വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jy അധ്യാ. 131 പേ. 298-പേ. 299 ഖ. 3
  • നിരപരാധിയായ രാജാവ്‌ ദണ്ഡനസ്‌തംഭത്തിൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിരപരാധിയായ രാജാവ്‌ ദണ്ഡനസ്‌തംഭത്തിൽ
  • യേശു—വഴിയും സത്യവും ജീവനും
  • സമാനമായ വിവരം
  • സ്‌തംഭത്തിലെ കഠോരവേദന
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • യേശു നമുക്കുവേണ്ടി തന്റെ ജീവൻ നൽകി
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • നമ്മൾ യേശുവിനെ സ്‌നേഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • യേശു ഗൊൽഗോഥയിൽവെച്ച്‌ മരിക്കുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
യേശു—വഴിയും സത്യവും ജീവനും
jy അധ്യാ. 131 പേ. 298-പേ. 299 ഖ. 3
ദണ്ഡനസ്‌തംഭത്തിൽ തന്റെ അടുത്തു കിടന്ന കുറ്റവാളിയോട്‌ “നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും” എന്ന്‌ യേശു വാഗ്‌ദാനം ചെയ്യുന്നു

അധ്യായം 131

നിരപരാധിയായ രാജാവ്‌ ദണ്ഡനസ്‌തംഭത്തിൽ

മത്തായി 27:33-44; മർക്കോസ്‌ 15:22-32; ലൂക്കോസ്‌ 23:32-43; യോഹന്നാൻ 19:17-24

  • യേശുവിനെ ദണ്ഡനസ്‌തംഭത്തിൽ തറയ്‌ക്കുന്നു

  • ദണ്ഡനസ്‌തംഭത്തിൽ എഴുതിയിരിക്കുന്ന കുറിപ്പ്‌ പരിഹാസത്തിന്‌ ഇടയാക്കുന്നു

  • ഭൂമിയിലെ പറുദീസയെക്കുറിച്ചുള്ള പ്രത്യാശ യേശു നൽകുന്നു

നഗരത്തിൽനിന്ന്‌ അധികം അകലെയല്ലാതെ ഗൊൽഗോഥ അഥവാ തലയോടിടം എന്നിടത്തേക്ക്‌ യേശുവിനെയും രണ്ടു കവർച്ചക്കാരെയും വധിക്കാനായി കൊണ്ടുപോകുന്നു. ആ സ്ഥലം “അകലെ” നിന്നുപോലും കാണാൻ കഴിയുമായിരുന്നു.—മർക്കോസ്‌ 15:40.

മൂന്നു കുറ്റവാളികളുടെയും വസ്‌ത്രം ഊരുന്നു. എന്നിട്ട്‌ മീറയും കയ്‌പുരസമുള്ള ഒരു സാധനവും കലക്കിയ വീഞ്ഞ്‌ അവർക്കു കൊടുക്കുന്നു. യരുശലേമിലെ സ്‌ത്രീകളായിരിക്കാം ഈ വീഞ്ഞ്‌ ഉണ്ടാക്കിയത്‌. മരണവേദന അനുഭവിക്കുന്നവരുടെ വേദന കുറയ്‌ക്കാൻ ഈ വീഞ്ഞ്‌ കൊടുക്കുന്നത്‌ റോമാക്കാർ തടഞ്ഞിരുന്നില്ല. യേശു അതു രുചിച്ചുനോക്കി, പക്ഷേ കുടിച്ചില്ല. എന്തുകൊണ്ട്‌? താൻ നേരിടാൻപോകുന്ന വലിയ പരിശോധനയെ അതിന്റെ പൂർണതികവിൽ സ്വീകരിക്കാൻ യേശു ആഗ്രഹിച്ചു. സുബോധത്തോടുകൂടി, വിശ്വസ്‌തനായി മരിക്കാൻ യേശു ആഗ്രഹിക്കുന്നു.

യേശുവിനെ സ്‌തംഭത്തിൽ കിടത്തി പടയാളികൾ യേശുവിന്റെ കൈയിലും കാലിലും ആണികൾ അടിച്ചു കയറ്റുന്നു. (മർക്കോസ്‌ 15:25) ആ ആണികൾ യേശുവിന്റെ മാംസവും പേശീതന്തുക്കളും തുളച്ച്‌ ഉള്ളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നു. യേശു കഠോരവേദനയിലാണ്‌. അവർ സ്‌തംഭം ഉയർത്തുമ്പോൾ യേശുവിന്റെ ശരീരത്തിന്റെ ഭാരംകൊണ്ട്‌ ആണിപ്പഴുതുകൾ വലിഞ്ഞുകീറുന്നു. വേദന ഇപ്പോൾ അസഹ്യമായിത്തീരുന്നു. ഇത്രയൊക്കെയായിട്ടും യേശുവിനു പടയാളികളോടു വെറുപ്പു തോന്നുന്നില്ല. മറിച്ച്‌ ഇങ്ങനെ പ്രാർഥിക്കുന്നു: “പിതാവേ, ഇവർ ചെയ്യുന്നത്‌ എന്താണെന്ന്‌ ഇവർക്ക്‌ അറിയില്ലാത്തതുകൊണ്ട്‌ ഇവരോടു ക്ഷമിക്കേണമേ.”—ലൂക്കോസ്‌ 23:34.

കുറ്റകൃത്യത്തെക്കുറിച്ചുള്ള ഒരു മേലെഴുത്ത്‌ എഴുതി വെക്കുന്നത്‌ റോമാക്കാരുടെ പതിവായിരുന്നു. പീലാത്തൊസും അതുപോലൊരു മേലെഴുത്ത്‌ എഴുതി. അത്‌ ഇങ്ങനെയായിരുന്നു: “നസറെത്തുകാരനായ യേശു, ജൂതന്മാരുടെ രാജാവ്‌.” അത്‌ എബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതിയിരുന്നു. അതുകൊണ്ട്‌ മിക്കവർക്കുംതന്നെ അതു വായിക്കാൻ കഴിഞ്ഞു. യേശുവിനെ കൊല്ലണമെന്നു നിർബന്ധം പിടിച്ച ജൂതന്മാരോടുള്ള വെറുപ്പു കാരണമാണ്‌ പീലാത്തൊസ്‌ അങ്ങനെ എഴുതിയത്‌. എന്നാൽ അത്‌ ഇഷ്ടപ്പെടാത്ത മുഖ്യപുരോഹിതന്മാർ പീലാത്തൊസിനോടു പറഞ്ഞു: “‘ജൂതന്മാരുടെ രാജാവ്‌ ’ എന്നല്ല, ‘ഞാൻ ജൂതന്മാരുടെ രാജാവാണ്‌ ’ എന്ന്‌ ഇവൻ പറഞ്ഞു എന്നാണ്‌ എഴുതേണ്ടത്‌.” എന്നാൽ ഇപ്രാവശ്യം അവരുടെ ചൊൽപ്പടിക്കു നിൽക്കാതെ പീലാത്തൊസ്‌ ശക്തമായി ഇങ്ങനെ പറഞ്ഞു: “ഞാൻ എഴുതിയത്‌ എഴുതി.”—യോഹന്നാൻ 19:19-22.

ഇത്‌ കേട്ടപ്പോൾ പുരോഹിതന്മാർക്കു വല്ലാത്ത ദേഷ്യം വന്നു. അതുകൊണ്ട്‌ സൻഹെദ്രിന്റെ മുമ്പാകെ വിചാരണ ചെയ്‌തപ്പോൾ കള്ളസാക്ഷികൾ പറഞ്ഞ നുണകൾ അവർ പറഞ്ഞുപരത്തുന്നു. അതിലേ കടന്നുപോകുന്നവർ തല കുലുക്കിക്കൊണ്ട്‌ യേശുവിനെ ഇങ്ങനെ നിന്ദിച്ചുപറഞ്ഞു: “ഹേ! ദേവാലയം ഇടിച്ചുകളഞ്ഞ്‌ മൂന്നു ദിവസത്തിനകം പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്ക്‌. ദണ്ഡനസ്‌തംഭത്തിൽനിന്ന്‌ ഇറങ്ങിവാ.” അങ്ങനെതന്നെ, മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും യേശുവിനെ കളിയാക്കിക്കൊണ്ട്‌ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: “ഇസ്രായേലിന്റെ രാജാവായ ക്രിസ്‌തു ദണ്ഡനസ്‌തംഭത്തിൽനിന്ന്‌ ഇറങ്ങിവരട്ടെ. അതു കണ്ടാൽ ഇവനിൽ വിശ്വസിക്കാം.” (മർക്കോസ്‌ 15:29-32) യേശുവിന്റെ വലത്തും ഇടത്തും ആയി തൂക്കപ്പെട്ടിരുന്ന കവർച്ചക്കാരും യേശുവിനെ നിന്ദിക്കുന്നു. വാസ്‌തവത്തിൽ യേശു മാത്രമായിരുന്നു അവർക്കിടയിൽ നിരപരാധി.

നാലു റോമൻ പടയാളികളും യേശുവിനെ കളിയാക്കുന്നു. ഒരുപക്ഷേ അവർ അവിടെയിരുന്ന്‌ പുളിച്ച വീഞ്ഞ്‌ കുടിച്ചു കാണും. എന്നിട്ട്‌ യേശുവിനെ കൊതിപ്പിക്കാൻ എന്ന മട്ടിൽ യേശുവിന്റെ നേരെ വീഞ്ഞു നീട്ടുന്നു. കൂടാതെ പീലാത്തൊസ്‌ എഴുതിയ മേലെഴുത്ത്‌ കണ്ടിട്ടായിരിക്കാം കളിയാക്കിക്കൊണ്ട്‌ റോമാക്കാർ പറയുന്നു: “നീ ജൂതന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക.” (ലൂക്കോസ്‌ 23:36, 37) അതെക്കുറിച്ചൊന്നു ചിന്തിക്കുക! വഴിയും സത്യവും ജീവനും താനാണെന്ന്‌ തെളിയിച്ച ആ മനുഷ്യൻ ഇപ്പോൾ അന്യായമായ പരിഹാസത്തിനും നിന്ദയ്‌ക്കും ഇരയാകുന്നു. എന്നിട്ടും അടിപതറാതെ യേശു അതൊക്കെ സഹിക്കുന്നു. തന്നോടു ക്രൂരമായി പെരുമാറിയ ജൂതന്മാരെയും തന്നെ കളിയാക്കുന്ന റോമൻ പടയാളികളെയും ഇരുവശങ്ങളിലും കിടക്കുന്ന കുറ്റവാളികളെയും യേശു അധിക്ഷേപിക്കുന്നില്ല.

യേശുവിന്റെ ഉള്ളങ്കിക്കായി പടയാളികൾ നറുക്കിട്ടു

നാലു പടയാളികൾ യേശുവിന്റെ പുറങ്കുപ്പായം നാലായി വീതിച്ച്‌ എടുക്കുന്നു. ആർക്ക്‌, ഏതു ഭാഗം കിട്ടുമെന്ന്‌ അറിയാൻ അവർ നറുക്കിടുന്നു. യേശു ധരിച്ചിരുന്ന ഉള്ളങ്കി വളരെ മേന്മയേറിയതായിരുന്നു. അത്‌ “മുകൾമുതൽ അടിവരെ തുന്നലില്ലാതെ നെയ്‌തെടുത്തതായിരുന്നു.” അതുകൊണ്ട്‌ അവർ പറഞ്ഞു: “ഇതു കീറേണ്ടാ. ഇത്‌ ആർക്കു കിട്ടുമെന്നു നമുക്കു നറുക്കിട്ട്‌ തീരുമാനിക്കാം.” “എന്റെ വസ്‌ത്രം അവർ വീതിച്ചെടുത്തു. എന്റെ ഉടുപ്പിനായി അവർ നറുക്കിട്ടു” എന്ന തിരുവെഴുത്ത്‌ അങ്ങനെ നിറവേറി.—യോഹന്നാൻ 19:23, 24; സങ്കീർത്തനം 22:18.

എന്നാൽ പിന്നീട്‌ കുറ്റവാളികളിൽ ഒരാൾ, യേശു ശരിക്കും ഒരു രാജാവാണെന്ന്‌ തിരിച്ചറിഞ്ഞുകാണും. അതുകൊണ്ട്‌ അയാൾ മറ്റേ ആളെ ശകാരിച്ചുകൊണ്ട്‌ ഇങ്ങനെ പറയുന്നു: “ഈ മനുഷ്യന്റെ അതേ ശിക്ഷാവിധി കിട്ടിയിട്ടും നിനക്കു ദൈവത്തെ ഒട്ടും പേടിയില്ലേ? നമുക്ക്‌ ഈ ശിക്ഷ ലഭിച്ചതു ന്യായമാണ്‌. നമ്മൾ ചെയ്‌തുകൂട്ടിയതിനു കിട്ടേണ്ടതു കിട്ടി. എന്നാൽ ഈ മനുഷ്യൻ ഒരു തെറ്റും ചെയ്‌തിട്ടില്ല.” പിന്നെ അയാൾ, “യേശുവേ, അങ്ങ്‌ അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ” എന്നു പറഞ്ഞു.—ലൂക്കോസ്‌ 23:40-42.

അപ്പോൾ യേശു അയാളോടു പറഞ്ഞു: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.” ‘നീ എന്റെകൂടെ രാജ്യത്തിലുണ്ടായിരിക്കും’ എന്നല്ല യേശു പറയുന്നത്‌ പകരം “പറുദീസയിലുണ്ടായിരിക്കും” എന്നാണ്‌. (ലൂക്കോസ്‌ 23:43) എന്നാൽ അപ്പോസ്‌തലന്മാരോട്‌, അവർ തന്റെ രാജ്യത്തിൽ സിംഹാസനങ്ങളിൽ ഇരുന്ന്‌ തന്നോടൊപ്പം ഭരിക്കുമെന്ന്‌ യേശു പറഞ്ഞിരുന്നു. അതിൽനിന്ന്‌ വ്യത്യസ്‌തമാണ്‌ ഇത്‌. (മത്തായി 19:28; ലൂക്കോസ്‌ 22:29, 30) ആദാമിനും ഹവ്വയ്‌ക്കും അവരുടെ മക്കൾക്കും യഹോവ നൽകിയ ഭൂമിയിലെ പറുദീസയെക്കുറിച്ച്‌ ഈ ജൂതകുറ്റവാളി കേട്ടിട്ടുണ്ടായിരിക്കും. ഇപ്പോൾ ഈ കുറ്റവാളിക്ക്‌ ആ പ്രത്യാശയോടെ മരിക്കാൻ കഴിയും.

  • തനിക്ക്‌ വെച്ചുനീട്ടിയ വീഞ്ഞ്‌ യേശു നിരസിച്ചത്‌ എന്തുകൊണ്ട്‌?

  • ദണ്ഡനസ്‌തംഭത്തിലെ മേലെഴുത്ത്‌ എന്തായിരുന്നു, ജൂതന്മാർ അതിനോട്‌ പ്രതികരിച്ചത്‌ എങ്ങനെ?

  • യേശുവിന്റെ വസ്‌ത്രങ്ങളെക്കുറിച്ചുള്ള പ്രവചനം നിറവേറിയത്‌ എങ്ങനെ?

  • കുറ്റവാളികളിൽ ഒരാൾക്ക്‌ എന്തു പ്രത്യാശയാണ്‌ യേശു വെച്ചുനീട്ടിയത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക