-
പീഡനം ഉണ്ടാകുമ്പോഴും പ്രസംഗിക്കാൻ ഒരുങ്ങിയിരിക്കുകയേശു—വഴിയും സത്യവും ജീവനും
-
-
അപ്പോസ്തലന്മാർ ഈരണ്ടായി പോകുമ്പോൾ എങ്ങനെ പ്രസംഗപ്രവർത്തനം നടത്താം എന്നതിനെക്കുറിച്ച് വളരെ നല്ല നിർദേശങ്ങൾ യേശു കൊടുക്കുന്നു. ഒപ്പം, എതിരാളികളെക്കുറിച്ചുള്ള മുന്നറിയിപ്പും യേശു നൽകുന്നു. “ഇതാ, ഞാൻ നിങ്ങളെ അയയ്ക്കുന്നു; ചെന്നായ്ക്കൾക്കിടയിൽ ചെമ്മരിയാടുകളെപ്പോലെയാണു നിങ്ങൾ. . . . മനുഷ്യരെ സൂക്ഷിച്ചുകൊള്ളുക; അവർ നിങ്ങളെ കോടതിയിൽ ഹാജരാക്കുകയും അവരുടെ സിനഗോഗുകളിൽവെച്ച് നിങ്ങളെ ചാട്ടയ്ക്ക് അടിക്കുകയും ചെയ്യും. എന്നെപ്രതി നിങ്ങളെ ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കും.”—മത്തായി 10:16-18.
-
-
പീഡനം ഉണ്ടാകുമ്പോഴും പ്രസംഗിക്കാൻ ഒരുങ്ങിയിരിക്കുകയേശു—വഴിയും സത്യവും ജീവനും
-
-
എത്ര നല്ല നിർദേശങ്ങളും മുന്നറിയിപ്പും പ്രോത്സാഹനവും ആണ് യേശു ആ 12 അപ്പോസ്തലന്മാർക്കു കൊടുക്കുന്നത് എന്നു കണ്ടോ! യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം പ്രസംഗപ്രവർത്തനം നടത്തുന്നവർക്കു വേണ്ടിയും കൂടെയാണ് യേശു അതു പറയുന്നത്. അപ്പോസ്തലന്മാർ ആരോടു പ്രസംഗിച്ചുവോ അവർ മാത്രമല്ല, “എല്ലാവരും നിങ്ങളെ വെറുക്കും” എന്നു യേശു പറഞ്ഞതിൽനിന്ന് അതു വ്യക്തമാണ്. മാത്രമല്ല ഗലീലയിലെ ചുരുങ്ങിയ കാലത്തെ പ്രസംഗപ്രവർത്തനത്തിനിടയിൽ അപ്പോസ്തലന്മാരെ ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കുന്നതിനെക്കുറിച്ചോ കുടുംബാംഗങ്ങൾ അവരെ കൊല്ലിക്കുന്നതിനെക്കുറിച്ചോ നമ്മൾ വായിക്കുന്നുമില്ല.
അതുകൊണ്ട് യേശു അപ്പോസ്തലന്മാരോട് ഇതു പറയുമ്പോൾ ഭാവിയിൽ സംഭവിക്കാനിരിക്കുന്നതാണു യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് എന്നു വ്യക്തമാണ്. “മനുഷ്യപുത്രൻ വരുന്നതിനു മുമ്പ് ” തന്റെ ശിഷ്യന്മാർ പ്രസംഗപര്യടനം പൂർത്തിയാക്കില്ല എന്നും യേശു പറഞ്ഞു. മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു എന്ന രാജാവ് ദൈവത്തിന്റെ ന്യായാധിപനായി വരുന്നതിനു മുമ്പ് ശിഷ്യന്മാർ ദൈവരാജ്യത്തെക്കുറിച്ച് എല്ലാവരോടും പ്രസംഗിച്ചു തീരില്ല എന്നാണു യേശു സൂചിപ്പിക്കുന്നത്.
-