-
ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഭാവി എന്ത്?വീക്ഷാഗോപുരം—1995 | ഒക്ടോബർ 15
-
-
4. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയുടെ തുടക്കത്തിൽ യേശുവിനെക്കുറിച്ച് എന്തു സൂചനയാണു കൊടുത്തിരിക്കുന്നത്, വേറെയാരെക്കുറിച്ചും സൂചിപ്പിച്ചിരിക്കുന്നു?
4 “മനുഷ്യപുത്രൻ . . . വരുമ്പോൾ” എന്നു പറഞ്ഞുകൊണ്ട് യേശു ഉപമ തുടങ്ങുന്നു. “മനുഷ്യപുത്രൻ” ആരാണെന്നു നിങ്ങൾക്കറിയാമായിരിക്കും. സുവിശേഷ എഴുത്തുകാർ മിക്കപ്പോഴും ആ പദപ്രയോഗം യേശുവിനു ബാധകമാക്കി. യേശുതന്നെയും അപ്രകാരം ചെയ്തിട്ടുണ്ട്. നിസ്സംശയമായും, “ആധിപത്യവും മഹത്വവും രാജത്വവും” കൈപ്പറ്റാൻ വയോധികനെ സമീപിക്കുന്ന “മനുഷ്യപുത്രനോടു സദൃശനായ ഒരുത്ത”നെപ്പറ്റി ദാനിയേലിനു ലഭിച്ച ദർശനം അവന്റെ മനസ്സിലുണ്ടായിരുന്നു. (ദാനീയേൽ 7:13, 14; മത്തായി 26:63, 64; മർക്കൊസ് 14:61, 62) ഈ ഉപമയിലെ മുഖ്യ വ്യക്തി യേശുവാണെന്നുവരികിലും അവൻ തനിച്ചല്ല. മത്തായി 24:30, 31-ൽ ഉദ്ധരിച്ചിരിക്കുന്നതുപോലെ, മനുഷ്യപുത്രൻ ‘മഹാശക്തിയോടും തേജസ്സോടും കൂടെ’ വരുമ്പോൾ തന്റെ ദൂതന്മാർ ജീവത്പ്രധാനമായ ഒരു പങ്കു വഹിക്കുമെന്നു നേരത്തെ ഈ വിവരണത്തിൽ അവൻ പറഞ്ഞിരുന്നു. സമാനമായി, യേശു ന്യായംവിധിക്കുന്നതിനുവേണ്ടി ‘തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കു’മ്പോൾ അവനോടൊപ്പം ദൂതന്മാരുണ്ടായിരിക്കുമെന്നു ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമ കാണിക്കുന്നു. (മത്തായി 16:27 താരതമ്യം ചെയ്യുക.) എന്നാൽ ന്യായാധിപതിയും അവന്റെ ദൂതന്മാരും സ്വർഗത്തിലാണ്. അതുകൊണ്ട് ഈ ഉപമയിൽ മനുഷ്യരെപ്പറ്റി ചർച്ചചെയ്യുന്നുണ്ടോ?
-
-
ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഭാവി എന്ത്?വീക്ഷാഗോപുരം—1995 | ഒക്ടോബർ 15
-
-
വലിയ തേജസ്സോടെ വരുന്നു തേജസ്സോടെ വന്നെത്തുന്നു
-