വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ബൈബിൾ പുസ്‌തക നമ്പർ 42—ലൂക്കൊസ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
    • 1. ലൂക്കൊസ്‌ ഏതുതരം സുവിശേഷം എഴുതി?

      ലൂക്കൊസിന്റെ സുവിശേഷം എഴുതിയത്‌ സൂക്ഷ്‌മമനസ്സും ദയാസമ്പന്നമായ ഹൃദയവുമുളള ഒരു മനുഷ്യനാണ്‌. ഈ ഗുണങ്ങളുടെ നല്ല സംയോജനവും ഒപ്പം പരിശുദ്ധാത്മാവിന്റെ മാർഗനിർദേശവും, കൃത്യതയുളളതും ഊഷ്‌മളതയും വികാരവും നിറഞ്ഞതുമായ ഒരു വിവരണത്തിൽ കലാശിച്ചിരിക്കുന്നു. ആദ്യവാക്യങ്ങളിൽ അവൻ പറയുന്നു, “നീ അറിയേണ്ടതിന്നു അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്‌മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.” അവന്റെ വിശദവും അതിസൂക്ഷ്‌മവുമായ പ്രതിപാദനം ഈ അവകാശവാദത്തെ പൂർണമായി സ്ഥിരീകരിക്കുന്നു.—ലൂക്കൊ. 1:3, 4.

  • ബൈബിൾ പുസ്‌തക നമ്പർ 42—ലൂക്കൊസ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
    • 4. ലൂക്കൊസ്‌ എപ്പോൾ എഴുതിയിരിക്കാനിടയുണ്ട്‌, ഏതു സാഹചര്യങ്ങൾ ഈ വീക്ഷണത്തെ പിന്താങ്ങുന്നു?

      4 ലൂക്കൊസ്‌ എപ്പോഴാണു തന്റെ സുവിശേഷം എഴുതിയത്‌? പ്രവൃത്തികളുടെ എഴുത്തുകാരൻ (അതും ലൂക്കൊസാണ്‌) “ഒന്നാമത്തെ ചരിത്രം” ആയി സുവിശേഷം നേരത്തെ രചിച്ചിരുന്നുവെന്നു പ്രവൃത്തികൾ 1:1 സൂചിപ്പിക്കുന്നു. പ്രവൃത്തികൾ പൊ.യു. ഏതാണ്ട്‌ 61-ൽ പൂർത്തീകരിച്ചിരിക്കാൻ ഏററവും സാധ്യതയുണ്ട്‌, ആ സമയത്തു ലൂക്കൊസ്‌ റോമിൽ കൈസറിങ്കലുളള തന്റെ അപ്പീലിനുവേണ്ടി കാത്തിരിക്കുകയായിരുന്ന പൗലൊസിനോടുകൂടെയായിരുന്നു. അതുകൊണ്ടു പൗലൊസിന്റെ മൂന്നാം മിഷനറിപര്യടനത്തിന്റെ അവസാനത്തിൽ ലൂക്കൊസ്‌ പൗലൊസിന്റെകൂടെ ഫിലിപ്പിയിൽനിന്നു മടങ്ങിവന്നശേഷം പൊ.യു. 56-58-ൽ കൈസര്യായിൽവെച്ചു സുവിശേഷവിവരണം എഴുതിയിരിക്കണം, ആ സമയത്തു പൗലൊസ്‌ അപ്പീലിനുവേണ്ടി റോമിലേക്കു കൊണ്ടുപോകപ്പെടുന്നതിനുമുമ്പു കൈസര്യായിൽ രണ്ടുവർഷമായി തടവിൽ കാത്തിരിക്കുകയായിരുന്നു. ലൂക്കൊസ്‌ പാലസ്‌തീനിലായിരുന്നതുകൊണ്ട്‌ ഈ സമയത്തു യേശുവിന്റെ ജീവിതവും ശുശ്രൂഷയും സംബന്ധിച്ച്‌ ‘ആദിമുതൽ സകലവും സൂക്ഷ്‌മമായി എഴുതാനുളള’ നല്ല സാഹചര്യത്തിലായിരുന്നു. അങ്ങനെ, ലൂക്കൊസിന്റെ വിവരണം മർക്കൊസിന്റെ വിവരണത്തിനു മുമ്പ്‌ എഴുതപ്പെട്ടതായി കാണപ്പെടുന്നു.

      5. ഏതു മൂലപ്രമാണങ്ങളിൽനിന്നു ലൂക്കൊസ്‌ യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങൾ ‘കൃത്യതയോടെ രേഖപ്പെടുത്തി’യിരിക്കാം?

      5 തീർച്ചയായും ലൂക്കൊസ്‌ സുവിശേഷത്തിൽ എഴുതുന്ന സകല കാര്യങ്ങളുടെയും ദൃക്‌സാക്ഷിയായിരുന്നില്ല. അവൻ 12 പേരിൽ ഒരുവനായിരുന്നില്ല, യേശുവിന്റെ മരണം കഴിയുന്നതുവരെ ഒരു വിശ്വാസിപോലുമായിരിക്കാനിടയില്ല. എന്നിരുന്നാലും, അവൻ മിഷനറിവയലിൽ പൗലൊസിനോടു വളരെയടുത്തു സഹവസിച്ചിരുന്നു. (2 തിമൊ. 4:11; ഫിലേ. 24) അതുകൊണ്ട്‌, പ്രതീക്ഷിക്കാവുന്നതുപോലെ, അവന്റെ എഴുത്തു പൗലൊസിന്റെ സ്വാധീനത്തിന്റെ തെളിവു പ്രകടമാക്കുന്നു. കർത്താവിന്റെ സന്ധ്യാഭക്ഷണത്തെസംബന്ധിച്ചു ലൂക്കൊസ്‌ 22:19, 20-ലും 1 കൊരിന്ത്യർ 11:23-25-ലും കാണുന്ന രണ്ടു വിവരണങ്ങൾ താരതമ്യപ്പെടുത്തുന്നതിനാൽ ഇതു കാണാവുന്നതാണ്‌. വിവരങ്ങളുടെ കൂടുതലായ ആധാരമെന്ന നിലയിൽ ലൂക്കൊസിനു മത്തായിയുടെ സുവിശേഷം പരിശോധിക്കാൻ കഴിയുമായിരുന്നു. ‘സകലവും സൂക്ഷ്‌മമായി എഴുതുന്നതിന്‌’ ജീവനോടെ ശേഷിച്ചിരുന്ന ശിഷ്യൻമാരെയും സാധ്യതയനുസരിച്ചു യേശുവിന്റെ അമ്മയായ മറിയയെയും പോലെ യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങളുടെ അനേകം ദൃക്‌സാക്ഷികളുമായി വ്യക്തിപരമായി അഭിമുഖം നടത്താൻ അവനു കഴിയുമായിരുന്നു. വിശ്വസനീയമായ വിശദാംശങ്ങൾ കൂട്ടിച്ചേർക്കുന്നതിന്‌ അവൻ സകല ശ്രമവും ചെയ്‌തുവെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക