വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലോകമെങ്ങും സന്തോഷവാർത്ത അറിയിക്കുന്നത്‌ എങ്ങനെയാണ്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
    • പാഠം 21. നഗരത്തിലെ ഒരു തെരുവിൽ സാഹിത്യ കൈവണ്ടിയുടെ അടുത്ത്‌ നിൽക്കുന്ന രണ്ട്‌ യഹോവയുടെ സാക്ഷികളോടു സംസാരിക്കുന്ന ഒരാൾ.

      പാഠം 21

      ലോകമെങ്ങും സന്തോഷവാർത്ത അറിയിക്കുന്നത്‌ എങ്ങനെയാണ്‌?

      യഹോവ ദൈവരാജ്യത്തിലൂടെ നമ്മുടെ എല്ലാ പ്രശ്‌നങ്ങളും പെട്ടെന്നുതന്നെ പരിഹരിക്കും! എത്ര നല്ല സന്തോഷവാർത്ത, അല്ലേ? ഈ സന്തോഷവാർത്ത എല്ലാവരും അറിയേണ്ടതല്ലേ? തന്റെ അനുഗാമികൾ ഈ സന്തോഷവാർത്ത എല്ലാവരെയും അറിയിക്കണമെന്ന്‌ യേശു കല്‌പിച്ചു. (മത്തായി 28:19, 20) യേശുവിന്റെ ഈ കല്‌പന യഹോവയുടെ സാക്ഷികൾ എങ്ങനെയാണ്‌ അനുസരിക്കുന്നത്‌?

      1. മത്തായി 24:14-ലെ യേശുവിന്റെ വാക്കുകൾ ഇന്നു നിറവേറുന്നത്‌ എങ്ങനെ?

      ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും’ എന്ന്‌ യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:14) യഹോവയുടെ സാക്ഷികൾ വളരെ സന്തോഷത്തോടെയാണ്‌ യേശുവിന്റെ ഈ കല്‌പന അനുസരിക്കുന്നത്‌. ലോകമെങ്ങുമായി 1,000-ത്തിലധികം ഭാഷകളിൽ ഞങ്ങൾ ഈ സന്തോഷവാർത്ത അറിയിക്കുന്നു. എത്ര വലിയ ഒരു വേല! എത്രയധികം ആളുകളുടെ സമയവും തയ്യാറെടുപ്പും കഠിനാധ്വാനവും ഇതിന്റെ പിന്നിൽ വേണം! എന്നാൽ യഹോവയുടെ സഹായമില്ലാതെ ഈ പ്രവർത്തനം ഇത്ര നന്നായി ചെയ്യാനാകില്ല.

      2. സന്തോഷവാർത്ത അറിയിക്കാൻ ഞങ്ങൾ എന്തെല്ലാം ചെയ്യുന്നു?

      ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെപ്പോലെ ഞങ്ങളും “വീടുതോറും” പോയി ആളുകളോടു സംസാരിക്കുന്നു. (പ്രവൃത്തികൾ 5:42) ഇങ്ങനെ ചിട്ടയോടെ ക്രമീകൃതമായി പ്രവർത്തിക്കുന്നതുകൊണ്ട്‌ ഞങ്ങൾക്ക്‌ ഓരോ വർഷവും ലക്ഷക്കണക്കിന്‌ ആളുകളോടു സന്തോഷവാർത്ത അറിയിക്കാൻ കഴിയുന്നു. എന്നാൽ ആളുകൾ എപ്പോഴും വീട്ടിലില്ലാത്തതുകൊണ്ട്‌ അവരെ കാണാനിടയുള്ള പൊതുസ്ഥലങ്ങളിലും മറ്റിടങ്ങളിലും വെച്ച്‌ ഞങ്ങൾ അവരോടു സംസാരിക്കാറുണ്ട്‌. യഹോവയെക്കുറിച്ചും യഹോവ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും മറ്റുള്ളവരോടു പറയാൻ കിട്ടുന്ന എല്ലാ അവസരങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു.

      3. സന്തോഷവാർത്ത പ്രസംഗിക്കാനുള്ള ഉത്തരവാദിത്വം ആർക്കാണ്‌?

      സന്തോഷവാർത്ത പ്രസംഗിക്കുന്നത്‌ യഥാർഥ ക്രിസ്‌ത്യാനികളുടെയെല്ലാം ഉത്തരവാദിത്വമാണ്‌. അതു ഞങ്ങൾ ഗൗരവമായി എടുക്കുന്നു. ആളുകളുടെ ജീവൻ അപകടത്തിലാണെന്ന്‌ അറിയാവുന്നതുകൊണ്ട്‌ കഴിവിന്റെ പരമാവധി മറ്റുള്ളവരോടു സന്തോഷവാർത്ത അറിയിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. (1 തിമൊഥെയൊസ്‌ 4:16 വായിക്കുക.) ഈ പ്രവർത്തനത്തിനു ഞങ്ങൾ ശമ്പളം വാങ്ങുന്നില്ല. കാരണം, “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക” എന്നാണല്ലോ ബൈബിൾ പറയുന്നത്‌. (മത്തായി 10:7, 8) ഞങ്ങളുടെ സന്ദേശം എല്ലാവരും സ്വീകരിക്കാറില്ല. എങ്കിലും ഞങ്ങൾ ഈ പ്രവർത്തനത്തിൽ തുടരുന്നു. കാരണം, ഇതു ഞങ്ങളുടെ ആരാധനയുടെ ഭാഗമാണ്‌, ഇതിലൂടെ ഞങ്ങൾ യഹോവയെ സന്തോഷിപ്പിക്കുന്നു.

      ആഴത്തിൽ പഠിക്കാൻ

      ലോകമെങ്ങും സന്തോഷവാർത്ത പ്രസംഗിക്കുന്നതിനുവേണ്ടി യഹോവയുടെ സാക്ഷികൾ ചെയ്യുന്ന ശ്രമങ്ങൾ എന്തൊക്കെയാണ്‌? ഇക്കാര്യത്തിൽ യഹോവ എങ്ങനെയാണു സഹായിക്കുന്നത്‌? നമുക്കു നോക്കാം.

      A. കോസ്റ്ററീക്കയിലെ പുല്ലുനിറഞ്ഞ ഒരു കുന്നിൻചെരിവിൽവെച്ച്‌ രണ്ട്‌ യഹോവയുടെ സാക്ഷികൾ ഒരാളോടു പ്രസംഗിക്കുന്നു. B. യു.എസ്‌.-ലെ ഒരു തുറമുഖത്തുവെച്ച്‌ നാല്‌ യഹോവയുടെ സാക്ഷികൾ രണ്ടു കൂട്ടങ്ങളായി മീൻപിടുത്തക്കാരോടു സംസാരിക്കുന്നു. C. രണ്ട്‌ യഹോവയുടെ സാക്ഷികൾ ബെനിനിലെ ഒരു ഗ്രാമത്തിൽ സാക്ഷീകരിക്കുന്നു. D. തായ്‌ലൻഡിൽ ചെറുവള്ളത്തിൽ ഇരിക്കുന്ന ഒരു സ്‌ത്രീയോടു സാക്ഷീകരിക്കുന്ന യഹോവയുടെ സാക്ഷികളിൽ ഒരാൾ. E. രണ്ട്‌ യഹോവയുടെ സാക്ഷികൾ യാപ്‌ എന്ന സ്ഥലത്തെ കൽത്തൂണുകൾക്ക്‌ അരികെവെച്ച്‌ ഒരു സ്‌ത്രീയോടു സംസാരിക്കുന്നു. F. രണ്ട്‌ യഹോവയുടെ സാക്ഷികൾ സ്വീഡനിലെ ഒരു കനാലിന്റെ അരികിൽ മഞ്ഞുവീണ വഴിയരികെവെച്ച്‌ ഒരു സ്‌ത്രീയോടു സംസാരിക്കുന്നു.

      ലോകമെങ്ങും പ്രസംഗിക്കുന്നു: (A) കോസ്റ്ററീക്ക, (B) യു.എസ്‌., (C) ബെനിൻ, (D) തായ്‌ലൻഡ്‌, (E) യാപ്‌, (F) സ്വീഡൻ

      4. എല്ലാവരുടെയും അടുക്കൽ എത്താൻ കഠിനശ്രമം ചെയ്യുന്നു

      യഹോവയുടെ സാക്ഷികൾ എല്ലായിടത്തുമുള്ള ആളുകളെ സന്തോഷവാർത്ത അറിയിക്കാൻ പ്രത്യേകശ്രമം ചെയ്യുന്നു. വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:

      വീഡിയോ: പ്രസംഗവേല “ഭൂമിയുടെ അറ്റംവരെയും” (7:33)

      • സന്തോഷവാർത്ത പ്രസംഗിക്കുന്നതിനുവേണ്ടി യഹോവയുടെ സാക്ഷികൾ ചെയ്യുന്ന ശ്രമങ്ങളിൽ നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ എന്താണ്‌?

      മത്തായി 22:39; റോമർ 10:13-15 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട്‌ ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:

      • നമ്മൾ സന്തോഷവാർത്ത അറിയിക്കുന്നത്‌ അയൽക്കാരോടുള്ള സ്‌നേഹത്തിന്റെ തെളിവാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

      • സന്തോഷവാർത്ത പ്രസംഗിക്കുന്നവരെ കാണുമ്പോൾ യഹോവയ്‌ക്ക്‌ എന്താണു തോന്നുന്നത്‌?—15-ാം വാക്യം കാണുക.

      5. ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകരാണ്‌

      യഹോവയാണ്‌ നമ്മുടെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നതെന്നു കാണിക്കുന്ന ധാരാളം അനുഭവങ്ങളുണ്ട്‌. അതിൽ ഒരെണ്ണം നോക്കാം. ന്യൂസിലൻഡിലുള്ള പോൾ എന്ന സഹോദരൻ ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ വീടുതോറും പ്രസംഗിക്കുകയായിരുന്നു. അപ്പോൾ ഒരു സ്‌ത്രീയെ കണ്ടുമുട്ടി. ‘ആരെങ്കിലും വന്ന്‌ തന്നോടു ദൈവത്തെക്കുറിച്ച്‌ സംസാരിച്ചിരുന്നെങ്കിൽ’ എന്ന്‌ ആ സ്‌ത്രീ അന്നു രാവിലെ പ്രാർഥിച്ചതേ ഉണ്ടായിരുന്നുള്ളൂ. യഹോവയുടെ പേര്‌ വിളിച്ചായിരുന്നു പ്രാർഥിച്ചത്‌. പോൾ പറയുന്നു: “അവർ പ്രാർഥിച്ച്‌ മൂന്നു മണിക്കൂർ ആയപ്പോഴേക്കും ഞാൻ അവിടെ എത്തി.”

      1 കൊരിന്ത്യർ 3:9 വായിക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • ന്യൂസിലൻഡിലെ അനുഭവവും അതുപോലുള്ള മറ്റ്‌ അനുഭവങ്ങളും യഹോവ പ്രസംഗപ്രവർത്തനത്തെ നയിക്കുന്നു എന്ന്‌ എങ്ങനെയാണ്‌ തെളിയിക്കുന്നത്‌?

      പ്രവൃത്തികൾ 1:8 വായിക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • പ്രസംഗപ്രവർത്തനം നന്നായി ചെയ്യാൻ യഹോവയുടെ സഹായം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

      നിങ്ങൾക്ക്‌ അറിയാമോ?

      ഓരോ ആഴ്‌ചയിലെയും ഇടദിവസത്തെ മീറ്റിങ്ങിൽ സന്തോഷവാർത്ത പ്രസംഗിക്കുന്നതിനുള്ള പരിശീലനം നമുക്കു കിട്ടുന്നുണ്ട്‌. നിങ്ങൾ ഇടദിവസത്തെ മീറ്റിങ്ങിൽ പങ്കെടുത്തിട്ടുണ്ടോ? അവിടെനിന്ന്‌ കിട്ടുന്ന പരിശീലനത്തെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

      ഒരു സഭാ മീറ്റിങ്ങിൽ രണ്ട്‌ യഹോവയുടെ സാക്ഷികൾ സന്തോഷവാർത്ത പറയുന്ന വിധം അവതരിപ്പിക്കുന്നു.

      6. സന്തോഷവാർത്ത പ്രസംഗിക്കാനുള്ള ദൈവകല്‌പന ഞങ്ങൾ അനുസരിക്കുന്നു

      ഒന്നാം നൂറ്റാണ്ടിൽ, യേശുവിന്റെ ശിഷ്യന്മാർ സന്തോഷവാർത്ത അറിയിക്കുന്നതു തടയാൻ എതിരാളികൾ ശ്രമിച്ചു. എന്നാൽ ആ ക്രിസ്‌ത്യാനികൾ സന്തോഷവാർത്ത പ്രസംഗിക്കാനുള്ള തങ്ങളുടെ അവകാശം “നിയമപരമായി സ്ഥാപിച്ചെടുക്കാൻ” ശ്രമിച്ചു. (ഫിലിപ്പിയർ 1:7) ഇന്ന്‌ യഹോവയുടെ സാക്ഷികളും അങ്ങനെയാണ്‌ ചെയ്യുന്നത്‌.a

      വീഡിയോ കാണുക.

      വീഡിയോ: സന്തോഷവാർത്തയ്‌ക്കുവേണ്ടി നിയമപരമായി വാദിക്കുന്നു (2:28)

      പ്രവൃത്തികൾ 5:27-42 വായിക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • നമ്മൾ സന്തോഷവാർത്ത പ്രസംഗിക്കുന്നതു നിറുത്തുകയില്ലാത്തത്‌ എന്തുകൊണ്ട്‌?—29, 38, 39 വാക്യങ്ങൾ കാണുക.

      ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ: “നിങ്ങൾ എന്തിനാ എല്ലാ വീട്ടിലും കേറിയിറങ്ങുന്നത്‌?”

      • നിങ്ങൾ എന്ത്‌ ഉത്തരം പറയും?

      ചുരുക്കത്തിൽ

      എല്ലാ ജനതകളെയും സന്തോഷവാർത്ത അറിയിക്കാൻ യേശു തന്റെ അനുഗാമികളോടു പറഞ്ഞു. ഈ പ്രവർത്തനം നന്നായി ചെയ്യാൻ യഹോവ തന്റെ ജനത്തെ സഹായിക്കുന്നു.

      ഓർക്കുന്നുണ്ടോ?

      • ലോകമെങ്ങും സന്തോഷവാർത്ത അറിയിക്കുന്നത്‌ എങ്ങനെയാണ്‌?

      • നമ്മൾ സന്തോഷവാർത്ത അറിയിക്കുന്നതു മറ്റുള്ളവരോടുള്ള സ്‌നേഹത്തിന്റെ തെളിവാണ്‌ എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

      • സന്തോഷവാർത്ത പ്രസംഗിക്കുന്നതു സന്തോഷം തരുന്ന ഒരു കാര്യമായിട്ട്‌ നിങ്ങൾക്കു തോന്നുന്നുണ്ടോ? എന്തുകൊണ്ട്‌?

      നിങ്ങൾക്കു ചെയ്യാൻ

      കൂടുതൽ മനസ്സിലാക്കാൻ

      യഹോവയുടെ സാക്ഷികൾ വൻ നഗരങ്ങളിൽ എങ്ങനെയാണ്‌ സന്തോഷവാർത്ത പ്രസംഗിക്കുന്നത്‌ എന്നു കാണുക.

      മെട്രോ നഗരങ്ങളിലെ പ്രത്യേക സാക്ഷീകരണവേല—പാരീസ്‌ (5:11)

      അഭയാർഥികളോടു സന്തോഷവാർത്ത അറിയിക്കാൻ യഹോവയുടെ സാക്ഷികൾ എന്തു ശ്രമമാണ്‌ ചെയ്‌തത്‌?

      അഭയാർഥികളുടെ ആത്മീയദാഹം ശമിപ്പിക്കുന്നു (5:59)

      അനേകവർഷങ്ങളായി സന്തോഷവാർത്ത പ്രസംഗിക്കുന്ന ഒരാളുടെ അനുഭവം നോക്കാം.

      ഈ ജീവിതഗതി തിരഞ്ഞെടുത്തതിൽ ഞാൻ സന്തോഷിക്കുന്നു (6:29)

      സന്തോഷവാർത്ത പ്രസംഗിക്കുന്നതിന്‌ അനുകൂലമായി വന്ന ചില സുപ്രധാന കോടതിവിധികളെക്കുറിച്ച്‌ മനസ്സിലാക്കാം.

      “ദൈവരാജ്യത്തിന്റെ പ്രചാരകർ കോടതിയെ സമീപിക്കുന്നു” (ദൈവരാജ്യം ഭരിക്കുന്നു!, അധ്യായം 13)

      a സന്തോഷവാർത്ത പ്രസംഗിക്കാനുള്ള അധികാരം നൽകിയിരിക്കുന്നതു ദൈവമാണ്‌. അതുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ പ്രസംഗിക്കാൻ ഭരണാധികാരികളുടെ അനുവാദം തേടുന്നില്ല.

  • സ്‌നാനം—ഒരു നല്ല ഭാവിക്കുവേണ്ടിയുള്ള തുടക്കം
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
    • പാഠം 23. ഒരു സ്‌ത്രീ വെള്ളത്തിൽ പൂർണമായി മുങ്ങി യഹോവയുടെ സാക്ഷിയായി സ്‌നാനമേൽക്കുന്നു.

      പാഠം 23

      സ്‌നാനം—ഒരു നല്ല ഭാവിക്കുവേണ്ടിയുള്ള തുടക്കം

      തന്റെ അനുഗാമികൾ സ്‌നാനമേൽക്കണമെന്ന്‌ യേശു പഠിപ്പിച്ചു. (മത്തായി 28:19, 20 വായിക്കുക.) എന്നാൽ എന്താണ്‌ സ്‌നാനം? സ്‌നാനമേൽക്കാൻ ഒരാൾ എന്തൊക്കയാണു ചെയ്യേണ്ടത്‌?

      1. എന്താണ്‌ സ്‌നാനം?

      ബൈബിളിൽ ‘സ്‌നാനപ്പെടുത്തുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന്‌ ഗ്രീക്കു ഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത്‌ ‘വെള്ളത്തിൽ മുക്കുക’ എന്ന്‌ അർഥം വരുന്ന പദമാണ്‌. യേശു സ്‌നാനമേറ്റത്‌ യോർദാൻ നദിയിൽ മുങ്ങിയാണ്‌. അതിനു ശേഷം യേശു “വെള്ളത്തിൽനിന്ന്‌ കയറി” എന്ന്‌ നമ്മൾ ബൈബിളിൽ വായിക്കുന്നു. (മർക്കോസ്‌ 1:9, 10) ഇതുപോലെ യഥാർഥ ക്രിസ്‌ത്യാനികളും വെള്ളത്തിൽ പൂർണമായി മുങ്ങിയാണ്‌ സ്‌നാനമേൽക്കുന്നത്‌.

      2. സ്‌നാനം എന്തിന്റെ തെളിവാണ്‌?

      ഒരാൾ സ്‌നാനമേൽക്കുമ്പോൾ ആ വ്യക്തി ദൈവമായ യഹോവയ്‌ക്ക്‌ തന്നെത്തന്നെ സമർപ്പിച്ചു എന്നു കാണിക്കുകയാണ്‌. ദൈവത്തിനു സമർപ്പിക്കുക എന്നാൽ എന്താണ്‌? ഒരു വ്യക്തി സ്‌നാനമേൽക്കുന്നതിനു മുമ്പ്‌ ദൈവത്തോട്‌ വ്യക്തിപരമായ ഒരു പ്രാർഥനയിൽ, താൻ ഇനി എന്നും യഹോവയെ സേവിച്ചുകൊള്ളാമെന്ന്‌ വാക്കുകൊടുക്കുന്നതാണ്‌ സമർപ്പണം. അതിന്റെ അർഥം ആ വ്യക്തി ഇനി യഹോവയെ മാത്രമേ ആരാധിക്കൂ എന്നാണ്‌. കൂടാതെ, ജീവിതത്തിൽ യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനായിരിക്കും അദ്ദേഹം ഏറ്റവും പ്രാധാന്യം കൊടുക്കുക. മാത്രമല്ല, യേശുവിന്റെ ഉപദേശങ്ങൾ അനുസരിച്ചുകൊണ്ടും മാതൃക പകർത്തിക്കൊണ്ടും ആ വ്യക്തി “സ്വയം ത്യജിച്ച്‌” യേശുവിനെ ‘അനുഗമിക്കാൻ’ തീരുമാനിക്കുകയാണ്‌. (മത്തായി 16:24) സമർപ്പിച്ച്‌ സ്‌നാനമേൽക്കുന്ന ഒരു വ്യക്തിക്കു ദൈവമായ യഹോവയോടും സഹാരാധകരോടും ഒരു അടുത്ത സുഹൃദ്‌ബന്ധത്തിലേക്കു വരാൻ കഴിയും.

      3. സ്‌നാനമേൽക്കുന്നതിനു മുമ്പ്‌ ഒരു വ്യക്തി എന്തൊക്കെ ചെയ്യണം?

      യഹോവയെക്കുറിച്ച്‌ നന്നായി പഠിച്ചുകൊണ്ടും യഹോവയിലുള്ള വിശ്വാസം ശക്തമാക്കിക്കൊണ്ടും നിങ്ങൾക്കു സ്‌നാനത്തിനായി തയ്യാറെടുക്കാൻ കഴിയും. (എബ്രായർ 11:6 വായിക്കുക.) അറിവും വിശ്വാസവും കൂടുമ്പോൾ യഹോവയോടുള്ള സ്‌നേഹവും കൂടും. പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയാനും യഹോവ ആഗ്രഹിക്കുന്ന വിധത്തിൽ ജീവിക്കാനും യഹോവയോടുള്ള സ്‌നേഹം നിങ്ങളെ പ്രേരിപ്പിക്കും. (2 തിമൊഥെയൊസ്‌ 4:2; 1 യോഹന്നാൻ 5:3) ദൈവത്തിന്‌ ‘ഇഷ്ടപ്പെട്ട വിധത്തിൽ നടക്കുകയും ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കാൻ’ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുന്ന ഒരാൾ, തന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ച്‌ സ്‌നാനമേൽക്കാൻ തീരുമാനിച്ചേക്കാം.—കൊലോസ്യർ 1:9, 10.a

      ആഴത്തിൽ പഠിക്കാൻ

      യേശുവിന്റെ സ്‌നാനത്തിൽനിന്ന്‌ എന്തൊക്കെ കാര്യങ്ങൾ പഠിക്കാമെന്നും സ്‌നാനമെന്ന പ്രധാനപ്പെട്ട ലക്ഷ്യത്തിൽ എത്താൻ എങ്ങനെ ഒരുങ്ങാമെന്നും നോക്കാം.

      4. യേശുവിന്റെ സ്‌നാനത്തിൽനിന്ന്‌ പഠിക്കാം

      യേശുവിന്റെ സ്‌നാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ മത്തായി 3:13-17 വായിക്കുക. എന്നിട്ട്‌ ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:

      • സ്‌നാനമേറ്റ സമയത്ത്‌ യേശു ഒരു ശിശുവായിരുന്നോ?

      • എങ്ങനെയാണ്‌ യേശുവിനെ സ്‌നാനപ്പെടുത്തിയത്‌? വെള്ളം തളിച്ചാണോ?

      ദൈവം തന്നെ ഏൽപ്പിച്ച പ്രത്യേക ഉത്തരവാദിത്വം സ്‌നാനമേറ്റതിനു ശേഷമാണ്‌ യേശു ചെയ്യാൻ തുടങ്ങിയത്‌. ലൂക്കോസ്‌ 3:21-23; യോഹന്നാൻ 6:38 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • സ്‌നാനമേറ്റതിനു ശേഷം യേശു ഏതു കാര്യത്തിനാണ്‌ തന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്തത്‌?

      5. നിങ്ങൾക്കും സ്‌നാനമെന്ന ലക്ഷ്യത്തിൽ എത്താം

      ദൈവത്തിനു ജീവിതം സമർപ്പിക്കുക, സ്‌നാനപ്പെടുക എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക്‌ ആദ്യം ഒരു ഉത്‌കണ്‌ഠ തോന്നിയേക്കാം. എന്നാൽ യഹോവയെക്കുറിച്ച്‌ പഠിക്കുന്നതിൽ തുടരുക. അപ്പോൾ സ്‌നാനമേൽക്കാനുള്ള ആത്മവിശ്വാസം നിങ്ങൾക്കു കിട്ടും. അങ്ങനെ ചെയ്‌ത ചിലരെ പരിചയപ്പെടുന്നതിനായി വീഡിയോ കാണുക.

      വീഡിയോ: യഹോവയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താം (1:11)

      യോഹന്നാൻ 17:3; യാക്കോബ്‌ 1:5 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • സ്‌നാനത്തിനു തയ്യാറെടുക്കാൻ ഒരാളെ സഹായിക്കുന്നത്‌ എന്താണ്‌?

      A. ദൈവത്തെ പൂർണമായി സേവിച്ചുകൊള്ളാമെന്ന്‌ ഒരു സ്‌ത്രീ തന്റെ പ്രാർഥനയിൽ ദൈവത്തിന്‌ വാക്കുകൊടുക്കുന്നു. B. ആ സ്‌ത്രീ വെള്ളത്തിൽ പൂർണമായി മുങ്ങി യഹോവയുടെ സാക്ഷിയായി സ്‌നാനമേൽക്കുന്നു.
      1. യഹോവയെ എന്നും സേവിച്ചുകൊള്ളാമെന്ന്‌ പ്രാർഥനയിൽ വാക്കുകൊടുക്കുന്നതാണ്‌ സമർപ്പണം

      2. നമ്മളെത്തന്നെ ദൈവത്തിനു സമർപ്പിച്ചു എന്ന്‌ സ്‌നാനസമയത്ത്‌ നമ്മൾ ചുറ്റുമുള്ളവർക്കു കാണിച്ചുകൊടുക്കുകയാണ്‌

      6. സ്‌നാനപ്പെടുമ്പോൾ നമ്മൾ യഹോവയുടെ കുടുംബത്തിന്റെ ഭാഗമാകുന്നു

      സ്‌നാനമേറ്റു കഴിയുമ്പോൾ നമ്മൾ ലോകമെങ്ങുമുള്ള ഒരു കുടുംബത്തിന്റെ ഭാഗമായിത്തീരുകയാണ്‌. നമ്മൾ പല ദേശങ്ങളിലും പശ്ചാത്തലങ്ങളിലും നിന്നുള്ളവരാണ്‌. എങ്കിലും നമുക്കെല്ലാം ഒരേ വിശ്വാസങ്ങളാണ്‌ ഉള്ളത്‌. ശരിയും തെറ്റും സംബന്ധിച്ച്‌ നമുക്കുള്ള നിലവാരങ്ങളും ഒന്നാണ്‌. സങ്കീർത്തനം 25:14; 1 പത്രോസ്‌ 2:17 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • ഒരാൾ സ്‌നാനമേറ്റു കഴിയുമ്പോൾ യഹോവയുമായും സഹാരാധകരുമായും ഉള്ള ബന്ധത്തിൽ എന്തു മാറ്റമാണ്‌ ഉണ്ടാകുന്നത്‌?

      കൊളാഷ്‌: സ്‌നാനമേറ്റ ഒരു സഹോദരി സഭയിലെ മറ്റു സഹോദരങ്ങളുമായി തനിക്കുള്ള നല്ല ബന്ധത്തെക്കുറിച്ച്‌ സന്തോഷത്തോടെ ചിന്തിക്കുന്നു. 1. താൻ നേരിടുന്ന ഒരു പ്രശ്‌നത്തെക്കുറിച്ച്‌ ഒരു സഹോദരിയോടു പറയുന്നു. 2. ഈ സഹോദരി പ്രായമായ ഒരു സഹോദരിയെ നടക്കാൻ സഹായിക്കുന്നു. 3. പല പ്രായത്തിലുള്ള സുഹൃത്തുക്കളോടൊപ്പം ഒരുമിച്ച്‌ ഭക്ഷണം കഴിക്കുന്നു. 4. മറ്റൊരു സഹോദരിയോടൊപ്പം ഒരാളെ സന്തോഷവാർത്ത അറിയിക്കുന്നു. 5. ഒരു കൺവെൻഷനിൽ വ്യത്യസ്‌ത ദേശങ്ങളിൽനിന്നുള്ള രണ്ടു സഹോദരിമാരോടൊപ്പം സെൽഫി എടുക്കുന്നു.

      ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഞാൻ സ്‌നാനപ്പെടാറൊന്നുമായിട്ടില്ല. കുറച്ചുകൂടെ കഴിയട്ടെ.”

      • നിങ്ങൾക്കും അങ്ങനെയാണോ തോന്നുന്നത്‌? അങ്ങനെയാണെങ്കിൽ സ്‌നാനമേൽക്കുക എന്ന ലക്ഷ്യംവെച്ച്‌ പ്രവർത്തിക്കാൻ കഴിയുമോ?

      ചുരുക്കത്തിൽ

      തന്റെ അനുഗാമികൾ സ്‌നാനമേൽക്കണമെന്ന്‌ യേശു പഠിപ്പിച്ചു. അതിന്‌ ഒരു വ്യക്തി യഹോവയിലുള്ള വിശ്വാസം ശക്തമാക്കണം, യഹോവയുടെ നിലവാരങ്ങൾ അനുസരിച്ച്‌ ജീവിക്കണം, തന്നെത്തന്നെ യഹോവയ്‌ക്ക്‌ സമർപ്പിക്കണം.

      ഓർക്കുന്നുണ്ടോ?

      • എന്താണ്‌ സ്‌നാനം? അതു വളരെ പ്രധാനപ്പെട്ടത്‌ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

      • സമർപ്പണവും സ്‌നാനവും തമ്മിലുള്ള ബന്ധം എന്താണ്‌?

      • സമർപ്പിച്ച്‌ സ്‌നാനമേൽക്കാൻ എങ്ങനെ ഒരുങ്ങാം?

      നിങ്ങൾക്കു ചെയ്യാൻ

      കൂടുതൽ മനസ്സിലാക്കാൻ

      സ്‌നാനം എന്താണെന്നു കൂടുതലായി മനസ്സിലാക്കാം.

      “എന്താണ്‌ സ്‌നാനം?” (വെബ്‌സൈറ്റിലെ ലേഖനം)

      ഒരാൾക്ക്‌ സ്‌നാനമെന്ന പടിയിലേക്ക്‌ എങ്ങനെ പുരോഗമിക്കാം?

      “യഹോവയോടുള്ള സ്‌നേഹം സ്‌നാനപ്പെടാൻ നിങ്ങളെ പ്രചോദിപ്പിക്കും” (വീക്ഷാഗോപുരം 2020 മാർച്ച്‌)

      വികാരത്തിന്റെ പുറത്ത്‌ എടുക്കേണ്ട ഒരു തീരുമാനമല്ല സ്‌നാനം എന്ന കാര്യം വ്യക്തമാക്കുന്ന ഒരു അനുഭവം വായിക്കുക.

      “ഞാൻ സത്യം സ്വയം കണ്ടെത്താൻ അവർ ആഗ്രഹിച്ചു” (വെബ്‌സൈറ്റിലെ ലേഖനം)

      നിങ്ങൾക്കു വെക്കാൻ കഴിയുന്ന ഒരു ലക്ഷ്യമാണ്‌ സ്‌നാനം. അതിനുവേണ്ടി എങ്ങനെ ഒരുങ്ങാം?

      “ഞാൻ സ്‌നാനമേൽക്കണോ?” (വെബ്‌സൈറ്റിലെ ലേഖനം)

      a മുമ്പ്‌ മറ്റൊരു മതത്തിൽ സ്‌നാനമേറ്റ ഒരു വ്യക്തിയാണെങ്കിൽപ്പോലും വീണ്ടും സ്‌നാനമേൽക്കണം. കാരണം ആ മതം ബൈബിളിലുള്ള സത്യങ്ങളെക്കുറിച്ച്‌ പഠിപ്പിച്ചിട്ടില്ല.—പ്രവൃത്തികൾ 19:1-5 വാക്യങ്ങളും ഈ പുസ്‌തകത്തിന്റെ 13-ാം പാഠവും കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക