-
കരുണ എന്താണെന്ന് അവൻ പഠിച്ചുവീക്ഷാഗോപുരം—2009 | ഒക്‌ടോബർ 1
-
-
രാജാവിനും ദൈവഭയമുണ്ടായി. അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജവസ്‌ത്രം മാറ്റി തന്റെ പ്രജകളെപ്പോലെ രട്ടുടുത്ത് “വെണ്ണീറിൽ ഇരുന്നു.” ജനങ്ങൾ സ്വമനസ്സാലെ ഉപവസിക്കുന്നുണ്ടായിരുന്നെങ്കിലും രാജാവ് തന്റെ “മഹത്തുക്കളു”മായി അഥവാ രാജധാനിയിലെ പ്രധാനികളുമായി ചേർന്ന് ഒരു ഉപവാസം വിളംബരം ചെയ്‌തു. മനുഷ്യനും മൃഗവും ഒരുപോലെ രട്ടുടുക്കണമെന്ന് അവൻ കൽപ്പിച്ചു.c തന്റെ പ്രജകൾ ദുർമാർഗികളും അക്രമികളുമാണെന്ന് അവൻ താഴ്‌മയോടെ ഏറ്റുപറഞ്ഞു. തങ്ങളുടെ അനുതാപം കണ്ട് സത്യദൈവത്തിന്റെ “ഉഗ്രകോപം വിട്ടുമാറു”മെന്നും അങ്ങനെ തങ്ങളെ നശിപ്പിക്കുന്നതിൽനിന്ന് അവൻ പിന്തിരിയുമെന്നും അവൻ പ്രത്യാശിച്ചു.—യോനാ 3:6-9.
-
-
കരുണ എന്താണെന്ന് അവൻ പഠിച്ചുവീക്ഷാഗോപുരം—2009 | ഒക്‌ടോബർ 1
-
-
c ഈ വിശദാംശത്തിൽ ഒരൽപ്പം അതിശയോക്തിയില്ലേ എന്നു തോന്നിയേക്കാം. പക്ഷേ അക്കാലത്ത് ഇതൊരു അസാധാരണ സംഭവമായിരുന്നില്ല. പണ്ട് പേർഷ്യയിൽ, ആദരണീയനായ ഒരു ജനറലിന്റെ മരണത്തോടനുബന്ധിച്ച് ആളുകൾ വിലാപംകഴിച്ചപ്പോൾ അവരുടെ കന്നുകാലികളെയും അതിൽ ഉൾപ്പെടുത്തിയതായി ഗ്രീക്ക് ചരിത്രകാരനായ ഹിറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്.
-