-
ഭാഗം 2: പൊ. യു. മു. 2369-1943 ഒരു നായാട്ടുകാരൻ,ഒരു ഗോപുരം,പിന്നെ നിങ്ങളും!ഉണരുക!—1990 | ഫെബ്രുവരി 8
-
-
ആരംഭത്തിൽ സകല ഭൂവാസികളും ഒരേ ഭാഷ സംസാരിച്ചിരുന്നു.a എന്നാൽ നിമ്രോദും അവന്റെ പിന്തുണക്കാരും ബാബേലിൽ ഈ ഗോപുരം പണിയാൻ തുടങ്ങിയപ്പോൾ ദൈവം തന്റെ അപ്രീതി പ്രകടമാക്കി. നാം വായിക്കുന്നു: “അപ്രകാരം യഹോവ അവരെ അവിടെ നിന്നും സകല ഭൂതലത്തിലേക്കും ചിതറിച്ചു, അവർ ക്രമേണ നഗരം പണിയുന്നത് വിട്ടുകളഞ്ഞു. ഈ കാരണത്താലാണ് അതിന്റെ പേർ ബാബേൽ എന്നായത് [“ആശയക്കുഴപ്പം ഉണ്ടാക്കുക” എന്നർത്ഥമുള്ള ബാ-ലാൽ എന്ന വാക്കിൽ നിന്നും]. എന്തുകൊണ്ടെന്നാൽ അവിടെ യഹോവ സകല ഭൂമിയുടെയും ഭാഷ കലക്കികളഞ്ഞിരുന്നു.” (ഉൽപ്പത്തി 11:1, 5, 7-9) പെട്ടെന്ന്, എന്താണു സംഭവിച്ചതെന്നു ചർച്ചചെയ്യാൻ അവർക്കു കഴിയാതെ വന്നപ്പോൾ പണിക്കാർ എത്ര നിരാശിതരായിരിക്കണം, അത് എന്തുകൊണ്ട് സംഭവിച്ചു എന്നതിൽ വളരെ കുറച്ചാളുകളെ ഒരു പൊതു അഭിപ്രായത്തിൽ എത്തുന്നുള്ളു! പല സിദ്ധാന്തങ്ങളും കൊണ്ടുവരപ്പെട്ട, അവയുടെ ബഹുമുഖത്വം ഭാഷാകൂട്ടങ്ങളുടെ ആശയവിനിമയത്തിനുള്ള കഴിവില്ലായ്മയാൽ വർദ്ധിതമായി.
-
-
ഭാഗം 2: പൊ. യു. മു. 2369-1943 ഒരു നായാട്ടുകാരൻ,ഒരു ഗോപുരം,പിന്നെ നിങ്ങളും!ഉണരുക!—1990 | ഫെബ്രുവരി 8
-
-
[19-ാം പേജിലെ ചതുരം]
ബൈബിൾ രേഖയെ പ്രതിഫലിപ്പിക്കുന്ന ഐതിഹ്യങ്ങൾ
വടക്കൻ ബർമ്മയിലെ ജനങ്ങൾ, ആദിയിൽ സകലരും “ഒരു വലിയ ഗ്രാമത്തിൽ വസിച്ചിരുന്നു, ഒരേ ഭാഷ സംസാരിച്ചിരുന്നു”വെന്നു വിശ്വസിക്കുന്നു. അനന്തരം അവർ ചന്ദ്രനിലേക്കെത്തുന്ന ഒരു ഗോപുരം പണിയാൻ പുറപ്പെട്ടു, ഇത് അവർ ഗോപുരത്തിന്റെ വ്യത്യസ്‌ത തലങ്ങളിൽ പ്രവർത്തിക്കേണ്ടതാവശ്യമാക്കിത്തീർത്തു. അങ്ങനെ പരസ്‌പര ബന്ധം നഷ്ടപ്പെട്ടു. അവർ “ക്രമേണ വ്യത്യസ്‌ത ആചാരമര്യാദകളും, ചടങ്ങുകളും, സംഭാഷണരീതികളും സ്വായത്തമാക്കി.” വടക്കൻ സൈബീരിയായിലെ യെനീസി ഓസ്ററ്യാക്കുകൾ പറയുന്നത്, തടിക്കഷണങ്ങളിലും ചങ്ങാടങ്ങളിലും പൊങ്ങിക്കിടന്നുകൊണ്ട് ഒരു പ്രളയത്തിൽ ജനങ്ങൾ തങ്ങളേത്തന്നെ രക്ഷിച്ചുവെന്നാണ്. എന്നാൽ ഒരു ശക്തമായ വടക്കൻ കാററ് അവരെ ചിതറിക്കുകയും, അങ്ങനെ “അവർ പ്രളയശേഷം വ്യത്യസ്തഭാഷകൾ സംസാരിക്കാനും, വ്യത്യസ്‌ത ജനതകൾക്കു രൂപംകൊടുക്കാനും തുടങ്ങുകയും ചെയ്‌തു.—“ദി മിതോളജി ഓഫ് ഓൾ റെയ്‌സസ്.”
“പ്രളയശേഷം ഒരു രാക്ഷസൻ മേഘങ്ങളിലേക്കെത്തുന്ന ഒരു കൃത്രിമ മല പണിയുകയും അതുവഴി ദൈവങ്ങളെ കോപിപ്പിക്കുകയും ചെയ്‌തു, അവർ സ്വർഗ്ഗത്തിൽനിന്ന് അഗ്നിയോ ഒരു കല്ലൊ താഴേക്കെറിഞ്ഞു,” എന്ന് ആദ്യകാല ആസ്ടെക്കുകൾ പഠിപ്പിച്ചു. മായ അനുസരിച്ച് ആദ്യമനുഷ്യനായ വോട്ടാൻ “ഓരോ വർഗ്ഗത്തിനും ദൈവം അതിന്റെ പ്രത്യേക ഭാഷ നൽകിയ സ്ഥാന”മായിത്തീർന്ന ഒരു വൻ കെട്ടിടം പണിതു. കാലിഫോർണിയായിലെ മയിഡു ഇൻഡ്യാക്കാർ “ഒരു ശവസംസ്ക്കാര ചടങ്ങിൽ [സകല ആളുകളും] പെട്ടെന്ന് വ്യത്യസ്‌ത ഭാഷകൾ സംസാരിക്കാൻ തുടങ്ങി,” എന്നവകാശപ്പെട്ടു.—“ഡെർ ടർമ്പാവ് ഓൺ ബാബേൽ” (ബാബേലിലെ ഗോപുരത്തിന്റെ പണി)
ഉൽപ്പത്തി 11ഉം, മററു ജനസമൂഹങ്ങളിൽനിന്നുള്ള ബന്ധപ്പെട്ട കഥകളും, യഥാർത്ഥ പൂർവ്വകാല ചരിത്രസംഭവ സ്മരണകളിലധിഷ്ഠിതമായിരിക്കാനുള്ള ഏററവും വലിയ സാദ്ധ്യത നിലനിൽക്കുന്നു”വെന്ന ഗ്രൻഥകാരനായ ഏണസ്‌ററ് ബോക്‌ലന്റെ വാദഗതിക്ക് ഇത്തരം ഐതിഹ്യങ്ങൾ വിശ്വാസ്യത നൽകുന്നു.
-