-
സേഡറിൽനിന്ന് രക്ഷയിലേക്ക്വീക്ഷാഗോപുരം—1991 | ഫെബ്രുവരി 1
-
-
13, 14. യേശുവിന്റെ രക്തം ജീവരക്ഷാകരവും രക്ഷക്കാവശ്യവുമായിരിക്കുന്നതെങ്ങനെ? (എഫേസ്യർ 1:13)
13 ഇന്നും രക്തം രക്ഷയിൽ ഉൾപ്പെട്ടിരിക്കുന്നു—യേശുവിന്റെ ചൊരിയപ്പെട്ട രക്തം. ക്രി.വ. 32ൽ “യഹൂദൻമാരുടെ ഉത്സവമായിരുന്ന പെസഹാ അടുത്തപ്പോൾ” യേശു ഒരു വലിയ സദസ്സിനോട് ഇങ്ങനെ പറഞ്ഞു: “എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്, ഞാൻ അവനെ ഒടുക്കത്തെ നാളിൽ പുനരുത്ഥാനപ്പെടുത്തും; എന്തെന്നാൽ എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു.” (യോഹന്നാൻ 6:4, 54, 55) അവന്റെ യഹൂദ ശ്രോതാക്കൾക്കെല്ലാം ആസന്നമായിരുന്ന പെസഹായുടെ കാര്യവും ഒരു കുഞ്ഞാടിന്റെ രക്തം ഈജിപ്ററിൽ ഉപയോഗിക്കപ്പെട്ടുവെന്ന സംഗതിയും മനസ്സിലുണ്ടായിരിക്കുമായിരുന്നു.
14 യേശു അപ്പോൾ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിൽ ഉപയോഗിക്കപ്പെട്ട ചിഹ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യുകയായിരുന്നില്ല. ക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള ആ പുതിയ ആഘോഷം ഒരു വർഷംകൂടെ കഴിയുന്നതിനു മുമ്പ് ഏർപ്പെടുത്തപ്പെട്ടില്ല. അതുകൊണ്ട് ക്രി.വ. 32ൽ യേശുവിനെ കേട്ട അപ്പോസ്തലൻമാർക്കുപോലും അതിനെക്കുറിച്ച് ഒന്നും അറിയാൻപാടില്ലായിരുന്നു. എന്നാലും നിത്യരക്ഷക്ക് തന്റെ രക്തം അത്യന്താപേക്ഷിതമാണെന്ന് യേശു പ്രകടമാക്കുകയായിരുന്നു. പൗലോസ് ഇങ്ങനെ വിശദീകരിച്ചു: “അവൻ മുഖാന്തരം, അവന്റെ അനർഹദയയുടെ ധനപ്രകാരം അവന്റെ രക്തം മുഖേനയുള്ള മോചനമൂല്യത്താൽ നമുക്കു വിടുതൽ, അതെ, നമ്മുടെ ലംഘനങ്ങളുടെ മോചനം ഉണ്ട്.” (എഫേസ്യർ 1:7) യേശുവിന്റെ രക്തത്തിന്റെ അടിസ്ഥാനത്തിലുള്ള മോചനത്താൽമാത്രമേ നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയൂ.
-
-
സേഡറിൽനിന്ന് രക്ഷയിലേക്ക്വീക്ഷാഗോപുരം—1991 | ഫെബ്രുവരി 1
-
-
15. ഈജിപ്ററിലെ എബ്രായർക്ക് ഏതു രക്ഷയും പദവികളും സാദ്ധ്യമായി, എന്തു സാദ്ധ്യമായില്ല? (1 കൊരിന്ത്യർ 10:1-5)
15 പുരാതന ഈജിപ്ററിൽ പരിമിതമായ രക്ഷയാണുൾപ്പെട്ടിരുന്നത്. ഈജിപ്ററു വിട്ട ആരും പുറപ്പാടിനുശേഷം അനന്തജീവൻ നൽകപ്പെടാൻ പ്രതീക്ഷിച്ചില്ല. ദൈവം ലേവ്യരെ ജനതക്കുവേണ്ടിയുള്ള പുരോഹിതൻമാരാക്കിയെന്നുള്ളത് സത്യംതന്നെ. യഹൂദാഗോത്രത്തിലെ ചിലർ താത്ക്കാലിക രാജാക്കൻമാരായിത്തീർന്നു. എന്നാൽ ഇവരെല്ലാം മരിക്കുമായിരുന്നു. (പ്രവൃത്തികൾ 2:29; എബ്രായർ 7:11, 23, 27) ഈജിപ്ററു വിട്ടുപോയ “വലിയ സമ്മിശ്രപുരുഷാര”ത്തിന് ആ പദവികൾ ഇല്ലാതിരിക്കെ, അവർക്ക് എബ്രായരോടുകൂടെ വാഗ്ദത്തനാട്ടിലെത്തി ദൈവത്തെ ആരാധിച്ചുകൊണ്ട് സാധാരണജീവിതം ആസ്വദിക്കാൻ പ്രത്യാശിക്കുന്നതിനു കഴിയുമായിരുന്നു. അപ്പോഴും, തക്കസമയത്ത്, തങ്ങൾക്ക് മനുഷ്യവർഗ്ഗം ജീവിക്കണമെന്നു ദൈവം ഉദ്ദേശിച്ചിടമായ ഭൂമിയിലെ അനന്തജീവൻ അനുഭവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതിനുള്ള അടിസ്ഥാനം യഹോവയുടെ ക്രിസ്തീയപൂർവ ദാസൻമാർക്കുണ്ടായിരുന്നു. ഇത് യോഹന്നാൻ 6:54-ലെ യേശുവിന്റെ വാഗ്ദത്തത്തോടു യോജിപ്പിലായിരിക്കുമായിരുന്നു.
16. ദൈവത്തിന്റെ പുരാതന ദാസൻമാർക്ക്ഏതു തരം രക്ഷക്കുവേണ്ടി പ്രത്യാശിക്കാൻ കഴിയുമായിരുന്നു?
16 ഭൂമി നിവസിക്കപ്പെടാൻ സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ചും നേരുള്ളവർ അതിൽ എന്നേക്കും ജീവിക്കുന്നതിനെക്കുറിച്ചും പ്രചോദകങ്ങളായ വചനങ്ങൾ എഴുതാൻ ദൈവം തന്റെ പുരാതനദാസൻമാരിൽ ചിലരെ ഉപയോഗിച്ചു. (സങ്കീർത്തനം 37:9-11; സദൃശവാക്യങ്ങൾ 2:21, 22; യെശയ്യാവ് 45:18) എന്നിരുന്നാലും, സത്യാരാധകർ മരിക്കുകയാണെങ്കിൽ അവർക്ക് എങ്ങനെ അങ്ങനെയുള്ള രക്ഷ നേടാൻ കഴിയും? ദൈവം അവരെ ഭൂമിയിലെ ജീവനിലേക്കു തിരികെ വരുത്തുന്നതിനാൽ. ദൃഷ്ടാന്തത്തിന്, ഇയ്യോബ് ഓർക്കപ്പെടുമെന്നും ജീവനിലേക്കു തിരികെ വിളിച്ചുവരുത്തപ്പെടുമെന്നുള്ള പ്രത്യാശ പ്രകടമാക്കി. (ഇയ്യോബ് 14:13-15; ദാനിയേൽ 12:13) സുവ്യക്തമായി, രക്ഷയുടെ ഒരു രൂപം ഭൂമിയിലെ നിത്യജീവനിലേക്കു വരുന്നതാണ്.—മത്തായി 11:11.
-