വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഹസ്രാബ്ദത്തിലേക്കുള്ള അതിജീവനത്തിന്‌
    വീക്ഷാഗോപുരം—1990 | മേയ്‌ 1
    • 5. വെളിപ്പാട്‌ 12:5-ൽ എന്തിന്റെ ജനനം മുൻകൂട്ടിപ്പറഞ്ഞിരുന്നു, ഇത്‌ എപ്പോൾ ആദ്യമായി വീക്ഷാഗോപുരത്തിൽ വിശദീകരിക്കപ്പെട്ടു?

      5 അങ്ങനെ വെളിപ്പാട്‌ 12:5-ലെ ഈ വാക്കുകൾക്ക്‌ മഹത്തായ നിവൃത്തിയുണ്ടായി: “അവൾ സകല ജനതകളെയും ഒരു ഇരുമ്പുകോൽകൊണ്ടു മേയ്‌പാനുള്ള ഒരു പുത്രനെ, ഒരു ആണിനെ, പ്രസവിച്ചു. അവളുടെ കുട്ടി ദൈവത്തിങ്കലേക്കും അവന്റെ സിംഹാസനത്തിലേക്കും എടുക്കപ്പെട്ടു.” ദൈവത്തിന്റെ സ്‌ത്രീയുടെ നവജാതശിശുവിനാൽ ചിത്രീകരിക്കപ്പെട്ട ക്രിസ്‌തുമൂലമുള്ള യഹോവയുടെ രാജ്യത്തിന്റെ ജനനം ആദ്യമായി 1925 മാർച്ച്‌ 1-ലെ വാച്ച്‌ടവറിൽ വിശദീകരിക്കപ്പെട്ടു. 1914-ൽ സ്വർഗ്ഗത്തിൽ നടന്ന ഈ മശിഹൈകരാജ്യത്തിന്റെ ജനനം 1919-ൽ ഭൂമിയിൽ നടന്ന സീയോന്റെ ‘മക്കളാ’കുന്ന “ജനത”യുടെ ജനനത്തിൽ നിന്ന്‌ വ്യത്യസ്‌തമാണ്‌.—യെശയ്യാവ്‌ 66:7, 8.

  • സഹസ്രാബ്ദത്തിലേക്കുള്ള അതിജീവനത്തിന്‌
    വീക്ഷാഗോപുരം—1990 | മേയ്‌ 1
    • 8. തന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള തന്റെ പ്രവചനം അവസാനിപ്പിച്ചപ്പോൾ യേശു ഏതു ഉപമ പറഞ്ഞു, അതു ഗ്രഹിക്കുന്നതു സംബന്ധിച്ച്‌ 1935 ജൂൺ 1 എന്ന തീയതി പ്രധാനമായിരുന്നതെങ്ങനെ?

      8 മത്തായിയുടെ സുവിശേഷമനുസരിച്ച്‌, യേശു ഒരു ദൃഷ്ടാന്തത്തോടെയാണ്‌ തന്റെ സാന്നിദ്ധ്യത്തിന്റെ അടയാളത്തെക്കുറിച്ചുള്ള തന്റെ പ്രവചനം അവസാനിപ്പിച്ചത്‌. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയെന്ന്‌ സാധാരണ വിളിക്കപ്പെടുന്ന അതിന്‌ 1914-ലെ ജാതികളുടെ കാലങ്ങളുടെ അവസാനത്തിൽ തുടങ്ങിയ ഈ വ്യവസ്ഥിതിയുടെ സമാപനകാലമായ ഇപ്പോഴാണ്‌ പ്രയുക്തതയുള്ളത്‌. (മത്തായി 25:31-46) ഈ ഉപമയിലെ ചെമ്മരിയാടുകൾ മഹാപുരുഷാരത്തിലെ അംഗങ്ങളാണെന്ന്‌ മനസ്സിലാക്കിയതിൽ 1935 ജൂൺ 1 ശനിയാഴ്‌ചയെന്ന തീയതി പ്രധാനമായിരുന്നു. ആ ദിവസം വാഷിംഗ്‌ടൺ ഡി.സി.യിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിൽ യഹോവയാം ദൈവത്തിന്‌ യേശുക്രിസ്‌തു മുഖേന തങ്ങൾ നടത്തിയ സമർപ്പണത്തിന്റെ ലക്ഷ്യമായി 840 വ്യക്തികൾ സ്‌നാപനമേററു. ഭൂരിപക്ഷവും ഈ നടപടി സ്വീകരിച്ചത്‌ ജെ. എഫ്‌. റതർഫോർഡ്‌ വെളിപ്പാട്‌ 7:9-17-നെ ആസ്‌പദമാക്കി നടത്തിയ ഒരു പ്രസംഗത്തോടുള്ള സത്വരപ്രതികരണമായിട്ടായിരുന്നു. നല്ല ഇടയന്റെ വേറെ ആടുകളുടെ മഹാപുരുഷാരത്തിന്റെ ഭാഗമായിത്തീരുകയെന്നതും വരാനിരിക്കുന്ന മഹോപദ്രവത്തെ അതിജീവിച്ച്‌ ഈ വ്യവസ്ഥിതിയുടെ അവസാനത്തിലൂടെ കടന്ന്‌ ഇടയരാജാവായ യേശുക്രിസ്‌തുവിന്റെ സഹസ്രാബ്ദവാഴ്‌ചക്കാലത്തു ജീവിക്കാനുള്ള അവസരം കിട്ടുകയെന്നതും അവരുടെ ആഗ്രഹമായിരുന്നു. ഒടുവിൽ അവർ ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ പ്രാപിക്കുന്നു.—മത്തായി 25:46; ലൂക്കോസ്‌ 23:43.

  • സഹസ്രാബ്ദത്തിലേക്കുള്ള അതിജീവനത്തിന്‌
    വീക്ഷാഗോപുരം—1990 | മേയ്‌ 1
    • 10. ചെമ്മരിയാടുകൾ “ലോകത്തിന്റെ സ്ഥാപിക്കൽ മുതൽ [അവർക്കായി] ഒരുക്കപ്പെട്ട രാജ്യം അവകാശപ്പെടുത്തു”ന്നുവെന്നതിന്റെ അർത്ഥമെന്ത്‌?

      10 “[തങ്ങൾക്കുവേണ്ടി] ഒരുക്കപ്പെട്ട രാജ്യം” അവകാശപ്പെടുത്തുകയെന്നതിന്‌ ഈ ചെമ്മരിയാടുകൾ യേശുക്രിസ്‌തുവിനോടും അവന്റെ സഹോദരൻമാരോടും കൂടെ ഒരു ആയിരം വർഷം സ്വർഗ്ഗത്തിൽ വാഴുമെന്ന്‌ അർത്ഥമില്ല. പകരം, സഹസ്രാബ്ദഭരണത്തിന്റെ തുടക്കംമുതൽതന്നെ ചെമ്മരിയാടുകൾ രാജ്യത്തിന്റെ ഭൗമികമണ്ഡലത്തെ അവകാശപ്പെടുത്തും. അവർ ആദാമിന്റെയും ഹവ്വായുടെയും സന്തതികളായതുകൊണ്ട്‌ ക്രിസ്‌തുമൂലമുള്ള ദൈവരാജ്യം ഏറെറടുക്കുന്ന ഈ ഭൗമികമണ്ഡലം വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗ്ഗമായ “ലോകത്തിന്റെ സ്ഥാപിക്കൽ മുതൽ” അവർക്കുവേണ്ടി ഒരുക്കപ്പെട്ടതാണ്‌. കൂടാതെ, ചെമ്മരിയാടുകൾ തങ്ങളുടെ “നിത്യപിതാവ്‌” ആയിത്തീരുന്ന രാജാവിന്റെ ഭൗമികമക്കളായിത്തീരുന്നതുകൊണ്ട്‌ അവർ ദൈവരാജ്യത്തിൻകീഴിൽ ഒരു ഭൗമികമണ്ഡലം അഥവാ ഭൂസ്വത്ത്‌ അവകാശപ്പെടുത്തുന്നു.—യെശയ്യാവ്‌ 9:6, 7.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക