-
യഹോവയുടെ കൈ ഉയർന്നിരിക്കുന്നുയെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
-
-
‘സകലജാതികൾക്കുമുള്ള ഒരു വിരുന്ന്’
6, 7. (എ) ഏതു തരത്തിലുള്ള വിരുന്നാണ് യഹോവ ഒരുക്കുന്നത്, ആർക്കു വേണ്ടി? (ബി) യെശയ്യാവ് പ്രവചിച്ച വിരുന്ന് എന്തിന്റെ പൂർവചിത്രം നൽകുന്നു?
6 സ്നേഹനിധിയായ ഒരു പിതാവിനെ പോലെ, യഹോവ തന്റെ മക്കളെ സംരക്ഷിക്കുക മാത്രമല്ല അവരെ പോറ്റിപ്പുലർത്തുകയും ചെയ്യുന്നു, വിശേഷിച്ചും ആത്മീയമായി. 1919-ൽ തന്റെ ജനത്തെ മോചിപ്പിച്ചശേഷം അവർക്കുവേണ്ടി അവൻ ഒരു വിജയവിരുന്ന്, സമൃദ്ധമായ ഒരു ആത്മീയ വിരുന്ന് ഒരുക്കി. അതേക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞു കൊണ്ടും ഉള്ള വിരുന്നു തന്നേ.”—യെശയ്യാവു 25:6.
7 വിരുന്നൊരുക്കുന്നത് യഹോവയുടെ “പർവ്വതത്തി”ലാണ്. ഏതാണ് ഈ പർവതം? ‘അന്ത്യകാലത്ത്’ സകല ജനതകളും ഒഴുകിച്ചെല്ലുന്ന “യഹോവയുടെ ആലയമുള്ള പർവ്വത”മാണ് അത്. യഹോവയുടെ വിശ്വസ്ത ആരാധകരിൽ ആരും ഒരു ദോഷമോ നാശമോ ചെയ്യുകയില്ലാത്ത അവന്റെ “വിശുദ്ധപർവ്വത”മാണ് അത്. (യെശയ്യാവു 2:2; 11:9) ഉന്നതമായ ഈ ആരാധനാസ്ഥലത്തു വിശ്വസ്തർക്കു വേണ്ടി യഹോവ വിഭവസമൃദ്ധമായ വിരുന്നു നൽകുന്നു. ആത്മീയമായി ഇപ്പോൾ ലഭിക്കുന്ന ഉത്തമ വസ്തുക്കൾ, മുഴു മനുഷ്യവർഗത്തിന്മേലും ഭരണം നടത്താനിരിക്കുന്ന ഏക ഗവൺമെന്റായ ദൈവരാജ്യത്തിൻ കീഴിൽ അക്ഷരാർഥത്തിൽ സമൃദ്ധമായി ലഭിക്കാനിരിക്കുന്ന നല്ല വസ്തുക്കളുടെ ഒരു പൂർവചിത്രം നൽകുന്നു. അപ്പോൾ ആരും പട്ടിണി അനുഭവിക്കുകയില്ല. “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.”—സങ്കീർത്തനം 72:8, 16.
8, 9. (എ) മാനവരാശിയുടെ ഏറ്റവും വലിയ ഏതു രണ്ടു ശത്രുക്കളെ യഹോവ നീക്കം ചെയ്യും? (ബി) തന്റെ ജനത്തിന്റെ നിന്ദ നീക്കിക്കളയാൻ ദൈവം എന്തു ചെയ്യും?
8 ദൈവം പ്രദാനം ചെയ്യുന്ന ആത്മീയ വിരുന്നിൽ ഇപ്പോൾ പങ്കെടുക്കുന്നവർക്ക് മഹത്തായ ഒരു ഭാവിപ്രത്യാശ ഉണ്ട്. യെശയ്യാവിന്റെ തുടർന്നുള്ള വാക്കുകൾ ശ്രദ്ധിക്കുക. പാപത്തെയും മരണത്തെയും, ശ്വാസം മുട്ടിക്കുന്ന ഒരു “മൂടുപട”ത്തോട് അല്ലെങ്കിൽ ‘മറവി’നോടു താരതമ്യം ചെയ്തുകൊണ്ട് അവൻ ഇങ്ങനെ പറയുന്നു: ‘സകലവംശങ്ങൾക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേൽ കിടക്കുന്ന മറവും അവൻ [യഹോവ] ഈ പർവ്വതത്തിൽവെച്ചു നശിപ്പിച്ചുകളയും. അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കും.’—യെശയ്യാവു 25:7, 8എ.
-
-
യഹോവയുടെ കൈ ഉയർന്നിരിക്കുന്നുയെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
-
-
[275-ാം പേജിലെ ചിത്രങ്ങൾ]
‘മൃഷ്ടഭോജനങ്ങൾ കൊണ്ടുള്ള ഒരു വിരുന്ന്’
-