ഇയ്യോബ്
17 “എന്റെ ആത്മാവ് തകർന്നുപോയി;
എന്റെ ദിനങ്ങൾ എരിഞ്ഞടങ്ങി;
ശ്മശാനം എന്നെ കാത്തിരിക്കുന്നു.+
3 അങ്ങ് എന്റെ ജാമ്യവസ്തു വാങ്ങി സൂക്ഷിക്കേണമേ.
കൈ തന്ന്* എനിക്കുവേണ്ടി ജാമ്യം നിൽക്കാൻ വേറെ ആരാണുള്ളത്?+
4 അങ്ങ് അവരുടെ ഹൃദയങ്ങളിൽനിന്ന് വിവേകം ഒളിച്ചുവെച്ചിരിക്കുന്നു;+
അതുകൊണ്ട് അങ്ങ് അവരെ ഉയർത്തുന്നില്ല.
5 സ്വന്തം മക്കളുടെ കണ്ണു മങ്ങിയിരിക്കുമ്പോൾ
ഒരുവൻ ഇതാ, കൂട്ടുകാർക്ക് ഓഹരി കൊടുക്കുന്നു.
6 ദൈവം എന്നെ ആളുകൾക്ക് ഒരു പരിഹാസപാത്രമാക്കിയിരിക്കുന്നു;*+
അവർ എന്റെ മുഖത്ത് തുപ്പുന്നു.+
7 അതിദുഃഖത്തിൽ എന്റെ കണ്ണുകൾ മങ്ങിപ്പോകുന്നു;+
എന്റെ കൈകാലുകൾ ഒരു നിഴൽ മാത്രമായിരിക്കുന്നു.
8 നേരോടെ ജീവിക്കുന്നവർ ഇതു കണ്ട് അതിശയിച്ചുപോകുന്നു;
നിരപരാധികൾ ദുഷ്ടന്മാർ* നിമിത്തം അസ്വസ്ഥരാകുന്നു.
9 എങ്കിലും നീതിമാന്മാർ തങ്ങളുടെ വഴി വിട്ടുമാറുന്നില്ല;+
ശുദ്ധമായ കൈകളുള്ളവർ ശക്തരായിത്തീരുന്നു.+
10 എന്നാൽ നിങ്ങൾ നിങ്ങളുടെ വാദം തുടർന്നുകൊള്ളൂ;
നിങ്ങൾക്ക് ആർക്കും ജ്ഞാനമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.+
11 എന്റെ ദിവസങ്ങൾ തീർന്നിരിക്കുന്നു;+
എന്റെ പദ്ധതികളും ഹൃദയാഭിലാഷങ്ങളും ഉടഞ്ഞുപോയിരിക്കുന്നു.+
12 ‘ഇരുട്ടായതുകൊണ്ട് വെളിച്ചം വീഴാറായിരിക്കുന്നു’ എന്നു പറഞ്ഞ്
അവർ രാത്രിയെ പകലാക്കുന്നു.
14 ഞാൻ കുഴിയെ*+ ‘അപ്പാ’ എന്നു വിളിക്കും;
പുഴുവിനെ ‘അമ്മേ’ എന്നും ‘പെങ്ങളേ’ എന്നും വിളിക്കും.
15 ഇനി എനിക്കു പ്രതീക്ഷയ്ക്കു വകയുണ്ടോ?+
അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടോ?