-
അവസാന ശത്രുവായിട്ട് മരണത്തെ നീക്കം ചെയ്യുന്നുവീക്ഷാഗോപുരം—2014 | സെപ്റ്റംബർ 15
-
-
10. (എ) ആദാം നിമിത്തം വന്ന മരണം യഹോവ നീക്കം ചെയ്യുമെന്ന് സൂചിപ്പിക്കുന്ന ചില തിരുവെഴുത്തുകൾ ഏവ? (ബി) ഈ വാക്യങ്ങൾ യഹോവയെയും അവന്റെ പുത്രനെയും കുറിച്ച് എന്ത് വെളിപ്പെടുത്തുന്നു?
10 യഹോവയ്ക്ക് പൗലോസിനെ വിടുവിക്കാൻ കഴിയുമായിരുന്നു. “മൂടുപട”ത്തെക്കുറിച്ച് പരാമർശിച്ചശേഷം ഉടനെ യെശയ്യാവ് ഇങ്ങനെ എഴുതി: “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും . . . ചെയ്യും.” (യെശ. 25:8) തന്റെ കുട്ടിയുടെ ദുഃഖത്തിന്റെ കാരണം നീക്കി കണ്ണീരൊപ്പുന്ന ഒരു പിതാവിനെപ്പോലെ ആദാം നിമിത്തം വന്ന മരണം നീക്കം ചെയ്യുന്നതിൽ യഹോവ സന്തോഷിക്കുന്നു. ഇക്കാര്യത്തിൽ യഹോവ ഒറ്റയ്ക്കല്ല പ്രവർത്തിക്കുന്നത്. 1 കൊരിന്ത്യർ 15:22-ൽ ഇങ്ങനെ വായിക്കുന്നു: “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.” അതുപോലെ, “എന്നെ ആർ വിടുവിക്കും?” എന്നു ചോദിച്ചശേഷം ഉടനെ പൗലോസ് ഇങ്ങനെ പറഞ്ഞു: “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സ്തോത്രം!” (റോമ. 7:25) മനുഷ്യവർഗത്തെ സൃഷ്ടിക്കാൻ യഹോവയെ പ്രേരിപ്പിച്ച സ്നേഹം ആദാമും ഹവ്വായും മത്സരിച്ചതോടെ തണുത്തുപോയില്ല. യഹോവ ആദ്യദമ്പതികളെ സൃഷ്ടിക്കുമ്പോൾ അവനോടൊപ്പമുണ്ടായിരുന്ന യേശുവിനും മനുഷ്യവർഗത്തോടുണ്ടായിരുന്ന പ്രത്യേകതാത്പര്യം നഷ്ടപ്പെട്ടില്ല. (സദൃ. 8:30, 31) എന്നാൽ ഈ വിടുതൽ എങ്ങനെ നിർവഹിക്കപ്പെടുമായിരുന്നു?
-
-
അവസാന ശത്രുവായിട്ട് മരണത്തെ നീക്കം ചെയ്യുന്നുവീക്ഷാഗോപുരം—2014 | സെപ്റ്റംബർ 15
-
-
15, 16. (എ) ‘അവസാന ശത്രുവായിട്ട് നീക്കം ചെയ്യപ്പെടുന്ന മരണം’ ഏതാണ്, അത് എപ്പോൾ നീക്കം ചെയ്യപ്പെടും? (ബി) 1 കൊരിന്ത്യർ 15:28 അനുസരിച്ച് യേശു ഭാവിയിൽ എന്തു ചെയ്യും?
15 ആയിരം വർഷ രാജ്യഭരണത്തിന്റെ അവസാനമാകുമ്പോഴേക്കും അനുസരണമുള്ള മനുഷ്യവർഗം, ആദാമിന്റെ അനുസരണക്കേടു നിമിത്തം രംഗപ്രവേശം ചെയ്ത സകല ശത്രുക്കളിൽനിന്നും മോചനം നേടിയിരിക്കും. ബൈബിൾ ഇങ്ങനെ പറയുന്നു: “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. എന്നാൽ എല്ലാവരും അവരവരുടെ ക്രമമനുസരിച്ചത്രേ: ആദ്യഫലം ക്രിസ്തു; അനന്തരം ക്രിസ്തുവിനുള്ളവർ (അവന്റെ സഹഭരണാധികാരികൾ) അവന്റെ സാന്നിധ്യസമയത്ത്. പിന്നെ അവസാനത്തിങ്കൽ അവൻ എല്ലാ വാഴ്ചയും അധികാരവും ശക്തിയും നീക്കിക്കളഞ്ഞശേഷം രാജ്യം തന്റെ ദൈവവും പിതാവുമായവനെ ഏൽപ്പിക്കും. ദൈവം സകല ശത്രുക്കളെയും അവന്റെ കാൽക്കീഴാക്കുവോളം അവൻ രാജാവായി വാഴേണ്ടതാകുന്നുവല്ലോ. അവസാന ശത്രുവായിട്ട് മരണവും നീക്കം ചെയ്യപ്പെടും.” (1 കൊരി. 15:22-26) അതെ, ആദാമിൽനിന്ന് കൈമാറിക്കിട്ടിയ മരണം ഒടുവിൽ നീങ്ങിപ്പോകും. മുഴുമാനവകുടുംബത്തെയും വരിഞ്ഞുമുറുക്കിയിരിക്കുന്ന ‘മൂടുപടം’ എന്നേക്കുമായി നീക്കം ചെയ്യപ്പെട്ടിരിക്കും.—യെശ. 25:7, 8.
-