വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ക്രിസ്‌തുവിന്റെ രാജ്യമഹത്വത്തിന്റെ ഒരു പൂർവവീക്ഷണം
    വീക്ഷാഗോപുരം—1991 | ജൂലൈ 1
    • യേശു ഫിലിപ്പിയിലെ കൈസരിയായിലേക്കുള്ള മാർഗ്ഗമദ്ധ്യേ യാത്ര നിർത്തി തന്റെ അപ്പോസ്‌തലൻമാരോടുകൂടെ ഒരു ജനക്കൂട്ടത്തെ പഠിപ്പിക്കുകയാണ്‌. അവൻ അവരോട്‌ ഞെട്ടിക്കുന്ന ഈ പ്രഖ്യാപനം നടത്തുന്നു: “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നത്‌ ആദ്യം കാണുന്നതുവരെ മരണം ആസ്വദിക്കുകയേയില്ലാത്തവരായി ഇവിടെ നിൽക്കുന്നവരിൽ ചിലർ ഉണ്ടെന്ന്‌ ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”

      ‘യേശു എന്തർത്ഥമാക്കിയിരിക്കാ’മെന്ന്‌ ശിഷ്യൻമാർ അതിശയിച്ചിരിക്കണം. ഏതാണ്ട്‌ ഒരാഴ്‌ച കഴിഞ്ഞ്‌, യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും തന്നോടുകൂടെ കൊണ്ടുപോകുന്നു. അവർ ഉയരമുള്ള ഒരു പർവതത്തിൽ കയറുന്നു. ശിഷ്യൻമാർ ഉറക്കംതൂങ്ങുന്നതുകൊണ്ട്‌ രാത്രിയായിരിക്കാനാണ്‌ സാദ്ധ്യത. യേശു പ്രാർത്ഥിക്കവേ അവരുടെ മുമ്പാകെ രൂപാന്തരപ്പെടുന്നു. അവന്റെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചുതുടങ്ങുന്നു, അവന്റെ വസ്‌ത്രം വെളിച്ചം പോലെ ശോഭായമാനമായിത്തീരുന്നു.

  • ക്രിസ്‌തുവിന്റെ രാജ്യമഹത്വത്തിന്റെ ഒരു പൂർവവീക്ഷണം
    വീക്ഷാഗോപുരം—1991 | ജൂലൈ 1
    • യേശുവിനും ശിഷ്യൻമാർക്കും ഈ ദർശനം എത്ര ബലദായകമെന്ന്‌ തെളിയുന്നു! ദർശനം യഥാർത്ഥത്തിൽ ക്രിസ്‌തുവിന്റെ രാജ്യമഹത്വത്തിന്റെ ഒരു പൂർവവീക്ഷണമാണ്‌. യേശു ഒരാഴ്‌ച മുമ്പ്‌ വാഗ്‌ദത്തംചെയ്‌തിരുന്നതുപോലെ, “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നത്‌” ഫലത്തിൽ ശിഷ്യൻമാർ കണ്ടു. ‘ഞങ്ങൾ ക്രിസ്‌തുവിനോടുകൂടെ വിശുദ്ധപർവതത്തിലായിരിക്കെ, അവന്റെ മഹിമക്ക്‌ ദൃക്‌സാക്ഷികളായിത്തീർന്ന’തിനെക്കുറിച്ച്‌ പത്രോസ്‌ യേശുവിന്റെ മരണശേഷം എഴുതുകയുണ്ടായി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക