അടിക്കുറിപ്പ്
b ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘രോഷം’ എന്ന പദം സൂചിപ്പിക്കുന്നതു തന്നോടുള്ള അവിശ്വസ്തതയെ യഹോവ എത്ര ഗൗരവത്തോടെ കാണുന്നു എന്നാണ്. ഭാര്യ അവിശ്വസ്തത കാണിച്ചാൽ ഒരു ഭർത്താവിനു ന്യായമായും തോന്നുന്ന ധാർമികരോഷത്തോട് ഇതിനെ താരതമ്യം ചെയ്യാം. (സുഭാ. 6:34) തന്റെ ഉടമ്പടിജനത വിഗ്രഹാരാധകരായി തന്നോട് അവിശ്വസ്തത കാണിച്ചപ്പോൾ യഹോവയ്ക്കും അതുപോലെ രോഷം തോന്നി. അതു തികച്ചും ന്യായമായിരുന്നു! ഒരു ആധികാരികഗ്രന്ഥം പറയുന്നു: “ദൈവത്തിന് അത്തരത്തിലുള്ള രോഷം തോന്നുന്നത് . . . ദൈവം വിശുദ്ധനായതുകൊണ്ടാണ്. യഹോവ മാത്രമാണു പരിശുദ്ധൻ എന്നതുകൊണ്ടുതന്നെ തന്റെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ യഹോവ അനുവദിക്കില്ല.”—പുറ. 34:14.