-
യേശു 70 ശിഷ്യന്മാരെ അയയ്ക്കുന്നുവീക്ഷാഗോപുരം—1998 | മാർച്ച് 1
-
-
യേശു തന്റെ ശിഷ്യന്മാരെ കൂടുതലായി ഇങ്ങനെ പ്രബോധിപ്പിച്ചു: “സഞ്ചിയും പൊക്കണവും [“ഭക്ഷണപ്പൊതിയും,” NW] ചെരിപ്പും എടുക്കരുതു; വഴിയിൽവെച്ചു ആരെയും വന്ദനം [“വന്ദനമായി ആലിംഗനം,” NW] ചെയ്കയുമരുതു.” (ലൂക്കൊസ് 10:4) ഒരു യാത്രക്കാരൻ സഞ്ചിയും ഭക്ഷണവും മാത്രമല്ല ഇട്ടിരുന്ന ചെരുപ്പു കൂടാതെ ഒരു ജോടികൂടെ കൊണ്ടുപോകുന്നത് സാധാരണമായിരുന്നു. കാരണം, അടിവശം തേഞ്ഞുപോകാനോ വള്ളികൾ പൊട്ടിപ്പോകാനോ സാധ്യതയുണ്ടായിരുന്നു. എന്നാൽ യേശുവിന്റെ ശിഷ്യന്മാർ അത്തരം കാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ടതില്ലായിരുന്നു. മറിച്ച്, ആതിഥ്യം പ്രകടമാക്കുന്നത് ഒരു പതിവായിരുന്ന സഹ ഇസ്രായേല്യരിലൂടെ യഹോവ തങ്ങൾക്കുവേണ്ടി കരുതുമെന്നുള്ള വിശ്വാസം അവർക്ക് ഉണ്ടായിരിക്കേണ്ടിയിരുന്നു.
എന്തുകൊണ്ടാണ് യേശു തന്റെ ശിഷ്യന്മാരോട് ആരെയും വന്ദനമായി ആലിംഗനം ചെയ്യരുതെന്ന് പറഞ്ഞത്? അവർ വികാരശൂന്യരോ പരുഷർപോലുമോ ആയിരിക്കണമായിരുന്നോ? അശേഷമില്ല! വന്ദനമായി ആലിംഗനം ചെയ്യുക എന്നർഥമുള്ള അസ്പാസോമയി എന്ന ഗ്രീക്കു പദത്തിന് മര്യാദപൂർവം “ഹലോ” എന്നോ “ശുഭദിനം” എന്നോ പറയുന്നതിനെക്കാൾ കൂടിയ അർഥം ഉണ്ടായിരിക്കാവുന്നതാണ്. ആചാരപൂർവമുള്ള ചുംബനങ്ങൾ, ആലിംഗനങ്ങൾ, പരിചയമുള്ള രണ്ടുപേർ കണ്ടുമുട്ടുമ്പോഴുള്ള സുദീർഘ സംഭാഷണങ്ങൾ എന്നിവയും അതിൽ ഉൾപ്പെടാവുന്നതാണ്. ഒരു ഭാഷ്യകാരൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പൗരസ്ത്യരുടെ അഭിവാദനങ്ങളിൽ നമ്മുടെ ഇടയിലേതുപോലെ തല അൽപ്പം കുനിക്കുന്നതോ ഹസ്തദാനം ചെയ്യുന്നതോ ആയിരുന്നില്ല ഉൾപ്പെട്ടിരുന്നത്, മറിച്ച് പലവുരു ആലിംഗനം ചെയ്യുകയും കുമ്പിടുകയും സാഷ്ടാംഗപ്രണാമം നടത്തുകയുംപോലും ചെയ്തുകൊണ്ടാണ് അവരതു നിർവഹിച്ചിരുന്നത്. ഇതിനെല്ലാം വളരെയേറെ സമയം ആവശ്യമായിരുന്നു.” (2 രാജാക്കന്മാർ 4:29 താരതമ്യം ചെയ്യുക.) അതുകൊണ്ട്, ആചാരപരമായിരുന്നെങ്കിലും അനാവശ്യമായിരുന്ന ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കാൻ യേശു തന്റെ അനുഗാമികളെ സഹായിക്കുകയായിരുന്നു.
-
-
യേശു 70 ശിഷ്യന്മാരെ അയയ്ക്കുന്നുവീക്ഷാഗോപുരം—1998 | മാർച്ച് 1
-
-
ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനുമുള്ള നിയോഗം ഇന്ന് ലോകവ്യാപകമായി 50,00,000-ത്തിലധികം യഹോവയുടെ സാക്ഷികൾ നിറവേറ്റിക്കൊണ്ടിരിക്കുന്നു. (മത്തായി 24:14; 28:19, 20) തങ്ങളുടേത് ഒരു അടിയന്തിര സന്ദേശമാണെന്ന് അവർ തിരിച്ചറിയുന്നു. അതുകൊണ്ട്, തങ്ങളുടെ സുപ്രധാന നിയമനത്തിന് പൂർണ ശ്രദ്ധ നൽകുന്നതിൽനിന്ന് തങ്ങളെ തടയുന്ന ശ്രദ്ധാശൈഥില്യങ്ങളെ ഒഴിവാക്കിക്കൊണ്ട് അവർ തങ്ങളുടെ സമയം ഏറ്റവും മെച്ചമായി ഉപയോഗിക്കുന്നു.
കണ്ടുമുട്ടുന്ന സകലരോടും സൗഹാർദരായിരിക്കാൻ യഹോവയുടെ സാക്ഷികൾ പരിശ്രമിക്കുന്നു. എന്നാൽ അവർ വെറുതെ വ്യർഥ സംസാരത്തിൽ ഏർപ്പെടുന്നില്ല, സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചോ അനീതികൾ നേരേയാക്കാനുള്ള ഈ ലോകത്തിന്റെ പരാജിത ശ്രമങ്ങളെക്കുറിച്ചോ ഉള്ള വാദപ്രതിവാദത്തിൽ ഉൾപ്പെടുന്നുമില്ല. (യോഹന്നാൻ 17:16) പകരം, മനുഷ്യന്റെ പ്രശ്നങ്ങളുടെ ഏക ദീർഘകാല പരിഹാരത്തിൽ, അതായത് ദൈവരാജ്യത്തിൽ അവർ തങ്ങളുടെ ചർച്ച കേന്ദ്രീകരിക്കുന്നു.
-