വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഒരു ‘ദുഷ്ടതലമുറ’യിൽനിന്നുള്ള രക്ഷ
    വീക്ഷാഗോപുരം—1995 | നവംബർ 1
    • 11. (എ) ഹെ ജെനെയാ ഹൗറ്റെ എങ്ങനെ ബാധകമാക്കണമെന്നു നിശ്ചയിക്കുന്നതിൽ നമ്മെ പ്രാഥമികമായി നയിക്കേണ്ട ആധികാരികത എന്ത്‌? (ബി) ആധികാരികതയുള്ള ഈ വ്യക്തി പ്രസ്‌തുത പദം ഉപയോഗിച്ചതെങ്ങനെ?

      11 തീർച്ചയായും, ഇക്കാര്യം പഠിക്കുന്ന ക്രിസ്‌ത്യാനികൾ തങ്ങളുടെ ചിന്തയെ ക്രമപ്പെടുത്തുന്നത്‌, യേശുവിന്റെ വാക്കുകൾ റിപ്പോർട്ടു ചെയ്‌തപ്പോൾ ഗ്രീക്കു പദപ്രയോഗമായ ഹെ ജെനെയാ ഹൗറ്റെയെ, അഥവാ “ഈ തലമുറ”യെ നിശ്വസ്‌ത സുവിശേഷ എഴുത്തുകാർ എങ്ങനെ ഉപയോഗിച്ചുവെന്നു നോക്കിയിട്ടാണ്‌. പൂർവാപരയോജിപ്പോടെ നിഷേധാത്മകമായ വിധത്തിലാണ്‌ ഈ പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്‌. അങ്ങനെ, യേശു യഹൂദ മതനേതാക്കന്മാരെ “പാമ്പുകളേ, സർപ്പസന്തതികളേ” എന്നു വിളിക്കുകയും “ഈ തലമുറ”മേൽ ഗിഹെന്നാ ന്യായവിധി നിർവഹണം നടക്കുമെന്നു തുടർന്നു പറയുകയും ചെയ്‌തു. (മത്തായി 23:33, 36) എന്നാൽ, കപടഭക്തരായ പുരോഹിതവർഗത്തിനുവേണ്ടി മാത്രമുള്ളതായിരുന്നോ ഈ ന്യായവിധി? അല്ലേയല്ല. അനേകം സന്ദർഭങ്ങളിൽ “ഈ തലമുറ” എന്ന പ്രയോഗത്തെ പൂർവാപരയോജിപ്പിൽ വളരെ വ്യാപകമായ അർഥത്തിൽ ബാധകമാക്കിക്കൊണ്ട്‌ അതേക്കുറിച്ചു യേശു സംസാരിക്കുന്നത്‌ അവന്റെ ശിഷ്യന്മാർ കേൾക്കുകയുണ്ടായി. അത്‌ എന്തായിരുന്നു?

  • ഒരു ‘ദുഷ്ടതലമുറ’യിൽനിന്നുള്ള രക്ഷ
    വീക്ഷാഗോപുരം—1995 | നവംബർ 1
    • 13. തന്റെ ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ, യേശു ‘ഈ ദുഷ്ടതലമുറ’യായി തിരിച്ചറിയിച്ച്‌ കുറ്റംവിധിച്ചത്‌ ആരെ?

      13 പിന്നെയും കുറച്ചുനാൾ കഴിഞ്ഞ്‌ പൊ.യു. 31-ൽ, യേശുവും ശിഷ്യന്മാരും ഗലീലയിലെ രണ്ടാമത്തെ പ്രസംഗപര്യടനത്തിന്‌ ഇറങ്ങിത്തിരിച്ചപ്പോൾ, “ശാസ്‌ത്രിമാരിലും പരീശന്മാരിലും ചിലർ” യേശുവിനോട്‌ ഒരു അടയാളം ആവശ്യപ്പെട്ടു. അവരോടും അവിടെ സന്നിഹിതരായിരുന്ന “പുരുഷാര”ത്തോടുമായി അവൻ പറഞ്ഞു: “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. . . . ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.” (മത്തായി 12:38-46) വ്യക്തമായും, യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും നിറവേറിയ അടയാളം ഒരിക്കലും മനസ്സിലാക്കാഞ്ഞ മതനേതാക്കന്മാരും “പുരുഷാര”വും ‘ഈ ദുഷ്ടതലമുറ’യിൽ ഉൾപ്പെട്ടിരുന്നു.d

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക