-
“നിങ്ങൾ പോയി . . . ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ”“വന്ന് എന്നെ അനുഗമിക്കുക”
-
-
11 യഹോവയിൽ ആശ്രയിക്കാൻ യേശു ശിഷ്യന്മാരെ ഉപദേശിച്ചു. അവൻ അവരോടു പറഞ്ഞു: “നിങ്ങളുടെ മടിശീലയിൽ പൊന്നോ വെള്ളിയോ ചെമ്പോ കരുതരുത്; യാത്രയ്ക്കു ഭക്ഷണസഞ്ചിയോ രണ്ടുവസ്ത്രമോ ചെരിപ്പോ വടിയോ എടുക്കുകയുമരുത്; വേലക്കാരൻ തന്റെ ആഹാരത്തിന് അർഹനാണല്ലോ.” (മത്തായി 10:9, 10) യാത്രപോകുമ്പോൾ, മടിശീലയും ഭക്ഷണസഞ്ചിയും വേറൊരു ജോഡി ചെരിപ്പും കൂടെക്കരുതുന്നത് അന്നൊക്കെ പതിവായിരുന്നു. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടതില്ലെന്ന് ശിഷ്യന്മാരെ ഉപദേശിച്ചപ്പോൾ ഫലത്തിൽ അവൻ പറഞ്ഞത് ഇതായിരുന്നു: “യഹോവയിൽ പൂർണമായി ആശ്രയിക്കുക, അവൻ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിത്തരും.” അതെ, യഹോവ അവർക്കായി കരുതുമായിരുന്നു, എങ്ങനെ? ശിഷ്യന്മാരോട് ആതിഥ്യമര്യാദ കാണിക്കാൻ തക്കവിധം, സുവാർത്ത സ്വീകരിച്ചവരുടെ മനസ്സുകളെ അവൻ ഉണർത്തുമായിരുന്നു. അപരിചിതർക്ക് ആതിഥ്യമരുളുന്നത് ഇസ്രായേല്യരുടെ ഒരു രീതിയുമായിരുന്നു.—ലൂക്കോസ് 22:35.
-
-
“നിങ്ങൾ പോയി . . . ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ”“വന്ന് എന്നെ അനുഗമിക്കുക”
-
-
11 യഹോവയിൽ ആശ്രയിക്കാൻ യേശു ശിഷ്യന്മാരെ ഉപദേശിച്ചു. അവൻ അവരോടു പറഞ്ഞു: “നിങ്ങളുടെ മടിശീലയിൽ പൊന്നോ വെള്ളിയോ ചെമ്പോ കരുതരുത്; യാത്രയ്ക്കു ഭക്ഷണസഞ്ചിയോ രണ്ടുവസ്ത്രമോ ചെരിപ്പോ വടിയോ എടുക്കുകയുമരുത്; വേലക്കാരൻ തന്റെ ആഹാരത്തിന് അർഹനാണല്ലോ.” (മത്തായി 10:9, 10) യാത്രപോകുമ്പോൾ, മടിശീലയും ഭക്ഷണസഞ്ചിയും വേറൊരു ജോഡി ചെരിപ്പും കൂടെക്കരുതുന്നത് അന്നൊക്കെ പതിവായിരുന്നു. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടതില്ലെന്ന് ശിഷ്യന്മാരെ ഉപദേശിച്ചപ്പോൾ ഫലത്തിൽ അവൻ പറഞ്ഞത് ഇതായിരുന്നു: “യഹോവയിൽ പൂർണമായി ആശ്രയിക്കുക, അവൻ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിത്തരും.” അതെ, യഹോവ അവർക്കായി കരുതുമായിരുന്നു, എങ്ങനെ? ശിഷ്യന്മാരോട് ആതിഥ്യമര്യാദ കാണിക്കാൻ തക്കവിധം, സുവാർത്ത സ്വീകരിച്ചവരുടെ മനസ്സുകളെ അവൻ ഉണർത്തുമായിരുന്നു. അപരിചിതർക്ക് ആതിഥ്യമരുളുന്നത് ഇസ്രായേല്യരുടെ ഒരു രീതിയുമായിരുന്നു.—ലൂക്കോസ് 22:35.
-