വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w17 ഫെബ്രുവരി പേ. 29-പേ. 30 ഖ. 6
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • സമാനമായ വിവരം
  • പരിശോധനകളുടെ സമയത്ത്‌ യഹോവ നമ്മളെ സഹായിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • പരിശോധനകളെ നാം എങ്ങനെ വീക്ഷിക്കണം?
    2002 വീക്ഷാഗോപുരം
  • പീഡാനുഭവങ്ങൾ നേരിട്ടാലും നിങ്ങളുടെ വിശ്വാസം മുറുകെപ്പിടിക്കുക
    വീക്ഷാഗോപുരം—1997
  • പ്രശ്‌നങ്ങൾ നേരിടുമ്പോഴും എങ്ങനെ സന്തോഷമുള്ളവരായിരിക്കാം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
w17 ഫെബ്രുവരി പേ. 29-പേ. 30 ഖ. 6

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“നിങ്ങൾക്കു ചെറുക്കാനാകാത്ത ഒരു പ്രലോഭനവും ദൈവം അനുവദിക്കില്ല” എന്നു പൗലോസ്‌ എഴുതി. (1 കൊരി. 10:13) നമുക്ക്‌ എത്രമാത്രം സഹിക്കാൻ കഴിയുമെന്നു മുന്നമേതന്നെ കണക്കാക്കിയിട്ട്‌ അതിനനുസരിച്ചുള്ള ഒരു പരിശോധന യഹോവ നമുക്കു തരുമെന്നാണോ ഇതിന്‌ അർഥം?

അങ്ങനെയൊരു വീക്ഷണത്തിന്റെ അന്തരാർഥങ്ങൾ എന്താണെന്നു നമുക്ക്‌ ഒന്നു ചിന്തിക്കാം. മകൻ ആത്മഹത്യ ചെയ്‌ത നമ്മുടെ ഒരു സഹോദരൻ ഇങ്ങനെ ചോദിച്ചു: ‘എനിക്കും ഭാര്യക്കും ഞങ്ങളുടെ മകന്റെ ആത്മഹത്യ സഹിക്കാനുള്ള കഴിവുണ്ടെന്ന്‌ യഹോവ മുന്നമേതന്നെ കണക്കുകൂട്ടിയിരുന്നോ? ഞങ്ങൾക്ക്‌ അതു സഹിക്കാൻ കഴിയുമെന്നു ദൈവം മുന്നമേ ഉറപ്പിച്ചതുകൊണ്ടാണോ അതു സംഭവിച്ചത്‌?’ യഹോവ അങ്ങനെ പ്രത്യേകവിധങ്ങളിൽ നമ്മുടെ ജീവിതത്തിലെ സംഭവങ്ങൾ വഴിതിരിച്ചുവിടുമെന്നു വിശ്വസിക്കാൻ എന്തെങ്കിലും ന്യായമായ കാരണങ്ങളുണ്ടോ?

1 കൊരിന്ത്യർ 10:13-ലെ പൗലോസിന്റെ വാക്കുകളെക്കുറിച്ച്‌ കൂടുതലായി ചിന്തിച്ചാൽ നമുക്ക്‌ ഒരു സത്യം ബോധ്യമാകും: നമുക്ക്‌ എന്തൊക്കെ സഹിക്കാൻ കഴിയുമെന്ന്‌ യഹോവ മുന്നമേ കണക്കാക്കി ഏതൊക്കെ പരിശോധനകൾ നമുക്കു വരണമെന്നു തീരുമാനിക്കും എന്നു വിശ്വസിക്കാൻ തിരുവെഴുത്തടിസ്ഥാനമില്ല. അതിനുള്ള നാലു കാരണങ്ങൾ നമുക്കു ചിന്തിക്കാം.

ഒന്നാമതായി, യഹോവ മനുഷ്യർക്ക്‌ ഇച്ഛാസ്വാതന്ത്ര്യം എന്ന സമ്മാനം നൽകിയിരിക്കുന്നു. നമ്മൾ എങ്ങനെ ജീവിക്കണമെന്നു നമ്മൾത്തന്നെ തീരുമാനിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (ആവ. 30:19, 20; യോശു. 24:15) ശരിയായ പാതയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ നമ്മുടെ കാലടികളെ നയിക്കാൻ നമുക്ക്‌ യഹോവയിലേക്കു നോക്കാനാകും. (സുഭാ. 16:9) തെറ്റായ വഴിയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ അതിന്റെ ഭവിഷ്യത്തുകൾ നമ്മൾ അനുഭവിക്കേണ്ടിവരും. (ഗലാ. 6:7) ഇനി ഒന്നു ചിന്തിക്കുക: നമുക്ക്‌ ഏതു പരിശോധന വരണമെന്ന്‌ യഹോവയാണു തീരുമാനിക്കുന്നതെങ്കിൽ അത്‌ ഇച്ഛാസ്വാതന്ത്ര്യം എന്ന സമ്മാനത്തിന്മേലുള്ള യഹോവയുടെ കടന്നുകയറ്റമല്ലേ?

രണ്ടാമതായി, “സമയവും അപ്രതീക്ഷിതസംഭവങ്ങളും” നമ്മളെ ബാധിക്കുന്നതിൽനിന്ന്‌ യഹോവ തടയുന്നില്ല. (സഭാ. 9:11) ഒരു പ്രത്യേകസമയത്ത്‌, ഒരു പ്രത്യേകസ്ഥലത്ത്‌ ആയിരിക്കുന്നതുകൊണ്ട്‌ ചിലപ്പോൾ ദാരുണമായ അപകടങ്ങൾപോലും നമുക്കു സംഭവിച്ചേക്കാം. ഒരു ഗോപുരം വീണ്‌ 18 പേർ കൊല്ലപ്പെട്ട ദുരന്തത്തെക്കുറിച്ച്‌ യേശു പറഞ്ഞു. എന്നാൽ അത്‌ ഒരിക്കലും ദൈവത്തിന്റെ ഇഷ്ടപ്രകാരമായിരുന്നില്ല എന്നു യേശു സൂചിപ്പിച്ചു. (ലൂക്കോ. 13:1-5) അപ്രതീക്ഷിതസംഭവങ്ങൾ ഉണ്ടാകുമ്പോൾ ആരൊക്കെ ജീവിക്കണം, ആരൊക്കെ മരിക്കണം എന്നു ദൈവം മുന്നമേതന്നെ തീരുമാനിക്കുമെന്നു ചിന്തിക്കുന്നത്‌ അങ്ങേയറ്റം ബുദ്ധിശൂന്യമല്ലേ?

മൂന്നാമതായി, നിഷ്‌കളങ്കതയുടെ വിവാദവിഷയത്തിൽ നമ്മൾ ഓരോരുത്തരും ഉൾപ്പെട്ടിട്ടുണ്ട്‌. പരിശോധനകൾ ഉണ്ടായാൽ ആരും യഹോവയോടു വിശ്വസ്‌തരായി നിൽക്കില്ലെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌, യഹോവയെ സേവിക്കുന്ന എല്ലാവരുടെയും നിഷ്‌കളങ്കതയെ സാത്താൻ വെല്ലുവിളിച്ചിരിക്കുകയാണെന്ന കാര്യം ഓർക്കുക. (ഇയ്യോ. 1:9-11; 2:4; വെളി. 12:10) അപ്പോൾപ്പിന്നെ ചില പരിശോധനകൾ നമുക്കു സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്നു കണക്കുകൂട്ടി ആ പരിശോധനകൾ നമുക്കു വരുന്നത്‌ യഹോവ തടയുന്നെങ്കിൽ, നമ്മൾ ദൈവത്തെ സേവിക്കുന്നതു സ്വന്തം താത്‌പര്യങ്ങൾക്കുവേണ്ടിയാണ്‌ എന്നുള്ള സാത്താന്റെ ആരോപണത്തിനു ആക്കം കൂട്ടില്ലേ?

നാലാമതായി, നമുക്കു സംഭവിക്കുന്നതെല്ലാം മുന്നമേ അറിയേണ്ട ആവശ്യം യഹോവയ്‌ക്കില്ല. നമുക്ക്‌ ഏതൊക്കെ പരിശോധനകളാണു വരേണ്ടതെന്നു ദൈവം മുന്നമേ തിരഞ്ഞെടുക്കുന്നെന്നു പറഞ്ഞാൽ ദൈവത്തിനു നമ്മുടെ ഭാവിയെക്കുറിച്ച്‌ എല്ലാം അറിയാമെന്നല്ലേ അത്‌ അർഥമാക്കുന്നത്‌? എന്നാൽ അതു തിരുവെഴുത്തുപരമായ ഒരു വീക്ഷണമല്ല. ദൈവത്തിനു നമ്മുടെ ഭാവിയെക്കുറിച്ച്‌ തീർച്ചയായും അറിയാൻ കഴിയും. (യശ. 46:10) എന്നാൽ എല്ലാ ഭാവിസംഭവങ്ങളെയുംകുറിച്ച്‌ ദൈവം നേരത്തേ അറിഞ്ഞുവെക്കാറില്ലെന്നു ബൈബിൾ പറയുന്നു. (ഉൽപ. 18:20, 21; 22:12) നമ്മുടെ ഇച്ഛാസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടാണു ഭാവി അറിയാനുള്ള തന്റെ കഴിവ്‌ യഹോവ ഉപയോഗിക്കുന്നത്‌. നമ്മുടെ സ്വാതന്ത്ര്യത്തെ വിലയുള്ളതായി കാണുകയും തന്റെ ഗുണങ്ങൾ എല്ലായ്‌പോഴും സമനിലയോടെ പ്രകടിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ ദൈവത്തിൽനിന്ന്‌ നമ്മൾ അതുതന്നെയല്ലേ പ്രതീക്ഷിക്കുന്നത്‌?—ആവ. 32:4; 2 കൊരി. 3:17.

അപ്പോൾപ്പിന്നെ “നിങ്ങൾക്കു ചെറുക്കാനാകാത്ത ഒരു പ്രലോഭനവും ദൈവം അനുവദിക്കില്ല” എന്ന പൗലോസിന്റെ വാക്കുകളുടെ അർഥം എന്താണ്‌? പൗലോസ്‌ ഇവിടെ പറയുന്നത്‌, നമുക്കു പരിശോധനകൾa ഉണ്ടാകുന്നതിനു മുമ്പ്‌ യഹോവ എന്തു ചെയ്യും എന്നതിനെക്കുറിച്ചല്ല, പരിശോധനകളുടെ സമയത്ത്‌ എന്തു ചെയ്യും എന്നതിനെക്കുറിച്ചാണ്‌. നമ്മൾ യഹോവയിൽ ആശ്രയിക്കുകയാണെങ്കിൽ എന്തൊക്കെ പരിശോധനകൾ വന്നാലും യഹോവ നമ്മളെ പുലർത്തും എന്ന ഉറപ്പാണ്‌ അപ്പോസ്‌തലന്റെ വാക്കുകൾ തരുന്നത്‌. (സങ്കീ. 55:22) പൗലോസിന്റെ ആശ്വാസകരമായ ആ വാക്കുകൾ രണ്ട്‌ അടിസ്ഥാനസത്യങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്‌.

ഒന്ന്‌, “പൊതുവേ ആളുകൾക്ക്‌ ഉണ്ടാകുന്ന” പരിശോധനകളാണു നമുക്കും ഉണ്ടാകുന്നത്‌. അതായത്‌, മനുഷ്യർ സാധാരണ നേരിടുന്ന പരിശോധനകളാണു നമ്മളും അനുഭവിക്കുന്നത്‌. നമുക്കു ചെറുത്തുനിൽക്കാൻ കഴിയാത്ത തരം പരിശോധനകളായിരിക്കില്ല അവയൊന്നും, നമ്മൾ ദൈവത്തിൽ ആശ്രയിക്കണമെന്നു മാത്രം. (1 പത്രോ. 5:8, 9) 1 കൊരിന്ത്യർ 10:13-ലെ വാക്കുകൾ പറയുന്നതിനു മുമ്പ്‌ പൗലോസ്‌ ഇസ്രായേല്യർ വിജനഭൂമിയിൽ നേരിട്ട പരിശോധനകളെക്കുറിച്ച്‌ പറഞ്ഞു. (1 കൊരി. 10:6-11) മനുഷ്യർ അനുഭവിച്ചിട്ടില്ലാത്ത തരം പരിശോധനകളല്ലായിരുന്നു അവയൊന്നും; വിശ്വസ്‌തരായ ഇസ്രായേല്യർക്കു സഹിക്കാവുന്നതിന്‌ അപ്പുറവുമല്ലായിരുന്നു. “അവരിൽ ചിലർ” അനുസരണക്കേടു കാണിച്ചെന്നു പൗലോസ്‌ നാലു തവണ പറയുന്നുണ്ട്‌. സങ്കടകരമെന്നു പറയട്ടെ, ദൈവത്തിൽ ആശ്രയിക്കാൻ പരാജയപ്പെട്ടതുകൊണ്ട്‌ ചില ഇസ്രായേല്യർ തെറ്റായ ആഗ്രഹങ്ങൾക്കു പിന്നാലെ പോയി.

രണ്ട്‌, “ദൈവം വിശ്വസ്‌തനാണ്‌.” ദൈവജനത്തോടുള്ള ദൈവത്തിന്റെ ഇടപെടലുകൾ വ്യക്തമാക്കുന്നത്‌, “തന്നെ സ്‌നേഹിക്കുകയും തന്റെ കല്‌പനകൾ പാലിക്കുകയും” ചെയ്യുന്നവരോടു ദൈവം അചഞ്ചലമായ സ്‌നേഹം കാണിക്കുന്നു എന്നാണ്‌. (ആവ. 7:9) വാഗ്‌ദാനം ചെയ്‌ത കാര്യങ്ങൾ എപ്പോഴും ദൈവം നിറവേറ്റുമെന്നും ആ വിവരണം തെളിയിക്കുന്നു. (യോശു. 23:14) വിശ്വസ്‌തതയുടെ കാര്യത്തിൽ ദൈവം ഇത്ര നല്ലൊരു മാതൃകയായിരിക്കുന്നതുകൊണ്ട്‌ ദൈവത്തെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക്‌ ഇനി പറയുന്ന രണ്ടു കാര്യങ്ങൾ സംബന്ധിച്ച്‌ ഉറപ്പുള്ളവരായിരിക്കാം: അവർ പരിശോധനകൾ നേരിടുമ്പോൾ (1) ചെറുക്കാനാകാത്ത വിധം ആ പരിശോധന വഷളാകാൻ ദൈവം അനുവദിക്കില്ല. (2) “ദൈവം പോംവഴിയും ഉണ്ടാക്കും.”

ഒരു സഹോദരി ബൈബിൾ വായിക്കുന്നു, പ്രാർഥിക്കുന്നു, രണ്ടു മൂപ്പന്മാരുമായി സംസാരിക്കുന്നു

‘നമുക്കു പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴൊക്കെ അവൻ നമ്മെ ആശ്വസിപ്പിക്കും.’

പരിശോധനകൾ ഉണ്ടാകുമ്പോൾ തന്നിൽ ആശ്രയിക്കുന്നവർക്ക്‌ യഹോവ എങ്ങനെയാണു പോംവഴി ഉണ്ടാക്കുന്നത്‌? ദൈവം ആഗ്രഹിക്കുന്നെങ്കിൽ ആ പരിശോധനതന്നെ ഇല്ലാതാക്കാനുള്ള കഴിവ്‌ ദൈവത്തിനുണ്ട്‌. എന്നാൽ ഓർക്കുക: “നിങ്ങൾക്കു പിടിച്ചുനിൽക്കാൻ കഴിയേണ്ടതിനു പ്രലോഭനത്തോടൊപ്പം ദൈവം പോംവഴിയും ഉണ്ടാക്കും” എന്നാണു പൗലോസ്‌ പറഞ്ഞത്‌. അതുകൊണ്ട്‌ നമുക്കു സഹിച്ചുനിൽക്കാൻ ആവശ്യമായതെല്ലാം തന്നുകൊണ്ടാണു പലപ്പോഴും ദൈവം “പോംവഴി” ഉണ്ടാക്കുന്നത്‌. യഹോവ പോംവഴി ഉണ്ടാക്കുന്ന ചില വിധങ്ങൾ എന്തൊക്കെയാണെന്നു നോക്കാം:

  • ‘നമുക്ക്‌ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴൊക്കെ അവൻ നമ്മെ ആശ്വസിപ്പിക്കും.’ (2 കൊരി. 1:3, 4, പരിശുദ്ധ ബൈബിൾ, ഈസി-റ്റു റീഡ്‌ വേർഷൻ) ദൈവവചനം, പരിശുദ്ധാത്മാവ്‌, വിശ്വസ്‌തനായ അടിമ നൽകുന്ന ആത്മീയഭക്ഷണം എന്നിവയിലൂടെ നമ്മുടെ മനസ്സിനെയും ഹൃദയത്തെയും വികാരങ്ങളെയും ശാന്തമാക്കാൻ യഹോവയ്‌ക്കു കഴിയും.—മത്താ. 24:45; യോഹ. 14:16, അടിക്കുറിപ്പ്‌; റോമ. 15:4.

  • പരിശുദ്ധാത്മാവ്‌ ഉപയോഗിച്ച്‌ യഹോവ നമ്മളെ നയിച്ചേക്കാം. (യോഹ. 14:26) പരിശോധനകൾ ഉണ്ടാകുമ്പോൾ ബൈബിൾവിവരണങ്ങളും തത്ത്വങ്ങളും ഓർത്തെടുത്ത്‌ ജ്ഞാനപൂർവമായ പടികൾ സ്വീകരിക്കാൻ ദൈവാത്മാവ്‌ നമ്മളെ സഹായിക്കും.

  • നമ്മളെ സഹായിക്കാൻ യഹോവ ദൈവദൂതന്മാരെ ഉപയോഗിച്ചേക്കാം.—എബ്രാ. 1:14.

  • സഹവിശ്വാസികളിലൂടെയും നമ്മളെ സഹായിക്കാൻ യഹോവയ്‌ക്കു കഴിയും. അവരുടെ വാക്കുകളും പ്രവൃത്തികളും നമുക്കൊരു ‘ബലമായിരിക്കും.’—കൊലോ. 4:11, അടിക്കുറിപ്പ്‌.

അതുകൊണ്ട്‌, 1 കൊരിന്ത്യർ 10:13-ലെ പൗലോസിന്റെ വാക്കുകളുടെ അർഥം എന്താണ്‌? നമ്മൾ അനുഭവിക്കുന്ന പരിശോധനകൾ യഹോവ തിരഞ്ഞെടുത്തുവെക്കുന്നില്ല. എന്നാൽ ജീവിതത്തിൽ പരിശോധനകൾ ഉണ്ടാകുമ്പോൾ ഇക്കാര്യം ഉറപ്പാണ്‌: നമ്മൾ പൂർണമായി യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ, പരിശോധനകൾ ഒരു മനുഷ്യനു സഹിക്കാവുന്നതിന്‌ അപ്പുറം പോകാൻ യഹോവ അനുവദിക്കില്ല. നമുക്കു പിടിച്ചുനിൽക്കാൻ കഴിയേണ്ടതിനു പോംവഴിയും ദൈവം കാണിച്ചുതരും. എത്ര ആശ്വാസകരമായ ഒരു ആശയം!

a “പ്രലോഭനം” എന്ന ഗ്രീക്കുപദം “പരിശോധന, പരീക്ഷ” എന്നിവയെ അർഥമാക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക