വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നീതി അലിഖിത പാരമ്പര്യങ്ങളാലല്ല
    വീക്ഷാഗോപുരം—1991 | നവംബർ 1
    • 12. (എ) യേശു തന്റെ ഗിരിപ്രഭാഷണത്തിൽ എബ്രായതിരുവെഴുത്തുകളുടെ പരാമർശനങ്ങൾ പരിചയപ്പെടുത്തുന്ന തന്റെ സാധാരണരീതിയിൽനിന്ന്‌ എന്തു മാററം വരുത്തി, എന്തുകൊണ്ട്‌? (ബി) “പറയപ്പെട്ടു”വെന്ന ആറാമത്തെ പ്രയോഗത്തിൽനിന്ന്‌ നാം എന്തുപഠിക്കുന്നു?

      12 യേശു മുമ്പ്‌ എബ്രായ തിരുവെഴുത്തുകളിൽനിന്ന്‌ ഉദ്ധരിച്ചപ്പോൾ, “എഴുതപ്പെട്ടിരിക്കുന്നു” എന്ന്‌ അവൻ പറഞ്ഞു. (മത്തായി 4:4, 7, 10) എന്നാൽ ഗിരിപ്രഭാഷണത്തിൽ ആറു പ്രാവശ്യം എബ്രായതിരുവെഴുത്തുകളിൽനിന്നുള്ളതായി തോന്നിക്കുന്ന പ്രസ്‌താവനകൾ “പറയപ്പെട്ടു” എന്ന വാക്കുകളോടെ അവൻ പരിചയപ്പെടുത്തി. (മത്തായി 5:21, 27, 31, 33, 38, 43) എന്തുകൊണ്ട്‌? എന്തെന്നാൽ ദൈവകല്‌പനക്കു വിരുദ്ധമായി പരീശപാരമ്പര്യങ്ങളുടെ വെളിച്ചത്തിൽ വ്യാഖ്യാനിച്ചിരുന്ന പ്രകാരം അവൻ തിരുവെഴുത്തുകളെ പരാമർശിക്കുകയായിരുന്നു. (ആവർത്തനം 4:2; മത്തായി 15:3) ഇത്‌ ഈ പരമ്പരയിലെ യേശുവിന്റെ ആറാമത്തേതും അന്തിമവുമായ പരാമർശനത്തിൽ വ്യക്തമാക്കപ്പെട്ടു: “‘നീ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുകയും നിന്റെ ശത്രുവിനെ ദ്വേഷിക്കുകയും വേണം’ എന്ന്‌ പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.” എന്നാൽ “നിന്റെ ശത്രുവിനെ ദ്വേഷിക്കുക” എന്ന്‌ ഒരു മോശൈകനിയമവും പറഞ്ഞിരുന്നില്ല. ശാസ്‌ത്രിമാരും പരീശൻമാരും അതു പറഞ്ഞു. അത്‌ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുകയെന്ന നിയമത്തിനുള്ള അവരുടെ വ്യാഖ്യാനമായിരുന്നു—നിന്റെ യഹൂദ അയൽക്കാരനെ, മററ്‌ ആരെയുമല്ല.

  • നീതി അലിഖിത പാരമ്പര്യങ്ങളാലല്ല
    വീക്ഷാഗോപുരം—1991 | നവംബർ 1
    • 17. “കണ്ണിനുപകരം കണ്ണ്‌, പല്ലിനുപകരം പല്ല്‌” എന്നതിനെക്കാൾ മെച്ചമായ ഏതു മാർഗ്ഗം യേശു പഠിപ്പിച്ചു?

      17 യേശു അടുത്തതായി പറഞ്ഞു: “‘കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌’ എന്ന്‌ പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നിരുന്നാലും ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടനായവനെ എതിർക്കരുത്‌; നിങ്ങളുടെ വലതു കരണത്തു തട്ടുന്നവനെ മറേറതുംകൂടെ കാണിച്ചുകൊടുക്കുക.” (മത്തായി 5:38-42) യേശു ഇവിടെ ദ്രോഹിക്കാൻ ഉദ്ദേശിച്ചുള്ള പ്രഹരത്തെ പരാമർശിക്കുകയല്ല, പിന്നെയോ കൈയുടെ പിൻഭാഗംകൊണ്ട്‌ അപമാനിക്കുന്ന ഒരു തട്ടലിനെ പരാമർശിക്കുകയായിരുന്നു. അധിക്ഷേപങ്ങൾ തിരിച്ചുനൽകിക്കൊണ്ട്‌ നിങ്ങളേത്തന്നെ തരം താഴ്‌ത്തരുത്‌. തിൻമക്കു പകരം തിൻമ ചെയ്യാതിരിക്കുക. പകരം, തിരിച്ച്‌ നൻമ ചെയ്യുക, അങ്ങനെ “തിൻമയെ നൻമയാൽ ജയിച്ചടക്കിക്കൊണ്ടിരിക്കുക.”—റോമർ 12:17-21.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക