വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ബൈബിൾ പുസ്‌തക നമ്പർ 37—ഹഗ്ഗായി
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
    • 12. ഏത്‌ അന്തിമസന്ദേശം ഹഗ്ഗായി സെരുബ്ബാബേലിനെ ലക്ഷ്യമാക്കി കൊടുക്കുന്നു?

      12 നാലാം സന്ദേശം (2:20-23). മൂന്നാം സന്ദേശത്തിന്റെ അതേ ദിവസംതന്നെയാണു ഹഗ്ഗായി ഈ സന്ദേശം അയയ്‌ക്കുന്നത്‌, എന്നാൽ അതു സെരുബ്ബാബേലിനെ ലക്ഷ്യമാക്കിയാണ്‌. വീണ്ടും യഹോവ “ആകാശത്തെയും ഭൂമിയെയും ഇളക്കു”ന്നതിനെക്കുറിച്ചു പറയുന്നു. എന്നാൽ ഈ പ്രാവശ്യം അവൻ ഈ വിഷയം ജനതകളുടെ രാജ്യങ്ങളുടെ നിർമൂലനാശത്തിലേക്കു വ്യാപിപ്പിക്കുന്നു. അനേകർ വീഴിക്കപ്പെടും, “ഓരോരുത്തൻ താന്താന്റെ സഹോദരന്റെ വാളിനാൽ.” (2:21, 22) സെരുബ്ബാബേലിനോടുളള യഹോവയുടെ പ്രീതിയുടെ ഉറപ്പോടെ ഹഗ്ഗായി തന്റെ പ്രവചനം ഉപസംഹരിക്കുന്നു.

  • ബൈബിൾ പുസ്‌തക നമ്പർ 37—ഹഗ്ഗായി
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
    • 16. ഹഗ്ഗായിയുടെ പ്രവചനത്തിനു രാജ്യപ്രത്യാശയോട്‌ എന്തു ബന്ധമുണ്ട്‌, അത്‌ ഇന്നു നമ്മെ ഏതു സേവനത്തിന്‌ ഉത്തേജിപ്പിക്കണം?

      16 യഹോവ ‘ആകാശത്തെയും ഭൂമിയെയും ഇളക്കും’ എന്ന പ്രവചനം സംബന്ധിച്ചെന്ത്‌? അപ്പോസ്‌തലനായ പൗലൊസ്‌ ഹഗ്ഗായി 2:6-ന്റെ പ്രയുക്തി ഈ വാക്കുകളിൽ കാണിച്ചുതരുന്നു: ‘ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്‌ദത്തംചെയ്‌തു. “ഇനി ഒരിക്കൽ” എന്നത്‌ ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിർമ്മിതമായ ഇളക്കമുളളതിന്നു മാററം വരും എന്നു സൂചിപ്പിക്കുന്നു. ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുളളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്‌ക. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.’ (എബ്രാ. 12:26-29) ഇളക്കൽ “രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടു”ന്നതിനും “ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയു”ന്നതിനുമാണെന്നു ഹഗ്ഗായി പ്രകടമാക്കുന്നു. (ഹഗ്ഗാ. 2:21, 22) പ്രവചനം ഉദ്ധരിക്കുമ്പോൾ വിപരീതതാരതമ്യം ചെയ്‌തുകൊണ്ടു പൗലൊസ്‌ “ഇളകാത്ത” ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുന്നു. ഈ രാജ്യപ്രത്യാശയെ ധ്യാനിച്ചുകൊണ്ടു നമുക്കു ‘ശക്തരായി വേലചെയ്യാം,’ ദൈവത്തിനു വിശുദ്ധസേവനം അർപ്പിച്ചുകൊണ്ടുതന്നെ. ഭൂമിയിലെ ജനതകളെ യഹോവ മറിച്ചിടുന്നതിനുമുമ്പു വിലയേറിയ ചിലർ ഉത്തേജിപ്പിക്കപ്പെടേണ്ടതാണെന്നും അവർ ജനതകളിൽനിന്ന്‌ അതിജീവനത്തിനുവേണ്ടി വരേണ്ടതാണെന്നും നമുക്കു ഗൗനിക്കാം: “ഞാൻ സകല ജാതികളെയും ഇളക്കും. സകല ജാതികളുടെയും മനോഹരവസ്‌തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”—2:4, 7.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക