അടിക്കുറിപ്പ്
b ജനനേന്ദ്രിയങ്ങൾക്കു ഗുരുതരമായി കേടുപാടു സംഭവിച്ച ആരും ദൈവത്തിന്റെ സഭയിൽ പ്രവേശിക്കരുത് എന്നതായിരുന്നു പ്രസക്തമായി തോന്നിയിരുന്ന മറ്റൊരു നിയമം. (ആവർത്തനപുസ്തകം 23:1) എന്നിരുന്നാലും, തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: വ്യക്തമായും ഇതിനു “സ്വവർഗസംഭോഗം പോലെ അധാർമിക ഉദ്ദേശ്യങ്ങൾക്കായി മനഃപൂർവം വൃഷണഛേദനം നടത്തുന്നതുമായി ബന്ധമുണ്ടായിരുന്നു.” ആയതിനാൽ വൃഷണമുടയ്ക്കലോ തത്തുല്യമായ ജനനനിയന്ത്രണമോ ആ നിയമത്തിൽ ഉൾപ്പെടില്ലായിരുന്നു. ഉൾക്കാഴ്ച ഇങ്ങനെയും പറയുന്നു: “ഷണ്ഡന്മാരെ തന്റെ ദാസന്മാരായി സ്വീകരിക്കുന്ന, അനുസരണം ഉള്ളവരാണെങ്കിൽ അവർക്ക് പുത്രീപുത്രന്മാരെക്കാൾ ശ്രേഷ്ഠമായ നാമം ഉണ്ടായിരിക്കുന്ന ഒരു സമയത്തെ കുറിച്ച് യഹോവ മുൻകൂട്ടിപ്പറഞ്ഞത് ആശ്വാസദായകമായിരുന്നു. യേശുക്രിസ്തു ന്യായപ്രമാണം നിർത്തൽ ചെയ്തതോടെ, തങ്ങളുടെ മുൻകാല അവസ്ഥയോ സ്ഥാനമോ ഗണ്യമാക്കാതെ വിശ്വാസം പ്രകടമാക്കുന്നവർക്ക് ദൈവത്തിന്റെ ആത്മീയ പുത്രന്മാർ ആയിത്തീരാൻ കഴിയുമായിരുന്നു. ജഡികമായ അതിർവരമ്പുകൾ നീക്കം ചെയ്യപ്പെട്ടു.—യെശയ്യാവു 56:4, 5; യോഹന്നാൻ 1:12.”