വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സായുധ കവർച്ചക്കാർ ആക്രമിക്കുമ്പോൾ
    വീക്ഷാഗോപുരം—1998 | ഡിസംബർ 15
    • സായുധ കവർച്ചക്കാർ വരുമ്പോൾ

      എന്നാൽ കവർച്ചക്കാർ നിങ്ങളുടെ ഭവനത്തിൽ അതിക്രമിച്ചു കയറിയിരിക്കുന്ന ഒരു സ്ഥിതിവിശേഷം നിങ്ങൾ അഭിമുഖീകരിക്കുന്നെങ്കിലോ? സ്വത്തിനെക്കാൾ പ്രധാനപ്പെട്ടതാണ്‌ നിങ്ങളുടെ ജീവൻ എന്നോർക്കുക. “ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറേറതും തിരിച്ചുകാണിക്ക. . . . നിന്റെ വസ്‌ത്രം എടുപ്പാൻ ഇച്ഛിക്കുന്നവന്നു നിന്റെ പുതപ്പും വിട്ടുകൊടുക്ക” എന്നു യേശു പറഞ്ഞിരിക്കുന്നു.—മത്തായി 5:39, 40.

      ഇതു ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം ആണ്‌. തങ്ങളുടെ സ്വത്തുക്കളെ കുറിച്ചുള്ള വിവരം കുറ്റവാളികളെ ധരിപ്പിക്കാൻ ക്രിസ്‌ത്യാനികൾ ബാധ്യസ്ഥരല്ലെങ്കിലും, ചെറുത്തുനിൽപ്പോ നിസ്സഹകരണമോ ചതിയോ ഉണ്ടാകുമെന്നു തോന്നിയാൽ കവർച്ചക്കാർ അക്രമാസക്തർ ആയിത്തീരുന്നതിനുള്ള സാധ്യത കൂടുതലാണ്‌. അവരിൽ പലരും “മനം തഴമ്പിച്ചുപോയവർ” ആണ്‌, അതുകൊണ്ട്‌ അവർ എളുപ്പം പ്രകോപിതരായി പകയോടെ, മയമില്ലാതെ ഇടപെടും.—എഫെസ്യർ 4:19.

      ശമുവേൽ താമസിക്കുന്നത്‌ ഒരു പാർപ്പിട സമുച്ചയത്തിലാണ്‌. കവർച്ചക്കാർ എത്തി വഴിയടച്ചിട്ട്‌ ഓരോ കെട്ടിടത്തിലും കയറി കൊള്ളയടിക്കാൻ തുടങ്ങി. വെടിയുടെയും വാതിൽ അടിച്ചുപൊളിക്കുന്നതിന്റെയും ശബ്ദവും ആളുകൾ അലറിവിളിക്കുന്നതും മുറവിളികൂട്ടുന്നതും എല്ലാം ശമുവേൽ കേട്ടു. രക്ഷപ്പെടാൻ സാധിക്കുമായിരുന്നില്ല. മുട്ടുകുത്തിനിന്ന്‌ കൈകളുയർത്തി കണ്ണുകളടച്ച്‌ കാത്തിരിക്കാൻ ശമുവേൽ ഭാര്യയോടും മൂന്നു പുത്രന്മാരോടും പറഞ്ഞു. കവർച്ചക്കാർ ഇരച്ചുകയറിയപ്പോൾ, അവരുടെ മുഖത്തു നോക്കാതെ താഴേക്കു നോക്കിക്കൊണ്ട്‌ ശമുവേൽ അവരോടു സംസാരിച്ചു. മുഖം കണ്ടു താൻ അവരെ പിന്നീടു തിരിച്ചറിഞ്ഞേക്കുമെന്ന വിചാരം അവർക്ക്‌ ഉണ്ടാകേണ്ട എന്ന്‌ അദ്ദേഹം കരുതി. അദ്ദേഹം പറഞ്ഞു: “അകത്തുവന്ന്‌ നിങ്ങൾക്ക്‌ ഇഷ്ടമുള്ളതെല്ലാം എടുത്തോളൂ. എന്തു വേണമെങ്കിലും എടുക്കാം. ഞങ്ങൾ യഹോവയുടെ സാക്ഷികൾ ആണ്‌. ഞങ്ങൾ നിങ്ങളെ തടയില്ല.” ഇതു കേട്ട്‌ കവർച്ചക്കാർ യഥാർഥത്തിൽ അമ്പരന്നു. പിന്നീട്‌ ഏതാണ്ട്‌ ഒരു മണിക്കൂറിനുള്ളിൽ ആയുധധാരികളായ 12 പേരുടെ ഒരു കൂട്ടം വന്നു. ആഭരണങ്ങളും പണവും ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും മോഷ്ടിച്ചെങ്കിലും അവർ, മറ്റുള്ള കെട്ടിടങ്ങളിൽ ചെയ്‌തതുപോലെ, കുടുംബാംഗങ്ങളെ അടിക്കുകയോ വാക്കത്തികൊണ്ട്‌ തല വെട്ടുകയോ ചെയ്‌തില്ല. ജീവൻ തിരിച്ചുകിട്ടിയതിന്‌ ശമുവേലിന്റെ കുടുംബം യഹോവയ്‌ക്കു നന്ദി പറഞ്ഞു.

      പണത്തിന്റെയോ ഭൗതിക സ്വത്തുക്കളുടെയോ കാര്യത്തിൽ ചെറുത്തുനിൽപ്പ്‌ നടത്തുന്നില്ലെങ്കിൽ ഇരകൾക്കു പരിക്കേൽക്കാനുള്ള സാധ്യത കുറവാണെന്ന്‌ ഈ ദൃഷ്ടാന്തം പ്രകടമാക്കുന്നു.a

  • സായുധ കവർച്ചക്കാർ ആക്രമിക്കുമ്പോൾ
    വീക്ഷാഗോപുരം—1998 | ഡിസംബർ 15
    • a നിശ്ചയമായും സഹകരണത്തിനും ഒരു പരിധിയുണ്ട്‌. ദൈവ നിയമം ലംഘിക്കുന്ന ഏതെങ്കിലും വിധത്തിൽ യഹോവയുടെ സാക്ഷികൾ സഹകരിക്കുന്നില്ല. ഉദാഹരണത്തിന്‌, ഒരു ക്രിസ്‌ത്യാനി മനസ്സോടെ ബലാൽസംഗത്തിനു കീഴ്‌പെടുകയില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക