വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 144
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • വിജയത്തിനുവേണ്ടിയുള്ള ഒരു പ്രാർഥന

        • “അങ്ങ്‌ ശ്രദ്ധിക്കാൻമാത്രം മനുഷ്യൻ ആരാണ്‌?” (3)

        • “ശത്രുക്കളെ ചിതറിക്കേണമേ” (6)

        • യഹോവയുടെ ജനം സന്തുഷ്ടർ (15)

സങ്കീർത്തനം 144:1

ഒത്തുവാക്യങ്ങള്‍

  • +ആവ 32:4
  • +2ശമു 22:35; സങ്ക 18:2, 34

സങ്കീർത്തനം 144:2

ഒത്തുവാക്യങ്ങള്‍

  • +2ശമു 22:2, 3
  • +സങ്ക 18:47

സങ്കീർത്തനം 144:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 8:4; എബ്ര 2:6

സങ്കീർത്തനം 144:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 39:5
  • +1ദിന 29:15; ഇയ്യ 14:1, 2

സങ്കീർത്തനം 144:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:9
  • +പുറ 19:18

സങ്കീർത്തനം 144:6

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 36:32
  • +2ശമു 22:15

സങ്കീർത്തനം 144:7

ഒത്തുവാക്യങ്ങള്‍

  • +2ശമു 22:17, 18; സങ്ക 18:16, 17; 54:3

സങ്കീർത്തനം 144:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവരുടെ വലങ്കൈ കള്ളത്തരത്തിന്റെ വലങ്കൈ.”

സങ്കീർത്തനം 144:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സംഗീതം ഉതിർക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 33:3; 40:3; 96:1; യശ 42:10; വെളി 5:9; 14:3

സങ്കീർത്തനം 144:10

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:19; സങ്ക 18:50
  • +1ശമു 17:45, 46; 2ശമു 21:15, 17

സങ്കീർത്തനം 144:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2018, പേ. 32

സങ്കീർത്തനം 144:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പൊതുചത്വരങ്ങളിൽനിന്ന്‌.”

സങ്കീർത്തനം 144:15

ഒത്തുവാക്യങ്ങള്‍

  • +സങ്ക 33:12; 37:9, 37; 146:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2006, പേ. 13

    6/15/2006, പേ. 12-13

    8/1/1990, പേ. 6

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 144:1ആവ 32:4
സങ്കീ. 144:12ശമു 22:35; സങ്ക 18:2, 34
സങ്കീ. 144:22ശമു 22:2, 3
സങ്കീ. 144:2സങ്ക 18:47
സങ്കീ. 144:3സങ്ക 8:4; എബ്ര 2:6
സങ്കീ. 144:4സങ്ക 39:5
സങ്കീ. 144:41ദിന 29:15; ഇയ്യ 14:1, 2
സങ്കീ. 144:5സങ്ക 18:9
സങ്കീ. 144:5പുറ 19:18
സങ്കീ. 144:6ഇയ്യ 36:32
സങ്കീ. 144:62ശമു 22:15
സങ്കീ. 144:72ശമു 22:17, 18; സങ്ക 18:16, 17; 54:3
സങ്കീ. 144:9സങ്ക 33:3; 40:3; 96:1; യശ 42:10; വെളി 5:9; 14:3
സങ്കീ. 144:102ശമു 5:19; സങ്ക 18:50
സങ്കീ. 144:101ശമു 17:45, 46; 2ശമു 21:15, 17
സങ്കീ. 144:15സങ്ക 33:12; 37:9, 37; 146:5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 144:1-15

സങ്കീർത്തനം

ദാവീദിന്റേത്‌.

144 എന്റെ പാറയായ യഹോവ+ വാഴ്‌ത്തപ്പെടട്ടെ;

ദൈവം യുദ്ധത്തിനായി എന്റെ കൈകളെ പരിശീലിപ്പിക്കുന്നു;

പട പൊരുതാനായി എന്റെ വിരലുകളെ അഭ്യസിപ്പിക്കുന്നു.+

 2 ദൈവം എന്റെ അചഞ്ചലസ്‌നേഹവും എന്റെ കോട്ടയും,

എന്റെ സുരക്ഷിതസങ്കേതവും എന്റെ വിമോചകനും;

എന്റെ പരിച, ഞാൻ അഭയമാക്കിയിരിക്കുന്നവൻ,+

ജനതകളെ എന്റെ അധീനതയിലാക്കിത്തരുന്നവൻ.+

 3 യഹോവേ, അങ്ങ്‌ ശ്രദ്ധിക്കാൻമാത്രം മനുഷ്യൻ ആരാണ്‌?

അങ്ങ്‌ ഗൗനിക്കാൻമാത്രം മനുഷ്യമക്കൾക്ക്‌ എന്ത്‌ അർഹതയാണുള്ളത്‌?+

 4 മനുഷ്യൻ വെറുമൊരു ശ്വാസംപോലെ;+

അവന്റെ ദിനങ്ങൾ മാഞ്ഞുപോകുന്ന നിഴൽപോലെ.+

 5 യഹോവേ, ആകാശം ചായിച്ച്‌ ഇറങ്ങിവരേണമേ;+

പർവതങ്ങളെ തൊടേണമേ; അവ പുകയട്ടെ.+

 6 മിന്നൽ അയച്ച്‌ ശത്രുക്കളെ ചിതറിക്കേണമേ;+

അമ്പ്‌ എയ്‌ത്‌ അവരെ പരിഭ്രാന്തരാക്കേണമേ.+

 7 മുകളിൽനിന്ന്‌ അങ്ങ്‌ കൈ നീട്ടേണമേ; എന്നെ മോചിപ്പിക്കേണമേ;

ഇളകിമറിയുന്ന വെള്ളത്തിൽനിന്ന്‌, ആ വിദേശികളുടെ കൈയിൽനിന്ന്‌,

എന്നെ രക്ഷിക്കേണമേ;+

 8 അവരുടെ വായ്‌ നുണ പറയുന്നല്ലോ;

അവർ വലങ്കൈ ഉയർത്തി കള്ളസത്യം ചെയ്യുന്നു.*

 9 ദൈവമേ, ഞാൻ അങ്ങയ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടും.+

പത്തു കമ്പിയുള്ള വാദ്യത്തിന്റെ അകമ്പടിയോടെ ഞാൻ സ്‌തുതി പാടും;*

10 അതെ, രാജാക്കന്മാർക്കു വിജയം നൽകുന്ന,+

മാരകമായ വാളിൽനിന്ന്‌ തന്റെ ദാസനായ ദാവീദിനെ രക്ഷിക്കുന്ന,

ദൈവത്തെ ഞാൻ സ്‌തുതിക്കും.+

11 ആ വിദേശികളുടെ കൈയിൽനിന്ന്‌ എന്നെ വിടുവിച്ച്‌ രക്ഷിക്കേണമേ;

നുണ പറയുന്നവരല്ലോ അവർ,

വലങ്കൈ ഉയർത്തി കള്ളസത്യം ചെയ്യുന്നവർ.

12 അപ്പോൾ, ഞങ്ങളുടെ പുത്രന്മാർ പെട്ടെന്നു വളരുന്ന വൃക്ഷത്തൈകൾപോലെയാകും;

പുത്രിമാരോ, കൊട്ടാരത്തിന്റെ കോണുകളിലെ കൊത്തുപണിയുള്ള തൂണുകൾപോലെയും.

13 ഞങ്ങളുടെ സംഭരണശാലകളിൽ എല്ലാ തരം വിളകളും നിറഞ്ഞുകവിയും;

പുൽപ്പുറങ്ങളിലെ ആട്ടിൻപറ്റങ്ങൾ ആയിരങ്ങളായും പതിനായിരങ്ങളായും പെരുകും.

14 പ്രസവിക്കാറായ കന്നുകാലികൾക്ക്‌ ആപത്തൊന്നുമുണ്ടാകില്ല;

ഞങ്ങളുടെ കന്നുകാലികളുടെ ഗർഭമലസില്ല;

പൊതുസ്ഥലങ്ങളിൽനിന്ന്‌* നിലവിളിയും ഉയരില്ല.

15 ഇങ്ങനെ കഴിയുന്ന ജനം സന്തുഷ്ടർ.

യഹോവ ദൈവമായുള്ള ജനം സന്തുഷ്ടർ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക