്യനും ഒന്നും ചെയ്യാതിരുന്നതെന്ന് ചിലർ പറഞ്ഞേക്കാം. എന്നാൽ ആ വാദത്തിൽ കഴമ്പുണ്ടോ? “യരുശലേമിൽനിന്ന് യരീഹൊയിലേക്ക്” പോകുന്ന വഴിയേതന്നെയാണ് പുരോഹിതനും ലേവ്യനും സഞ്ചരിച്ചതെന്നതു ശ്രദ്ധേയമാണ്. അവർ ആലയത്തിലെ ശുശ്രൂഷ കഴിഞ്ഞ് പോകുകയായിരുന്നു എന്നുള്ളത് അതിൽനിന്ന് വ്യക്തമാകുന്നു. അതുകൊണ്ട് അയാളെ സഹായിക്കാതിരിക്കാൻ അവർക്ക് യാതൊരു കാരണവും ഉണ്ടായിരുന്നില്ല.