-
യേശു രാജ്യമഹത്ത്വത്തിൽ വരുമ്പോൾവീക്ഷാഗോപുരം—1997 | മേയ് 15
-
-
4 ആ മൂന്ന് അപ്പോസ്തലന്മാർ കൃത്യമായി എന്താണു കണ്ടത്? ആ സംഭവത്തെക്കുറിച്ചു ലൂക്കൊസ് വിവരിക്കുന്നു: “[യേശു] പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തീർന്നു. രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ. അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.” പിന്നെ “ഒരു മേഘം വന്നു [അപ്പോസ്തലന്മാരു]ടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു. മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.”—ലൂക്കൊസ് 9:29-31, 34, 35.
-
-
യേശു രാജ്യമഹത്ത്വത്തിൽ വരുമ്പോൾവീക്ഷാഗോപുരം—1997 | മേയ് 15
-
-
5. രൂപാന്തരീകരണം പത്രൊസ് അപ്പോസ്തലനെ എങ്ങനെ സ്വാധീനിച്ചു?
5 പത്രൊസ് അപ്പോസ്തലൻ അതിനോടകംതന്നെ യേശുവിനെ “ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു”വായി തിരിച്ചറിഞ്ഞിരുന്നു. (മത്തായി 16:16) ആ തിരിച്ചറിയലിനെ സ്ഥിരീകരിക്കുന്നതായിരുന്നു സ്വർഗത്തിൽനിന്നു യഹോവ സംസാരിച്ച വാക്കുകൾ. യേശുവിന്റെ രൂപാന്തരീകരണത്തെക്കുറിച്ചുള്ള ദർശനം ക്രിസ്തു രാജ്യാധികാരത്തിലും മഹത്ത്വത്തിലും വരുന്നതിന്റെയും അവസാനം മനുഷ്യവർഗത്തെ ന്യായംവിധിക്കാൻ വരുന്നതിന്റെയും മുൻവീക്ഷണമായിരുന്നു. രൂപാന്തരീകരണത്തിനു 30-ലധികം വർഷത്തിനുശേഷം, പത്രൊസ് എഴുതി: ‘ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിർമ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ. “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവന്നു മാനവും തേജസ്സും ലഭിച്ചു. ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽനിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.’—2 പത്രൊസ് 1:16-18; 1 പത്രൊസ് 4:17.
-