-
അതീവദുഃഖിതനായ യേശു പ്രാർഥിക്കുന്നുയേശു—വഴിയും സത്യവും ജീവനും
-
-
ഒലിവ് മരങ്ങൾക്കിടയിലെ പ്രശാന്തമായ ആ സ്ഥലത്തെത്തിയപ്പോൾ എട്ട് അപ്പോസ്തലന്മാരെ അവിടെ ആക്കിയിട്ട് യേശു മുന്നോട്ടു നീങ്ങി. അതുകൊണ്ടായിരിക്കും യേശു അവരോട് ഇങ്ങനെ പറഞ്ഞത്: “ഞാൻ അവിടെ പോയി ഒന്നു പ്രാർഥിച്ചിട്ട് വരാം. നിങ്ങൾ ഇവിടെ ഇരിക്ക്.” ഈ ശിഷ്യന്മാർ അധികം ഉള്ളിലേക്കു പോയിക്കാണില്ല. എന്നാൽ യേശു അപ്പോസ്തലന്മാരായ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് തോട്ടത്തിന്റെ ഉള്ളിലേക്കു പോയി. യേശുവിന്റെ ഉള്ളിൽ ദുഃഖം നിറഞ്ഞ് മനസ്സു വല്ലാതെ അസ്വസ്ഥമാകാൻ തുടങ്ങി. യേശു അവരോടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണവേദനപോലെ അതികഠിനമാണ്. ഇവിടെ എന്നോടൊപ്പം ഉണർന്നിരിക്കൂ.”—മത്തായി 26:36-38.
-
-
അതീവദുഃഖിതനായ യേശു പ്രാർഥിക്കുന്നുയേശു—വഴിയും സത്യവും ജീവനും
-
-
ആളുകളെ വധിക്കുന്നതിനു മുമ്പ് റോമാക്കാർ അവരെ ക്രൂരമായി പീഡിപ്പിക്കുന്നത് യേശു സ്വർഗത്തിൽനിന്ന് കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ, സാധാരണമനുഷ്യർക്കു തോന്നുന്ന വേദനയും ഉത്കണ്ഠയും എല്ലാം യേശുവിനും തോന്നും. കാരണം യേശുവും ഒരു മനുഷ്യനാണല്ലോ. പക്ഷേ ഇപ്പോൾ യേശുവിന്റെ ചിന്ത താൻ നേരിടാൻ പോകുന്ന ആ വേദനകളെക്കുറിച്ച് മാത്രമല്ല, അതിലും പ്രധാനമായി താനൊരു നിന്ദ്യനായ കുറ്റവാളിയായി മരിക്കുന്നതു പിതാവിന്റെ പേരിനു നിന്ദ വരുത്തിയേക്കുമോ എന്നതാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു ദൈവനിന്ദകനെപ്പോലെ യേശുവിനെ സ്തംഭത്തിൽ തൂക്കും.
-