-
യഹോവ നമ്മുടെ ബലംവീക്ഷാഗോപുരം—1988 | ആഗസ്റ്റ് 1
-
-
6, 7. (എ) യെശയ്യാവ് 25:1-ന് ചേർച്ചയായി, യഹോവയുടെ ആരാധകർ എന്തിനുവേണ്ടി അവനെ മഹത്വീകരിക്കണം? (ബി) യെശയ്യാവ് 25:2, 3 ഒരു പ്രത്യേക നഗരത്തെ വർണ്ണിക്കുന്നതെങ്ങനെ? (സി) പ്രവാചകൻ ഏതു നഗരത്തെ പരാമർശിക്കാനാണു സാദ്ധ്യത, എന്തുകൊണ്ട്?
6 ഇപ്പോൾ നമുക്ക് യെശയ്യാവ് 25-ാം അദ്ധ്യായത്തിലേക്കു തിരിയാം. 1-ാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “യഹോവേ നീ എന്റെ ദൈവമാകുന്നു. ഞാൻ നിന്നെ പുകഴ്ത്തുന്നു, ഞാൻ നിന്റെ നാമത്തെ കീർത്തിക്കുന്നു, എന്തെന്നാൽ നീ അത്ഭുതകാര്യങ്ങൾ, ആദിമകാലങ്ങൾ മുതലുള്ള ആലോചനകൾ, വിശ്വസ്തതയോടെ, ആശ്രയയോഗ്യതയോടെ, പ്രവർത്തിച്ചിരിക്കുന്നു.” യഹോവയുടെ ആശ്രിതരായ ആരാധകർ തങ്ങളുടെ ഇടയിൽ അവൻ ചെയ്തിരിക്കുന്ന അത്ഭുതപ്രവൃത്തികൾ നിമിത്തം അവനെ മഹത്വീകരിക്കുന്നു. എന്നാൽ യെശയ്യാവ് പിന്നീട് യഹോവയോട് ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു പ്രകടമായ വ്യത്യാസം വരച്ചുകാട്ടുന്നു: “എന്തെന്നാൽ നീ ഒരു നഗരത്തെ കൽകൂനയും കോട്ടകെട്ടി ബലവത്താക്കിയ ഒരു പട്ടണത്തെ തകർന്നുകൊണ്ടിരിക്കുന്ന ഒരു ശൂന്യശിഷ്ടവും അന്യരുടെ ഒരു നിവാസഗോപുരത്തെ നഗരമല്ലാതെയുമാക്കിയിരിക്കുന്നു, അത് അനിശ്ചിതകാലത്തോളംതന്നെ പുനർനിർമ്മിക്കപ്പെടുകയില്ല . . . മർദ്ദകജനതകളുടെ പട്ടണം, അവ [യഹോവയെ] ഭയപ്പെടും.”—യെശയ്യാവ് 25:2,3.
-
-
യഹോവ നമ്മുടെ ബലംവീക്ഷാഗോപുരം—1988 | ആഗസ്റ്റ് 1
-
-
10. (എ) യെശയ്യാവ് 25:3-നു ചേർച്ചയായി ‘മർദ്ദകജനതകളുടെ പട്ടണം’ യഹോവയെ മഹത്വീകരിക്കാനും അവനെ ഭയപ്പെടാനും നിർബ്ബദ്ധമാക്കപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) യെശയ്യാവ് 25:4, 5-ൽ യെശയ്യാവ് യഹോവയെക്കുറിച്ച് എങ്ങനെ സംസാരിക്കുന്നു, “എളിയവനെയും” “മർദ്ദകരെയും” സംബന്ധിച്ച്?
10 യഹോവ 1919 എന്ന വർഷത്തിൽ “മഹാബാബിലോ”നിന്റെ നിയന്ത്രണത്തിൽനിന്ന് തന്റെ യഥാർത്ഥ ജനത്തെ വിമോചിപ്പിച്ചു. യഹോവ തന്റെ ആരാധകരെ ചലനാത്മകപ്രവർത്തനത്തിലേക്ക് പുന:സ്ഥിതീകരിച്ചതിൽ സാധിച്ച “അത്ഭുതപ്രവൃത്തികളെ” നിരീക്ഷിക്കാൻ അവളോട് ആവശ്യപ്പെട്ടതിൽ അവനെ മഹത്വീകരിക്കാൻ ‘മർദ്ദകജനതകളുടെ പട്ടണം’ നിർബ്ബന്ധിതയായി. വ്യാജമതഭക്തൻമാർക്ക് വരാനിരിക്കുന്നതിന്റെ പ്രതീക്ഷയിൽ യഹോവയെ ഭയപ്പെടാൻ അവരും നിർബ്ബദ്ധരാക്കപ്പെടുന്നു. നൂററാണ്ടുകളിൽ മർദ്ദകവൈദികർ അയ്മേനികൾക്കുമീതെ തങ്ങളേത്തന്നെ ഉയർത്തിയിരിക്കുന്നു. എന്നാൽ ഇപ്പോൾ യഹോവയെക്കുറിച്ച് യെശയ്യാവ് ഇങ്ങനെ പറയുന്നു: “നീ എളിയവന് ഒരു ശക്തിദുർഗ്ഗം, ദരിദ്രന്റെ അരിഷ്ടതയിൽ അവന് ഒരു ശക്തിദുർഗ്ഗം, മർദ്ദകരുടെ വൻകാററ് ഒരു ചുവരിനെതിരായുള്ള ഒരു പിശറുപോലെയായിരിക്കുമ്പോൾ പിശറിൽനിന്നുള്ള സങ്കേതം, ചൂടിൽനിന്നുള്ള ഒരു തണൽ, ആയിത്തീർന്നിരിക്കുന്നു. വെള്ളമില്ലാത്ത ഒരു രാജ്യത്തെ ചൂടുപോലെ അന്യരുടെ ശബ്ദത്തെയും ഒരു മേഘത്തിന്റെ തണൽകൊണ്ടു ചൂടിനെയും നീ കീഴടക്കുന്നു. മർദ്ദകരുടെ കീർത്തനംതന്നെ അടിച്ചമർത്തപ്പെടുന്നു.”—യെശയ്യാവ് 25:4, 5.
-