-
നീതി അലിഖിത പാരമ്പര്യങ്ങളാലല്ലവീക്ഷാഗോപുരം—1991 | നവംബർ 1
-
-
18. (എ) നിന്റെ അയൽക്കാരനെ സ്നേഹിക്കുന്നതു സംബന്ധിച്ച നിയമം യഹൂദൻമാർ തിരുത്തിയതെങ്ങനെ, എന്നാൽ യേശു അതിനെ നിർവീര്യമാക്കിയതെങ്ങനെ? (ബി) “അയൽക്കാരൻ” എന്നതിന്റെ ബാധകമാക്കൽ പരിമിതപ്പെടുത്താൻ ഇച്ഛിച്ച ഒരു നിയമജ്ഞനോടുള്ള യേശുവിന്റെ ഉത്തരം എന്തായിരുന്നു?
18 ആറാമത്തേതും അവസാനത്തേതുമായ ദൃഷ്ടാന്തത്തിൽ, റബ്ബിമാരുടെ പാരമ്പര്യം ന്യായപ്രമാണത്തെ എങ്ങനെ ദുർബലമാക്കിയെന്ന് യേശു വ്യക്തമായി പ്രകടമാക്കി: “‘നീ നിന്റെ അയൽക്കാരനെ സ്നേഹിക്കുകയും നിന്റെ ശത്രുവിനെ ദ്വേഷിക്കുകയും വേണം’ എന്ന് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നിരുന്നാലും ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുന്നതിലും നിങ്ങളെ പീഡിപ്പിക്കുവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലും തുടരുക.” (മത്തായി 5:43, 44) ലിഖിത മോശൈകനിയമം സ്നേഹത്തിന് യാതൊരു പരിധിയും വെക്കുന്നില്ല: “നീ നിന്റെ സഹമനുഷ്യനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം.” (ലേവ്യപുസ്തകം 19:18) ഈ കല്പനക്ക് അതിർവെച്ചത് പരീശൻമാരായിരുന്നു, അതിൽനിന്ന് രക്ഷപെടുന്നതിന് അവർ “അയൽക്കാരൻ” എന്ന പദം പാരമ്പര്യങ്ങൾ അനുഷ്ഠിക്കുന്നവർക്ക് പരിമിതപ്പെടുത്തി. ‘നിന്റെ അയൽക്കാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം’ എന്ന കല്പന യേശു പിന്നീട് ഒരു നിയമജ്ഞനെ ഓർമ്മപ്പെടുത്തിയപ്പോൾ അയാൾ “യഥാർഥത്തിൽ എന്റെ അയൽക്കാരൻ ആരാണ്?” എന്നു ചോദിച്ചത് അതുകൊണ്ടായിരുന്നു. നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തത്തിലൂടെ യേശു ഉത്തരം നൽകി—നിങ്ങളെക്കൊണ്ട് ആവശ്യമുള്ളവന് നിങ്ങളെത്തന്നെ ഒരു അയൽക്കാരനാക്കിത്തീർക്കുക.—ലൂക്കോസ് 10:25-37.
-
-
നീതി അലിഖിത പാരമ്പര്യങ്ങളാലല്ലവീക്ഷാഗോപുരം—1991 | നവംബർ 1
-
-
20. മോശൈകന്യായപ്രമാണത്തെ മാററുന്നതിനു പകരം യേശു അതിന്റെ സ്വാധീനം വ്യാപകമാക്കുകയും ആഴമുള്ളതാക്കുകയും ഒരു ഉയർന്ന സ്ഥാനത്ത് അതിനെ പ്രതിഷ്ഠിക്കുകയും ചെയ്തതെങ്ങനെ?
20 അതുകൊണ്ട് യേശു ന്യായപ്രമാണത്തിന്റെ ഭാഗങ്ങളെ പരാമർശിക്കുകയും, “എന്നിരുന്നാലും ഞാൻ നിങ്ങളോടു പറയുന്നു” എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തപ്പോൾ അവൻ മോശൈകന്യായപ്രമാണം നീക്കി ആ സ്ഥാനത്ത് മറെറാന്ന് സ്ഥാപിക്കുകയല്ലായിരുന്നു. അല്ല, പിന്നെയോ അതിനു പിമ്പിലുള്ള ആത്മാവ് കാണിച്ചുകൊടുത്തുകൊണ്ട് അവൻ അതിന്റെ സ്വാധീനശക്തി ആഴമേറിയതും വിശാലവുമാക്കുകയായിരുന്നു. സാഹോദര്യത്തിന്റെ ഒരു ഉയർന്ന നിയമം നീണ്ടുനിൽക്കുന്ന ദ്വേഷത്തെ കൊലപാതകമായി വിധിക്കുന്നു. ശുദ്ധിയുടെ ഉയർന്ന നിയമം നീണ്ടുനിൽക്കുന്ന കാമചിന്തയെ വ്യഭിചാരമായി കുററം വിധിക്കുന്നു. വിവാഹത്തിന്റെ ഉയർന്ന നിയമം വ്യഭിചാരപരമായ വിവാഹങ്ങളിലേക്ക് നയിക്കാവുന്ന ഒരു ഗതിയെന്ന നിലയിൽ ലാഘവത്തോടെയുള്ള ഉപേക്ഷണത്തെ ത്യജിക്കുന്നു. സത്യത്തിന്റെ ഉയർന്ന നിയമം ആവർത്തിച്ചുള്ള ആണയിടൽ അനാവശ്യമാണെന്ന് പ്രകടമാക്കുന്നു. സൗമ്യതയുടെ ഉയർന്ന നിയമം പ്രതികാരത്തെ ദുർബലപ്പെടുത്തുന്നു. സ്നേഹത്തിന്റെ ഒരു ഉയർന്ന നിയമം അതിരുകളില്ലാത്ത ഒരു ദൈവികസ്നേഹം ആവശ്യപ്പെടുന്നു.
-