വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നീതി അലിഖിത പാരമ്പര്യങ്ങളാലല്ല
    വീക്ഷാഗോപുരം—1991 | നവംബർ 1
    • 16. ഏത്‌ യഹൂദ ആചാരം ആണയിട്ട്‌ പ്രതിജ്ഞയെടുക്കുന്നത്‌ അർത്ഥശൂന്യമാക്കി, യേശു ഏതു നിലപാട്‌ സ്വീകരിച്ചു?

      16 സമാനമായി, യേശു തുടർന്നു: “വീണ്ടും, ‘നിറവേററാതെ നീ ആണയിടരുത്‌’ . . . എന്ന്‌ പൂർവികരോട്‌ പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നുവരികിലും ഞാൻ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്‌.” ഈ സമയമായപ്പോഴേക്കും യഹൂദൻമാർ ആണയിടലിനെ ദുരുപയോഗിച്ചിരുന്നു, നിറവേററാതെതന്നെ നിസ്സാരകാര്യങ്ങൾ സംബന്ധിച്ച്‌ ആണയിട്ട്‌ ശപഥംചെയ്‌തിരുന്നു. എന്നാൽ യേശു പറഞ്ഞു: “ആണയിടുകയേ അരുത്‌ . . . നിങ്ങളുടെ വാക്ക്‌ ഉവ്വ്‌ ഉവ്വ്‌ എന്നും ഇല്ല ഇല്ല എന്നും അർത്ഥമാക്കട്ടെ.” അവന്റെ ചട്ടം ലളിതമായിരുന്നു: ഒരു ആണയോടെ നിങ്ങളുടെ വാക്കിന്‌ ഉറപ്പുനൽകേണ്ട ആവശ്യമില്ലാതെ എല്ലായ്‌പ്പോഴും സത്യമുള്ളവരായിരിക്കുക. ആണകൾ ജീവൽപ്രധാനമായ കാര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുക.—മത്തായി 5:33-37; 23:16-22 താരതമ്യപ്പെടുത്തുക.

  • നീതി അലിഖിത പാരമ്പര്യങ്ങളാലല്ല
    വീക്ഷാഗോപുരം—1991 | നവംബർ 1
    • 20. മോശൈകന്യായപ്രമാണത്തെ മാററുന്നതിനു പകരം യേശു അതിന്റെ സ്വാധീനം വ്യാപകമാക്കുകയും ആഴമുള്ളതാക്കുകയും ഒരു ഉയർന്ന സ്ഥാനത്ത്‌ അതിനെ പ്രതിഷ്‌ഠിക്കുകയും ചെയ്‌തതെങ്ങനെ?

      20 അതുകൊണ്ട്‌ യേശു ന്യായപ്രമാണത്തിന്റെ ഭാഗങ്ങളെ പരാമർശിക്കുകയും, “എന്നിരുന്നാലും ഞാൻ നിങ്ങളോടു പറയുന്നു” എന്ന്‌ കൂട്ടിച്ചേർക്കുകയും ചെയ്‌തപ്പോൾ അവൻ മോശൈകന്യായപ്രമാണം നീക്കി ആ സ്ഥാനത്ത്‌ മറെറാന്ന്‌ സ്ഥാപിക്കുകയല്ലായിരുന്നു. അല്ല, പിന്നെയോ അതിനു പിമ്പിലുള്ള ആത്മാവ്‌ കാണിച്ചുകൊടുത്തുകൊണ്ട്‌ അവൻ അതിന്റെ സ്വാധീനശക്തി ആഴമേറിയതും വിശാലവുമാക്കുകയായിരുന്നു. സാഹോദര്യത്തിന്റെ ഒരു ഉയർന്ന നിയമം നീണ്ടുനിൽക്കുന്ന ദ്വേഷത്തെ കൊലപാതകമായി വിധിക്കുന്നു. ശുദ്ധിയുടെ ഉയർന്ന നിയമം നീണ്ടുനിൽക്കുന്ന കാമചിന്തയെ വ്യഭിചാരമായി കുററം വിധിക്കുന്നു. വിവാഹത്തിന്റെ ഉയർന്ന നിയമം വ്യഭിചാരപരമായ വിവാഹങ്ങളിലേക്ക്‌ നയിക്കാവുന്ന ഒരു ഗതിയെന്ന നിലയിൽ ലാഘവത്തോടെയുള്ള ഉപേക്ഷണത്തെ ത്യജിക്കുന്നു. സത്യത്തിന്റെ ഉയർന്ന നിയമം ആവർത്തിച്ചുള്ള ആണയിടൽ അനാവശ്യമാണെന്ന്‌ പ്രകടമാക്കുന്നു. സൗമ്യതയുടെ ഉയർന്ന നിയമം പ്രതികാരത്തെ ദുർബലപ്പെടുത്തുന്നു. സ്‌നേഹത്തിന്റെ ഒരു ഉയർന്ന നിയമം അതിരുകളില്ലാത്ത ഒരു ദൈവികസ്‌നേഹം ആവശ്യപ്പെടുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക