വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹോവയുടെ അനുഗ്രഹം ധനികനാക്കുന്നു
    വീക്ഷാഗോപുരം—1987 | മേയ്‌ 1
    • 5. ധനത്തോടുള്ള യേശുവിന്റെ വീക്ഷണം എന്തായിരുന്നു?

      5 ധനത്തിന്റെ ആപത്ത്‌ യേശു കൂടെക്കൂടെ പ്രസ്‌താവിച്ചു, എന്തെന്നാൽ അത്‌ ധനികരെയും ദരിദ്രരെയും, എല്ലാവരെയും ബാധിക്കുന്ന ഒരു അപകടമാണ്‌. (മത്താ. 6:24-32; ലൂക്കോ. 6:24; 12:15-21) വ്യക്തിപരമായ പരിശോധനക്കുള്ള ഒരു അടിസ്ഥാനം എന്ന നിലയിൽ യേശു ഒരു സന്ദർഭത്തിൽ എന്തു പറഞ്ഞുവെന്ന്‌ പരിചിന്തിക്കുക, മത്തായി 19:16-24-ലും മർക്കോസ്‌ 10:17-30-ലും ലൂക്കോസ്‌ 18:18-30-ലും വിവരിച്ചിരിക്കുന്ന പ്രകാരംതന്നെ. ഈ വിവരണങ്ങളിൽ ഒന്നോ എല്ലാമോ വായിക്കുന്നതിന്‌ ഇപ്പോൾ എന്തുകൊണ്ട്‌ ഒന്ന്‌ നിറുത്തികൂടാ?

      6, 7. (എ) യേശുവും ഒരു യുവാവും തമ്മിൽ എന്തു സംഭാഷണം നടന്നു? (ബി) അതിനുശേഷം യേശു എന്തു ബുദ്ധ്യുപദേശം നൽകി?

      6 ഒരു യുവ ഭരണാധികാരി യേശുവിന്റെ അടുത്തുവന്ന്‌ ഇപ്രകാരം ചോദിച്ചു: “എന്തു ചെയ്യുന്നതിനാൽ എനിക്ക്‌ നിത്യജീവൻ അവകാശമാക്കാൻ കഴിയും?” ആവശ്യമായിരിക്കുന്നത്‌ എന്താണെന്ന്‌ അറിയിക്കുന്നതിൽ യഹോവ പരാജയപ്പെട്ടിട്ടില്ലെന്ന്‌ പ്രകടമാക്കിക്കൊണ്ട്‌ യേശു ന്യായപ്രമാണത്തിലേക്ക്‌ അവനെ നയിച്ചു. താൻ ‘ചെറുപ്പം മുതൽ’ ദൈവത്തിന്റെ കല്‌പനകൾ പ്രമാണിക്കുന്നുണ്ടെന്ന്‌ അയാൾ ഉത്തരം പറഞ്ഞു. അയാൾ ജീവന്റെ വാതില്‌ക്കൽ ആയിരുന്നതുപോലെ ആയിരുന്നു, എങ്കിലും തനിക്ക്‌ എന്തോ കുറവുള്ളതുപോലെ അയാൾക്ക്‌ തോന്നി. ഒരുപക്ഷേ, നിത്യജീവനിലേക്ക്‌ പ്രവേശിക്കുന്നതിനുള്ള അന്തിമ പടിയായിരിക്കുന്ന ഏതെങ്കിലും കൂടുതലായ നൻമ, ഏതെങ്കിലും സാഹസിക നടപടി ഉണ്ടായിരിക്കുമെന്ന്‌ അയാൾ കരുതിയിരിക്കാം. യേശുവിന്റെ പ്രതികരണത്തിന്‌ വ്യാപകമായ ധ്വനിയുണ്ട്‌: “നിനക്കുള്ളതെല്ലാം വിററ്‌ ദരിദ്രർക്ക്‌ വിതരണം ചെയ്യുക, നിനക്ക്‌ സ്വർഗ്ഗങ്ങളിൽ നിക്ഷേപം ഉണ്ടാകും; വന്ന്‌ എന്റെ അനുഗാമിയാവുകയും ചെയ്യുക! എന്തു സംഭവിച്ചു? “അവൻ ഇതു കേട്ടപ്പോൾ അത്യന്തം ദുഃഖമുള്ളവനായിത്തീർന്നു, കാരണം അവൻ മഹാധനികനായിരുന്നു [അഥവാ, വളരെ സമ്പത്തുള്ളവനായിരുന്നു].” അതുകൊണ്ട്‌ ആ മനുഷ്യൻ വിട്ടുപോയി.—ലൂക്കോസ്‌ 18:18, 21-23; മർക്കോസ്‌ 10:22.

  • യഹോവയുടെ അനുഗ്രഹം ധനികനാക്കുന്നു
    വീക്ഷാഗോപുരം—1987 | മേയ്‌ 1
    • 8. (എ) ചെറുപ്പക്കാരനായ ആ യഹൂദ ഭരണാധികാരി എന്തിനേപ്പോലെയായിരുന്നു? (ബി) അയാൾക്ക്‌ എന്ത്‌ തെററുണ്ടായിരുന്നു, അത്‌ നമ്മെ ഉൽക്കണ്‌ഠപ്പെടുത്തുന്നതെന്തുകൊണ്ട്‌?

      8 ആധുനിക നാളിലെ ഒരു സമാനവ്യക്തിയെ—നല്ല ബൈബിൾ പരിജ്ഞാനവും ധാർമ്മിക ഗുണങ്ങളും ഉള്ളവനും ഒരു ധനിക കുടുംബത്തിൽനിന്ന്‌ വന്നവനും ആയ ഒരു യുവ ക്രിസ്‌ത്യാനിയെ—നിങ്ങളുടെ ഭാവനയിൽ കാണുന്നെങ്കിൽ നിങ്ങൾ ആ യുവ ഭരണാധികാരിയുടെ അവസ്ഥ ഗ്രഹിക്കാൻ സഹായിക്കപ്പെട്ടേക്കാം. നിങ്ങൾക്ക്‌ അത്തരം ഒരു വ്യക്തിയോട്‌ ഇന്ന്‌ അസൂയ തോന്നിയേക്കാം. എന്നാൽ യേശു യൗവനക്കാരനായ ആ യഹൂദനിൽ ഒരു കുറവു കണ്ടു: അയാളുടെ സ്വത്തോ സമ്പാദ്യങ്ങളോ അയാളുടെ ജീവിതത്തിൽ വളരെ പ്രധാനമായിരുന്നു. അതുകൊണ്ട്‌ യേശു അപ്രകാരം ബുദ്ധ്യുപദേശം നൽകി. ധനികനോ ദരിദ്രനോ ആയിരുന്നാലും ഈ ബൈബിൾ വിവരണം നമുക്കെല്ലാം വേണ്ടിയാണെന്ന്‌ നിങ്ങൾക്ക്‌ ഗ്രഹിക്കാൻ കഴിഞ്ഞേക്കും. പണമോ സമ്പാദ്യങ്ങളോ നമ്മിൽ ആരുടെ സംഗതിയിലും വളരെ പ്രാധാന്യമുള്ളതായിത്തീർന്നേക്കാം. നമുക്ക്‌ ഇപ്പോൾത്തന്നെ അവ ഉണ്ടെങ്കിലും നാം അത്‌ ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിലും അത്‌ സത്യംതന്നെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക